Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഭഗവദ്ഗീത എന്തിനുപഠിക്കണം; പഠിപ്പിക്കണം?

പി.ഐ. ശങ്കരനാരായണന്‍

Print Edition: 20 December 2019

ഒരു കുട്ടി, അമ്മയുടെ മുലപ്പാലിനൊപ്പം തന്റെ പ്രാണനിലും രക്തത്തിലും അലിയിച്ചെടുക്കേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട് – ഒന്ന് മാതൃഭാഷയാണ്. രണ്ടാമത്തേത് സംസ്‌കാരവും.

ഭാരതത്തിന്റെ സംസ്‌കാരമഹിമയെ ഉയര്‍ത്തിക്കാട്ടുന്ന ഉത്തമഗ്രന്ഥമാണ് ഭഗവദ്ഗീത. സകല ചരാചരസ്‌നേഹമാണ് ഗീതയുടെ മുഖ്യമായ സന്ദേശം. ലോകത്തിനു മുഴുവന്‍ ശാന്തിയും ക്ഷേമവും കൈവരുത്തുകയാണ് ലക്ഷ്യം. ഈ ഗ്രന്ഥത്തിന് അതിനാല്‍, രാജ്യാതിര്‍ത്തികളോ ഭാഷകളോ മറ്റു വിഭാഗീയതകളോ ബാധകമല്ല. റിലീജിയന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ സങ്കുചിതാര്‍ത്ഥങ്ങളില്‍ ഭഗവദ്ഗീതയെ മതഗ്രന്ഥമായി തളച്ചിടാവുന്നതുമല്ല.

”ഞങ്ങള്‍ മാത്രം വളരണം, മറ്റുള്ളവര്‍ നശിക്കണം; നശിപ്പിക്കപ്പെടണം” എന്ന വാശിയിലാണ് പല മതവിഭാഗങ്ങളുടേയും മുന്നേറ്റം. എന്നാല്‍ ഭഗവദ്ഗീതയുടെ വഴി വ്യത്യസ്തമാണ്. അതു നാനാത്വത്തിനെ അംഗീകരിക്കുകയും അവയെ ഏകത്വത്തിലേയ്ക്കു വളര്‍ത്തുകയുമാണ് ചെയ്യുന്നത്. ഭഗവദ്ഗീത വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ല. ഓരോ അദ്ധ്യായത്തിലും ആവര്‍ത്തിച്ചു വരുന്നുണ്ട് ശാന്തിമാര്‍ഗ്ഗങ്ങള്‍; ശാന്തി മന്ത്രങ്ങള്‍!

ഭഗവദ്ഗീതയുടെ ആരംഭം ഒരു വ്യക്തിയുടെ ഹൃദയ ദൗര്‍ബ്ബല്യത്തില്‍ നിന്നാണല്ലോ. അത്തരം പ്രതിസന്ധികളില്‍ അകപ്പെടുന്നവര്‍ മുക്തരാക്കപ്പെടുകയും കര്‍മ്മനിരതരാക്കപ്പെടുകയും വേണം. അതിനുള്ള സമര്‍ത്ഥമായ ഉപദേശങ്ങളാണ് അര്‍ജ്ജുനനെ മുന്‍നിര്‍ത്തി ശ്രീകൃഷ്ണന്‍ നല്‍കുന്നത്. ആ നിലയ്ക്ക് ഉത്തമമായ മനശ്ശാസ്ത്രഗ്രന്ഥമാണ് ഭഗവദ്ഗീത. ഒപ്പം ആരോഗ്യശാസ്ത്രം ഉള്‍പ്പെടെ പല ശാസ്ത്രതത്ത്വങ്ങളും അതില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഭാഷണമാണ് ഭഗവദ്ഗീത. ഒരേ സമയം അവര്‍ ഉത്തമ സുഹൃത്തുക്കളായും ഗുരുശിഷ്യരായും മാറുന്നു. വിവേകിയായ ആള്‍ മറ്റേയാളുടെ അവിവേകത്തെയും തളര്‍ച്ചയേയും മാറ്റിയെടുക്കുന്നു. മാതൃകാ മനുഷ്യനായി ജീവിക്കുന്നതെങ്ങനെ എന്നു വിവരിക്കുന്ന വ്യക്തിത്വ വികസന പാഠപുസ്തകമാണ് ഭഗവദ്ഗീത.

