Thursday, January 21, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • Subscriber Login
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

പരമേശ്വര്‍ജി മാര്‍ഗദര്‍ശി – ഡോ. മോഹന്‍ജി ഭാഗവത്

സ്വന്തം ലേഖകന്‍

Print Edition: 13 March 2020

തിരുവനന്തപുരം: കര്‍മ്മ മാര്‍ഗത്തില്‍ അവ്യക്തതകള്‍ ഉണ്ടാകുമ്പോള്‍ ആശ്രയിക്കാവുന്ന മാര്‍ഗ ദര്‍ശിയായിരുന്നു പി. പരമേശ്വര്‍ജി എന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നമാമി പരമേശ്വരം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു ജനതയ്ക്ക് മുഴുവന്‍ ആത്മീയ അറിവു നല്‍കിയ പരമേശ്വര്‍ജിയുടെ ജീവിതം ഒരുപാഠ പുസ്തകമാണ്. ഭഗവദ് ഗീതയെ അടുത്തറിഞ്ഞ മഹാത്മാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ഭഗവദ് ഗീതയെ എങ്ങിനെ ലളിതമായി വ്യാഖ്യാനിക്കാം എന്ന് ചോദിച്ചു. കര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടാതിരിക്കുക, പ്രശ്‌നങ്ങളെ ധീരമായി നേരിടുക, സത്യത്തിനായി ഏതറ്റംവരെയും പോകുക, ഫലം ഏറ്റെടുക്കാതിരിക്കുക; ഇതായിരുന്നു പരമേശ്വര്‍ജി നല്‍കിയ വിശദീകരണം. എല്ലാ അര്‍ത്ഥത്തിലും ഉത്തമ സ്വയംസേവകനായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍ പറയുന്ന അഞ്ചും പ്രതിജ്ഞയില്‍ പറയുന്ന നാലും ഉള്‍പ്പെടെ ഒമ്പത് ഗുണങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നു. ഇടപെട്ടവരില്‍ സ്വാധീനം ചെലുത്താന്‍ പരമേശ്വര്‍ജിക്ക് സാധിച്ചത് ഈ ഗുണങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നു. പരമേശ്വര്‍ജിയുടെ വിയോഗം ഒരു വിടവാണെങ്കിലും അതു നികത്താന്‍ നിരവധിപേര്‍ മുന്നോട്ടു വരും. ഡോക്ടര്‍ജി അന്തരിച്ചപ്പോള്‍ സംഘത്തിന് ഭാവിയില്ലെന്ന് കരുതിയവര്‍ നിരവധി പേരായിരുന്നു. എന്നാല്‍ ഡോക്ടര്‍ജിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് പരമേശ്വര്‍ജിയെപ്പോലെ നിരവധി പേരാണ് രംഗത്തു വന്നത്. അതുപോലെ സംഘപ്രവര്‍ത്തനം അ വിഘ്‌നം മുന്നോട്ടു പോയി. അതുപോലെ പരമേശ്വര്‍ജിയുടെ ശൂന്യത നികത്താന്‍ ചെയ്യാവുന്നത് അദ്ദേഹം തുടങ്ങിവെച്ച കര്‍മ്മങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ്. ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു.

കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ. പ്രബോധചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആത്മീയ ആചാര്യന്‍ ശ്രീ എം., ശ്രീരാമകൃഷ്ണ പരമ്പരയിലെ സ്വാമി സദ്ഭവാനന്ദ, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി അമൃത സ്വരൂപാനന്ദ, കവി പി. നാരായണകുറുപ്പ്, ജോര്‍ജ് ഓണക്കൂര്‍, ചെങ്കല്‍ മഹേശ്വര മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സരസ്വതി, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഉപാധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ സ്വാഗതം പറഞ്ഞു.

പി.പരമേശ്വരന്റെ കവിതകള്‍ കാവാലം ശ്രീകുമാര്‍ ആലപിച്ചു. രമേശ് നാരായണന്‍, മകള്‍ മധുശ്രി എന്നിവര്‍ ആലപിച്ച സരസ്വതി വന്ദനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. ആര്‍.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ്, വി.സുരേന്ദ്രന്‍, നിവേദിത ബിഡേ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

 

Tags: ഡോ. മോഹന്‍ജി ഭാഗവത്പരമേശ്വര്‍ജി
Share173TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അപേക്ഷ ക്ഷണിക്കുന്നു

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

Latest

അപേക്ഷ ക്ഷണിക്കുന്നു

നീതി കിട്ടാത്ത ആത്മാവുകള്‍

സ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍

സമരവഞ്ചനകള്‍

സ്മൃതിയും സ്മാരകങ്ങളും

അനൗപചാരികം (സംഘവിചാരം 34)

സ്‌നേഹമരം

കവിതയുടെ നിശ്ശബ്ദതാഴ്‌വര

പ്രിസൈഡിങ്ങ് ഓഫീസര്‍ ആമയായിരിക്കണം, സഖാവേ!

ഗരുഡാസനം (യോഗപദ്ധതി 29)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • Subscriber Login
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly