ചന്ദ്രശേഖര്‍ആസാദ് രാവണനെ കോഴിക്കോട് കടപ്പുറത്ത് കൊണ്ടുവന്നു പ്രസംഗിപ്പിച്ച് ദളിത്-മുസ്ലീംഐക്യം പൂത്തുലയിപ്പിച്ച പാണക്കാട് തങ്ങളും എസ്.ഡി.പി.ഐ – ജമാഅത്തെ ഇസ്ലാമിനേതാക്കളും പാകിസ്ഥാനില്‍ നിന്നുള്ള ദളിതുകളുടെ പട്ടിണിക്കരച്ചില്‍ കേള്‍ക്കുന്നില്ലേ? ഒരു രാവണനും തങ്ങളും മദനിയും മൗലവിമാരും വിളികേള്‍ക്കാതെ വന്നപ്പോള്‍ അവര്‍ രക്ഷിക്കണേ എന്ന് അപേക്ഷിക്കുന്നത് മോദിയോടാണ്. പട്ടിണി മാറ്റാന്‍ ഒരു പിടി അരിയെങ്കിലും എത്തിച്ചുതരണേ എന്നാണവരുടെ ദീനവിലാപം.
കോവിദ് പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് പണിയില്ലാതെ പട്ടിണിക്കാരായിരിക്കയാണ് പാകിസ്ഥാനിലെ ഹിന്ദുദളിതര്‍. ലോക് ഡൗണിനെതുടര്‍ന്ന് പണിയില്ലാതായവര്‍ക്ക് പാക് സര്‍ക്കാര്‍ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കാന്‍ തീരുമാനിച്ചു. ഹിന്ദുക്കളാണെന്ന കാരണത്താല്‍ നിത്യപട്ടിണിക്കാരായ ദളിതര്‍ക്ക് ഇത് നല്‍കണ്ട എന്നാണ് സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിഒകള്‍ക്കും കിട്ടിയ നിര്‍ദ്ദേശം. അരി കിട്ടുമെന്നു കരുതി കറാച്ചിയിലെ റെഹ്‌രിഗോത്ത് ഏരിയയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ദളിതര്‍ക്ക് ഒരു മണി അരിപോലും കിട്ടിയില്ല. അവര്‍ പട്ടിണി കിടന്നു മരണത്തിലേക്ക് നീങ്ങുകയാണ്. സിന്ധ്പ്രവിശ്യയില്‍ അഞ്ച് ലക്ഷം ഹിന്ദുക്കളുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും ദളിതരാണ്. ഇവര്‍ക്കൊന്നും റേഷന്‍ നല്‍കണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കാരണം അവര്‍ ഹിന്ദുക്കളാണ് എന്നതുതന്നെ. ഭാരതത്തില്‍ ദളിതരും മുസ്ലീങ്ങളും മച്ചാന്മാരാണ്; അതിനാല്‍ പാകിസ്ഥാനിലെ ദളിതര്‍ക്ക് അരി കൊടുക്കണം എന്ന് മനുഷ്യസ്‌നേഹത്തിന്റെ പേരിലെങ്കിലും ഇമ്രാന്‍ഖാനോട് പാണക്കാട് തങ്ങള്‍ക്കും എസ്.ഡി.പി.ഐക്കാര്‍ക്കും ഒന്നു അഭ്യര്‍ത്ഥിച്ചു നോക്കാമായിരുന്നു. എന്നാലവര്‍ പറഞ്ഞില്ല; കാരണം ഇസ്ലാമാവാന്‍ തയ്യാറില്ലാത്ത പാക് ഹിന്ദുക്കള്‍ പട്ടിണികിടന്നു ചാവണമെന്നത് അവരുടെയും ആഗ്രഹമായിരിക്കും. സിന്ധിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സഹായമഭ്യര്‍ ത്ഥിക്കുന്നത് പ്രധാനമന്ത്രി മോദിയോടാണ്. മോദി അരി നല്‍കാന്‍ തയ്യാറായാല്‍ സ്വീകരിക്കാന്‍ ഇമ്രാനും പാക് സര്‍ക്കാരും സന്നദ്ധതകാട്ടുമോ?