ഓരോ വ്യക്തിയും നല്ല ഗുണങ്ങള്‍ – സത്യം, ധര്‍മ്മം, ദയ, ദാനം, ക്ഷമ, ത്യാഗം, ധൈര്യം, ശുദ്ധി, ശ്രദ്ധ, ജ്ഞാനം, ധ്യാനം, സമത, വിനയം, വിദ്വേഷമില്ലായ്മ, അനാസക്തി, പ്രസന്നത – തുടങ്ങിയവ സ്വായത്തമാക്കണം. അതിനു തടസ്സമായി പലതരം ദുര്‍ഗുണങ്ങള്‍ കടന്നുവരാം. അവയെ യുദ്ധാടിസ്ഥാനത്തില്‍ നേരിട്ടു ജയിക്കുക എന്നതാണ് ഭഗവദ്ഗീതയുടെ ഉദ്‌ബോധനം. യുദ്ധം വാസ്തവത്തില്‍ ബാഹ്യമല്ല. ആന്തരികമാണ്. നന്മതിന്മകള്‍ തമ്മിലാണ്; അവനവനോടു തന്നെയാണ്!

ചെറുപ്പം മുതലേ വീട്ടിലും വിദ്യാലയങ്ങളിലും ഭഗവദ്ഗീത രസകരമായി പഠിപ്പിക്കുന്നുവെങ്കില്‍ ആ രാജ്യത്ത് ബൃഹത്തായ ഭരണഘടനയോ നിയമപാലന സംവിധാനങ്ങളോ പോലും വേണ്ടി വരുന്നതല്ല. എല്ലാവരും പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടേയും സ്വാതിക രൂപങ്ങളായിരിക്കും. ആസുരശക്തികള്‍ അപൂര്‍വ്വമായി ഉദയം കൊണ്ടേക്കാമെങ്കിലും വേഗത്തില്‍ അവ നാശമടയുകയും ചെയ്യും.

എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതി വിഷാദത്തിലും നിരാശയിലും മുങ്ങിത്താഴുന്നവര്‍ക്കുള്ള പിടിവള്ളിയാണ് ഭഗവദ്ഗീത. ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കുന്ന സാന്ത്വന സ്പര്‍ശമാണത്. ഇരുളില്‍ വലയുന്നവര്‍ക്ക് വഴികാട്ടാനെത്തുന്ന പ്രഭാത സൂര്യന്റെ സുവര്‍ണ്ണകിരണങ്ങളാണ് ഗീതയിലെ വരികളും വാക്കുകളുമെല്ലാം.

ഭഗവദ്ഗീത അതിനാല്‍, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ, പ്രസ്ഥാനങ്ങള്‍ സംഘടനകള്‍ എന്നിവ വഴിയോ പഠിപ്പിക്കപ്പെടേണ്ടതും പ്രചരിപ്പിക്കപ്പെടേണ്ടതും ആണ്. വിദേശരാജ്യങ്ങള്‍ പലതിലും ഉന്നത വിദ്യാലയങ്ങളില്‍ വരെ ഭഗവദ്ഗീത പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും ഭാരതത്തില്‍ ഭഗവദ്ഗീതയെ ജാതിഭേദവും മതദ്വേഷവുമൊക്കെ പറഞ്ഞു അകറ്റി നിര്‍ത്തുന്നത് വലിയ വിരോധാഭാസമത്രെ.

കഥകളിലൂടെയും കവിതകളിലൂടെയും കലകളിലൂടെയും കളികളിലൂടെയും കാര്യമാത്രമായുമെല്ലാം കുട്ടികളുടെ മനസ്സില്‍ ഗീതാസന്ദേശം നിറയ്ക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം. എന്തെന്നാല്‍, നിരന്തരമായ ഗീതാപഠനത്തിലൂടെ ഒരാള്‍ മഹത്തായ ഒരു ബിരുദത്തിന് അഥവാ പുരസ്‌കാരത്തിന് അര്‍ഹത നേടുന്നുണ്ട് അത് മറ്റൊന്നുമല്ല, അസുലഭമായ വിശ്വപൗരത്വമാണ്!

ഭഗവദ്ഗീത അതിമഹത്തായ ഒരു ജീവിതശൈലിയുടെ, അതിലുപരി പ്രപഞ്ചസത്തയുടെ വിവരണമാണ്. അത് ഏവരുടേയും ജീവവായുവിന്റെ ഭാഗമായി, ജീവിതാന്ത്യം വരെയുള്ള പാഠപുസ്തകമായി മാറണം. എങ്കില്‍ മാത്രമേ ലോകത്തില്‍ ശാന്തിയും സന്തോഷവും വളരൂ.

ഭഗവദ്ഗീത പോല്‍ ശുദ്ധ
ജീവിതാദര്‍ശ പുസ്തകം
മറ്റൊന്നുമില്ല ലോകത്തി-
ന്നൊക്കെയും നന്മ കൈവരാന്‍.

Tags: ഭഗവദ്ഗീതശ്രീകൃഷ്ണന്‍
Share39TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies