ടെൽ അവീവ് :ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുമ്പോള്‍, വിദേശത്ത് കഴിയുന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭാരതം അടിയന്തര നടപടികളുമായി രംഗത്തെത്തി. ടെൽ അവീവിലുണ്ടായിരുന്ന ഭാരതീയരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴിയാണ് ഒഴിപ്പിക്കുന്നത്. ഏകദേശം 25,000 ഭാരതീയര്‍ക്ക് എംബസി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു . ഇറാന്റെ ആക്രമണങ്ങൾ ടെൽ അവീവിന് നേരെ തുടരുന്നതിനാൽ വേഗത്തിലുള്ള നടപടികള്‍ ആവശ്യമാണ്. ടെഹറാനിൽ നടന്ന ആക്രമണത്തിൽ രണ്ടു ഭാരതീയ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ 100 ഭാരതീയര്‍ അർമേനിയൻ അതിര്‍ത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്കു കടന്നതായും, ഇവരിൽ പലരും ടെഹറാനിലെ മെഡിക്കൽ വിദ്യാർത്ഥികളാണെന്നുമാണ് റിപ്പോർട്ട്. ഇവരെ അർമേനിയയിൽ നിന്ന് ഭാരതത്തിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാനാണ് പദ്ധതി. യുഎഇ വഴിയുള്ള ഒഴിപ്പിക്കൽ ക്രമീകരണങ്ങളും നടക്കുന്നു.
ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തുകയും, ഇറാനിലെ എയർസ്‌പേസ് അടച്ച സാഹചര്യത്തിൽ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കരമാര്‍ഗ്ഗം ഭാരതീയര്‍ക്ക് യാത്ര ചെയ്യാൻ ഇറാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ധാരാളം ഭാരതീയര്‍ അവിടെയുണ്ട്.
അതേസമയം, ടെഹറാനിൽ താമസിക്കുന്നവർക്കായി ഇസ്രായേൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ, സുരക്ഷിതമായ ഒഴിപ്പിക്കലിനുള്ള ഭാരതത്തിന്റെ അഭ്യർത്ഥനയ്ക്ക് ഇറാൻ അനുകൂലമായ പ്രതികരണമാണ് നൽകിയത്.
External Affairs Minister @DrSJaishankar speaks with Armenian Foreign Minister Ararat Mirzoyan and discusses ongoing developments in the region and the close cooperation between India and Armenia.
@MEAIndia | @IndiainArmenia pic.twitter.com/Tzjh6ssOrs
— All India Radio News (@airnewsalerts) June 16, 2025