Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

CAA ജീവനുവേണ്ടി കേഴുന്നവർക്ക്

ഡോ.ടി.പി.സെന്‍കുമാര്‍

Print Edition: 27 December 2019

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെക്കുറിച്ച് പച്ചനുണകള്‍ പറഞ്ഞു പരത്തി മുസ്ലിം മനസ്സില്‍ ഭീതിപരത്തി ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കി വര്‍ഗ്ഗീയ കലാപം ഇളക്കിവിടാന്‍ ആസൂത്രിതനീക്കം നടക്കുകയാണ്. 2019ലെ പൗരത്വഭേദഗതി നിയമം ആരെയും നാടുകടത്താനല്ല; പകരം പതിറ്റാണ്ടുകളായി മതപീഡനം പേറി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ അഭയാര്‍ത്ഥികളായി വന്ന് ചേരികളില്‍ കഴിയുന്നവര്‍ക്കുവേണ്ടിയാണ്. വംശഹത്യക്കാര്‍ക്കും കൊലപാതകികള്‍ക്കും ഈ നിയമത്തില്‍ സംരക്ഷണമില്ല.

1934 ല്‍ ബ്രട്ടീഷ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കി 1955ല്‍ സ്വതന്ത്ര ഇന്‍ന്ത്യയില്‍ നിയമനിര്‍മ്മാണം നടത്തിയ, ഭരണഘടനയുടെ ഒന്നു മുതല്‍ 11-ാം അനുച്ഛേദം വരെയുള്ള തത്വങ്ങള്‍ക്കനുസൃതമായി ഉണ്ടാക്കിയ ഒന്നാണ് ഇന്‍ഡ്യന്‍ പൗരത്വ നിയമം 1955. 1951ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഇന്ത്യന്‍ പൗരന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി അത് കാലാകാലങ്ങളിലായി തുടരുകയും ചെയ്യണമെന്ന ഒരു നിയമമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ കാര്യങ്ങളില്‍ യാതൊരുവിധ തുടര്‍നടപടികളും സ്വീകരിച്ചില്ല. പൗരത്വനിയമത്തില്‍ താഴെ കാണിച്ചിരിക്കുന്ന ഭേദഗതികളാണ് ഇതുവരെ വന്നിട്ടുള്ളത്.

1. പൗരത്വ ഭേദഗതി ആക്റ്റ് 1986
2. പൗരത്വ ഭേദഗതി ആക്റ്റ് 1992
3. പൗരത്വ ഭേദഗതി ആക്റ്റ് 2003
4. പൗരത്വ ഭേദഗതി ആക്റ്റ് 2005
5. പൗരത്വ ഭേദഗതി ആക്റ്റ് 2015
6. പൗരത്വ ഭേദഗതി ആക്റ്റ് 2019

ഇന്ത്യ വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം വിഭാഗത്തിനുവേണ്ടി പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യ ഒരു മതേതര രാജ്യമായാണ് നിലകൊണ്ടത്.

1950ല്‍ ഇന്ത്യയില്‍ 3 കോടിയോളം മുസ്ലീം ജനതയുണ്ടായിരുന്നു. ഇപ്പോഴത് 18 കോടിയിലധികമാണ്. അതായത് ഇന്ത്യയില്‍ ന്യൂനപക്ഷമായിരുന്ന മുസ്ലീം വിഭാഗം കഴിഞ്ഞ 70 വര്‍ഷം കൊണ്ട് 3 കോടിയില്‍ നിന്നും 18 കോടിയിലധികമായി വര്‍ദ്ധിച്ചിരിക്കുന്നു. 1950 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള അതത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ (ഇന്ത്യയില്‍ മുസ്ലീമുകളും, ക്രിസ്ത്യാനികളും – പാകിസ്ഥാനില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളും) പൂര്‍ണമായും സംരക്ഷണത്തിനുവേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു-ലിയാഖത്ത് അലിഖാന്‍ കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷത്തെ അപേക്ഷിച്ച് കൂടുതല്‍ അവകാശങ്ങള്‍ കൊടുത്തപ്പോള്‍ ലിയാഖത്ത് കരാര്‍ പാകിസ്ഥാനില്‍ വെള്ളത്തില്‍ വരച്ച വരപോലെയായി. അവിടെ ന്യൂനപക്ഷങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കൊലപാതകം, ബലാത്സംഗം, ക്ഷേത്രങ്ങള്‍ നശിപ്പിക്കുക, ഭൂമി പിടിച്ചെടുക്കുക തുടങ്ങിയ നിരവധി ക്രൂരകൃത്യങ്ങള്‍ക്ക് അവര്‍ വിധേയരായി. അവിടുത്തെ ന്യൂനപക്ഷവിഭാഗങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റത്തിന് വിധേയരാക്കുക കൂടി ചെയ്തപ്പോള്‍ കാലക്രമേണ അവിടുത്തെ ന്യൂനപക്ഷങ്ങള്‍ 22%ല്‍ നിന്നും 1% ത്തിലേയ്ക്ക് താഴുകയും ചെയ്തു. മുസ്ലീം സ്ത്രീ വെള്ളം കുടിച്ച ഗ്ലാസ്സില്‍ വെള്ളം കുടിച്ച ക്രിസ്ത്യാനി സ്ത്രീയെ മതധ്വംസനം നടത്തിയെന്നാരോപിച്ച് മരണശിക്ഷ വിധിച്ച രാജ്യമാണ് പാകിസ്ഥാന്‍. പാകിസ്ഥാനിലെ മതഭ്രാന്തന്മാരും, ഭീകരപ്രവര്‍ത്തകരും പാകിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും, സിഖുകാരെയും വേട്ടയാടി. ആ സമയങ്ങളിലുണ്ടായിരുന്ന ഇവിടുത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരോ, നേതാക്കളോ ആരും അവരുടെ കാര്യത്തില്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. 1971ല്‍ പാകിസ്ഥാന്‍ ബംഗ്ലാദേശില്‍ അതിക്രൂരമായ പട്ടാള അതിക്രമങ്ങളാണ് നടത്തിയത്. മുസ്ലീം ആണോ എന്നറിയാന്‍ വസ്ത്രമുരിഞ്ഞ് ജനനേന്ദ്രിയം നോക്കി ഹിന്ദുക്കളെ കൊല്ലുന്ന സംഭവങ്ങളുമുണ്ടായി.

30 ലക്ഷത്തിലധികം ഹിന്ദുക്കള്‍ അന്ന് കൊല്ലപ്പെടുകയും, 4 ലക്ഷത്തിലധികം സ്ത്രീകളെ ബലാത്‌സംഗം ചെയ്യുകയുമുണ്ടായി. പിന്നീട് ബംഗ്ലാദേശ് ജനതയും, ഇന്ത്യന്‍ പട്ടാളവും ചേര്‍ന്നാണ് ബംഗ്ലാദേശിനെ ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യമാക്കിയത്. തൊണ്ണൂറായിരത്തിലധികം പാകിസ്ഥാന്‍ പട്ടാളക്കാരെ തടവുകാരാക്കി. ആ സമയത്തുപോലും, സിംല കരാര്‍ ഒപ്പുവെച്ചുവെങ്കിലും, പാകിസ്ഥാനിലുള്ള ഹിന്ദുക്കളുടെയും, ക്രിസ്ത്യാനികളുടെയും, സിക്കുകാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. ഇങ്ങനെ നിരന്തരം വേട്ടയാടലുകള്‍ക്കിടയിലും അപൂര്‍വ്വം ചിലര്‍ക്ക് ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്താനായി. അവര്‍ക്കും അവരുടെ പുറകെ എത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ് മുസ്ലീമുകള്‍ക്കും ഇന്ത്യയിലെ പൗരത്വം നല്‍കുന്നതിന് ഇതേവരെ ഒരൊറ്റ പരിഗണന മാത്രമാണുണ്ടായത്. എന്നാല്‍ വിവിധ വര്‍ഷങ്ങളില്‍ – 2003ല്‍ മുന്‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും, 2012ല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളായ അഭയാര്‍ത്ഥികളായി ഇന്ത്യയിലേയ്ക്ക് വന്നവര്‍ക്ക് പ്രതേ്യക പരിഗണന ആവശ്യപ്പെട്ട് പ്രസംഗിക്കുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തവരാണ്.

ഇന്ത്യന്‍ പൗരത്വനിയമം താഴെ പറയുന്ന കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്നു.

1) 1950 ജനുവരി 26 മുതല്‍ 1987 ജൂണ്‍ 30 വരെ ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്.
2) 1987 ജൂലായ് 1 മുതല്‍ 2004 ഡിസംബര്‍ 2 വരെ ഇന്ത്യയില്‍ ജനിച്ചവര്‍ തങ്ങളുടെ മാതാവോ പിതാവോ ഇതില്‍ ഏതെങ്കിലുമൊരാള്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇന്ത്യന്‍ പൗരനാണ്.
3) 2004 ഡിസംബര്‍ 3 നുശേഷം മാതാവോ പിതാവോ ആരെങ്കിലുമൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും മറ്റെയാള്‍ അനധികൃത കുടിയേറ്റക്കാരനാകാത്ത പക്ഷവും ജനിച്ച വ്യക്തി ഇന്ത്യന്‍ പൗരനാണ്.
4) ഇന്ത്യന്‍ പൗരത്വം അപേക്ഷിക്കാന്‍ 7 കൊല്ലം ഇന്ത്യയില്‍ താമസിച്ച് അപേക്ഷ കൊടുത്ത് തുടര്‍ന്നുള്ള 12 കൊല്ലം ഇന്ത്യയില്‍ താമസിച്ച് നാച്വറലൈസേഷന്‍ പ്രോസസ് വഴി ഇന്ത്യന്‍ പൗരനാകാം.
5) ഒരു രേഖയുമില്ലാതെ ഇന്ത്യയിലേയ്ക്ക് കടന്നു വരുന്നവരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നു പറയുന്നത്. അവര്‍ക്ക് പൗരത്വം ലഭിക്കില്ല.
6) സിഎഎ എന്നത് 2014 നു മുന്‍പ് അഫ്ഘാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികളായി വന്നിട്ടുള്ള അതാത് നാടുകളില്‍ ന്യൂനപക്ഷമായിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ്.
7) ഈ ബില്‍ പ്രകാരം 2014നുശേഷം വന്ന എല്ലാവരും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടും.
8) എന്‍.ആര്‍.സി ഇന്ത്യന്‍ പൗരന്മാരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. അന്യരാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവരെ കണ്ടെത്താനും തിരിച്ചയക്കാനും രാജ്യത്തെ വിഭവങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി ചുരുക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലാണ് എന്‍.ആര്‍.സി.
9) അനധികൃത കുടിയേറ്റക്കാര്‍ പുറത്താക്കപ്പെടും.
10) അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ടതും ലിസ്റ്റ് കൊടുക്കേണ്ടതും സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ ചുമതലയാണ്.

പാകിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഘാനിസ്ഥാനിലുമുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ് മതപീഢനത്തിനെതിരെ മാത്രമല്ല കോണ്‍ഗ്രസ് ശബ്ദിക്കാതിരുന്നത്. കാശ്മീരിലുള്ള ഹിന്ദുപണ്ഡിറ്റുകളെ അതിദാരുണമായി കശാപ്പ് ചെയ്തപ്പോഴും, സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോഴും, ക്രൂരമായി വധിച്ചപ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. അങ്ങനെ 5 ലക്ഷത്തിലധികം പണ്ഡിറ്റുകളാണ് ജീവന്‍ പേടിച്ച് പാലായനം ചെയ്ത് ഇന്ത്യന്‍ തെരുവുകളില്‍, സ്വന്തം രാജ്യത്തു തന്നെ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇങ്ങനെ പീഡനത്തിന്റെ പരമകാഷ്ഠയില്‍ എത്തിയവര്‍ക്ക് അവരെ പീഢിപ്പിച്ചവര്‍ക്കൊപ്പമാണോ സഹായം നല്‍കേണ്ടത്? തീര്‍ച്ചയായും അല്ല.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ മുസ്ലീം രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികളായി വന്ന ആ രാജ്യങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കുന്നു.

പൗരത്വ ഭേദഗതി ബില്‍ 2019ല്‍ പറയുന്നത്, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജെയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ 2014, ഡിസംബര്‍ 31 നു മുന്‍പായി ഇന്ത്യയില്‍ പ്രവേശിച്ചവരും അവരുടെ ജീവന്‍ രക്ഷിക്കാനായി ഇവിടെ കഴിയുന്നവരുമായ മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല എന്നാണ്. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ യാതൊരു രേഖയും കൂടാതെ കടന്നിട്ടുള്ള മറ്റു വിഭാഗങ്ങളെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി തന്നെ കണക്കാക്കപ്പെടുന്നതാണ്. ഈ രാജ്യങ്ങളിലെ ഏതെങ്കിലും പൗരന് – മുസ്ലീം അടക്കമുള്ള പൗരന്- ഇന്ത്യയിലെ പൗരത്വം ലഭിക്കണമെങ്കില്‍ അതിന് ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരം സാധ്യമാകുന്നതാണ്.

2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്കാണ് ഇപ്പോള്‍ പൗരത്വം നല്‍കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷം കഴിയുമ്പോള്‍Citizenship through naturalisation വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇതിനു മുന്‍പ് വരെ 11 വര്‍ഷം കഴിഞ്ഞവര്‍ക്കു മാത്രമാണ് ഇതിനു കഴിഞ്ഞിരുന്നത്. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും അടക്കമുള്ള പാര്‍ട്ടികളും, മതമില്ലാത്ത സഖാക്കളും, നിഷ്പക്ഷ മാധ്യമങ്ങളും എന്തിനാണ് തൊണ്ടപൊട്ടി കീറുന്നത് എന്നതാണ്?

2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്കാണ് ഇപ്പോള്‍ പൗരത്വം നല്‍കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷം കഴിയുമ്പോള്‍ citizenship through naturalization വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇതിനു മുന്‍പ് വരെ 11 വര്‍ഷം കഴിഞ്ഞവര്‍ക്കു മാത്രമാണ് ഇതിനു കഴിഞ്ഞിരുന്നത്. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും അടക്കമുള്ള പാര്‍ട്ടികളും, മതമില്ലാത്ത സഖാക്കളും, നിഷ്പക്ഷ മാധ്യമങ്ങളും എന്തിനാണ് തൊണ്ടപൊട്ടി കീറുന്നത് എന്നാണ്?

ലോകത്തെവിടെ മുസ്ലീം തീവ്രവാദവും, ഭീകരാക്രമണങ്ങളും ഉണ്ടാകുമ്പോഴും അതിന്റെ അന്വേഷണം ഇന്ത്യയിലേയ്ക്കും പ്രത്യേകിച്ചും കേരളത്തിലും എത്തുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ 30 ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എന്നു പറയുന്നവരുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും രേഖകള്‍ മൂര്‍ഷിദാബാദ് എന്ന പശ്ചിമബംഗാളിലെ ജില്ലയില്‍ നിന്നാണ്. ബംഗ്ലാദേശില്‍ നിന്നും കോടിക്കണക്കിന് ആളുകളാണ് അസാമിലേയ്ക്കും, ബംഗാളിലേയ്ക്കും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും അനധികൃതമായി നുഴഞ്ഞു കയറിയിരിക്കുന്നത്. 1951നുശേഷം 60 വര്‍ഷക്കാലത്തോളം ഇന്ത്യയെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നുഴഞ്ഞു കയറ്റത്തിനെതിരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയില്‍ നിന്നുള്ള ഒരു ബിഎസ്എഫ് കമ്മാണ്ടന്റ് ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്ത് (കൈക്കൂലി വാങ്ങിയശേഷം) കൊടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട കാര്യവും നാം അറിഞ്ഞതാണ്.

16000 കിലോമീറ്ററോളം കര അതിര്‍ത്തിയും 6000 കിലോമീറ്ററോളം കടല്‍ അതിര്‍ത്തിയുമുള്ള ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുക ഇപ്പോഴും തീര്‍ത്തും സാധ്യമല്ലാത്ത കാര്യമല്ല. അമേരിക്ക, മെക്‌സിക്കോയില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി 6000 കിലോമിറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു വന്‍മതില്‍ പണിതുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ 30 കോടി ജനങ്ങളേയുള്ളൂ എന്നോര്‍ക്കുക.

ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്മാരെ ആരെയും പൗരത്വഭേദഗതി നിയമം ബാധിക്കുന്നില്ല. ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ ആരുമായിക്കൊള്ളട്ടെ, ഈ പുതിയ നിയമഭേദഗതി യാതൊരു വിധ പ്രശ്‌നങ്ങളും അവര്‍ക്കുണ്ടാക്കുന്നില്ല. അവരെല്ലാം ഇന്ത്യന്‍ പൗരന്മാരായി തുടരും. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഓവര്‍സീസ് ഇന്ത്യന്‍ പൗരന്മാരായി കാര്‍ഡുള്ളവര്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിനെതിരെയുള്ള നടപടികള്‍ എടുക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മുസ്ലീമുകളെ ഒഴിവാക്കി എന്നു പറഞ്ഞാണല്ലോ ഈ പ്രക്ഷോഭം. ഇതില്‍ പറയുന്ന ഈ നിയമത്തിലെയോ അതോ മറ്റേതെങ്കിലും നിയമം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതിനോ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ആ വ്യക്തിയ്ക്ക് ആവശ്യമായ അവസരം നല്‍കിയശേഷം നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന പീഡകരെയാണ് ഒഴിവാക്കുന്നത്. 2008ല്‍ മുംബൈയില്‍ നടന്നുപോലെയുള്ള ഒരു ആക്രമണത്തിന് കോപ്പുകൂട്ടുന്നവരെയും, ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് പരിശീലനം ലഭിച്ചവര്‍ക്കും, മതരാഷ്ട്ര നിര്‍മ്മാണത്തിനായി തയ്യാറെടുക്കുന്നവര്‍ക്കുമാണ് പൗരത്വം നല്‍കാതിരിക്കുന്നത്.

ഈ നിയമഭേദഗതി ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കാന്‍ വേണ്ടിയുള്ളതാണ്. കൊല്ലാനുള്ള അവകാശമോ, ഇന്ത്യയില്‍ വന്ന് ജോലി നേടാനുള്ള അവകാശമോ, മതധ്രുവീകരണം നടത്താനുള്ള അവകാശമോ, ഭീകരപ്രവര്‍ത്തനത്തിനുള്ള അവകാശമോ ഈ നിയമഭേദഗതി സംരക്ഷിക്കുന്നില്ല എന്നത് ഉറപ്പാണ്.

എന്നാല്‍ ഇന്ത്യന്‍ പൗരത്വനിയമത്തിന്റെ 6ാം വകുപ്പ് പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങകളടക്കം ആര്‍ക്ക് വേണമെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങളെ മതപരമായി ഒഴിവാക്കി എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്. ആകെ സംഭവിച്ചത് ജീവനും കൊണ്ടോടി ഇന്ത്യയിലേയ്ക്ക് എത്തിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള സമയപരിധി 11 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി കുറച്ചു എന്നുള്ളതാണ്. അതും 2014 ഡിസംബര്‍ 31 നു മുന്‍പ് ഇന്ത്യയില്‍ വന്നവര്‍ക്കു മാത്രം.

അതുകൊണ്ടുതന്നെ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഒരു ഇസ്ലാമിക് രാജ്യം കേരളത്തിലും ഇന്ത്യയിലും ഉണ്ടാക്കുന്നതിന് കച്ചകെട്ടിയിറങ്ങിയവര്‍ മാത്രമാണ്. അവരുടെ വോട്ട്ബാങ്ക് തേടിയാണ് കോണ്‍ഗ്രസ്സും, ഇടതുപക്ഷവും ഈ ഭീകരരെ പിന്താങ്ങുന്നത്.

ഇടതുപക്ഷവും, കോണ്‍ഗ്രസ്സും ചെയ്യുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരു കാര്യം ശ്രദ്ധിക്കുക. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദില്‍ ഒരു പെണ്‍കുട്ടിയെ – ഡോക്ടറെ – തട്ടിക്കൊണ്ടുപോകുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും അതിനുശേഷം ജീവനോടെ കത്തിക്കുകയും ചെയ്തു. ആ കേസിലെ 4 പ്രതികളെ പോലീസ് വെടിവെച്ച് കൊന്നപ്പോള്‍ നിയമമോ ഒന്നും നോക്കാതെ ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതിനെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഒരു പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയ 4 പേര്‍ക്ക് വധശിക്ഷ പോലീസ് തന്നെ നടപ്പാക്കിയപ്പോള്‍ ഇതാണ് രാജ്യം കണ്ടത്. എന്നാല്‍ 1921ല്‍ ആയിരക്കണക്കിന് ഹൈന്ദവരെ മൃഗീയമായി കൊലപ്പെടുത്തുകയും, സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തുകയും, ആയിരക്കണക്കിന് പേരെ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റത്തിന് വിധേയരാക്കുകയും ചെയ്ത് അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിച്ച് രജിസ്റ്റര്‍ ഓഫീസുകള്‍ മുഴുവന്‍ തീയിട്ട് നശിപ്പിച്ച് ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കി മലബാര്‍ കലാപമെന്നോ-ഖിലാഫത്ത് ലഹളയെന്നോ-മാപ്പിള ലഹളയെന്നോ ഒക്കെ അറിയപ്പെടുന്ന അതിക്രൂര ഹിന്ദു വംശഹത്യ നടത്തിയവര്‍ക്ക് പെന്‍ഷന്‍ നല്‍കിയ രണ്ട് വിഭാഗങ്ങളാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും. അതുകൊണ്ടുതന്നെ മുസ്ലീം വോട്ടിനുവേണ്ടി അവര്‍ ഇതിലപ്പുറവും ചെയ്യും. രാഷ്ട്രത്തിന്റെ അഖണ്ഡതയും, സുരക്ഷയും ഒന്നുമല്ലാ അവര്‍ക്ക് പ്രശ്‌നം. താല്ക്കാലിക നേട്ടത്തിനായുള്ള വോട്ട്ബാങ്ക് ആണ് ലക്ഷ്യം.

മാത്രമല്ല, പിഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ ‘1921ലെ വാളുകള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ല’ എന്നുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി ജാഥ നടത്തിയവര്‍ക്കെതിരെ പോലീസ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പിണറായി വിജയന്റെ കീഴില്‍ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. എന്തായാലും ഒരു കാര്യം അതില്‍ നിന്നും വ്യക്തമായി. 1921ല്‍ യഥേഷ്ടം വാളുകള്‍ ഉപയോഗിച്ച് ഹിന്ദുവംശഹത്യ നടത്തിയെന്ന കാര്യം അവര്‍ തന്നെ സമ്മതിക്കുന്നു എന്ന കാര്യം. ഏതായാലും 1921ലെ ഇന്ത്യയോ, മലബാറോ അല്ല 2019 ലെ ഇന്ത്യയും മലബാറുമെന്ന് ഭീഷണി മുഴക്കുന്നവര്‍ മനസ്സിലാക്കുന്നത് നന്ന്. എസ്ഡിപിഐയുടെ ദേശീയ നേതാവായ മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചത് ‘ഇവിടെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭീതിയില്ലാതെ ജീവിക്കണോ? ഇവിടുത്തെ തീവ്രവാദികള്‍ അത് തീരുമാനിക്കുമെന്നാണ്’. ഇതിനെതിരെ പോലീസ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എന്തുകൊണ്ട് ഇത്തരമൊരു നടപടി ഉണ്ടാകുന്നില്ല എന്ന ചോദ്യമുണ്ട്. ആദ്യമായി പറയേണ്ടത്, ശ്രീലങ്കയും, മ്യാന്‍മാറും മതരാഷ്ട്രങ്ങളല്ല എന്നുള്ളതാണ്. രണ്ടാമതായി ആ രാഷ്ട്രങ്ങള്‍ ആ രാജ്യങ്ങളില്‍ നിന്നും ഓടിപ്പോയവരെ സ്വീകരിക്കാന്‍ തയ്യാറുമാണ്. ഇപ്പോള്‍ 40ും 50ഉം വര്‍ഷങ്ങളായി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ എത്രപേര്‍ക്ക് അവര്‍ പൗരത്വം നല്‍കി? ഇനി എത്രപേര്‍ക്ക് പൗരത്വം നല്‍കും?

നിതാഖത്തും, ഇക്കാമയുമൊക്കെ വഴി അവര്‍ അവരുടെ പൗരന്മാരുടെ ജോലിയും, ജീവിത സൗകര്യങ്ങളും ഉറപ്പാക്കുമ്പോള്‍ എന്താണ് ഇവിടുത്തെ കോണ്‍ഗ്രസ്സും ഇടതുപക്ഷവും, മുസ്ലീം ലീഗുമൊന്നും അതിനെതിരെ പ്രതികരിക്കാത്തത്. സൗദി അറേബ്യയില്‍ നിന്നും ഈയിടെ 40000ഓളം പാകിസ്ഥാനികളെയാണ് നിയമവിരുദ്ധമായി വന്നതിന്റെ പേരില്‍ പുറത്താക്കിയത്.

കഴിഞ്ഞ 68ലധികം വര്‍ഷങ്ങളായി ജനസംഘവും, ബിജെപിയും അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യമാണ് ഇപ്പോള്‍ നടപ്പിലാക്കുന്ന നിയമം. ഇതേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രകടനപത്രികയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആണ് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയത് എന്നോര്‍ക്കണം. 60ലധികം മുസ്ലീം രാഷ്ട്രങ്ങള്‍ ഈ ലോകത്തുണ്ട്. എന്താണ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആ രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാന്‍ സമ്മതിക്കാത്തത്? എന്താണ് അവര്‍ക്ക് പൗരത്വം നല്‍കാത്തത്? റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് മുസ്ലീം മതനിയമമുള്ള രാഷ്ട്രങ്ങള്‍ പോലും പ്രവേശനം അനുവദിക്കുന്നില്ല. ഗയയില്‍ ബുദ്ധവിഹാരത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ റോഹിങ്ക്യകളെ മലപ്പുറം ജില്ലയില്‍ നിന്നുമാണ് പിടികൂടിയത് എന്നുകൂടി ഓര്‍ക്കുക. അവരെയാണ് ഇന്ത്യന്‍ പൗരന്മാര്‍ ആക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ്സും, ഇടതുപക്ഷവും മതഭീകരരുടെ കൂട്ടത്തില്‍ ചേര്‍ന്ന് അക്രമസമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത്.

അസമില്‍ നടന്ന പ്രക്ഷോഭങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. അവിടെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ 1971നുശേഷം വന്ന ബംഗ്ലാദേശികളെപ്പറ്റി ഒരു കണക്കെടുപ്പ് നടത്തി. 1971ല്‍ തന്നെയായിരിക്കണം, അല്ലാതെ 2014വരെ അത് നീട്ടരുത് എന്നുള്ളതാണ് അസാം ജനതയുടെ ആവശ്യം. അതും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി യാതൊരു താരതമ്യവുമില്ല. മാത്രമല്ല, അവിടെയുള്ള പ്രക്ഷോഭങ്ങളെല്ലാം കെട്ടടങ്ങി.

ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ മുസ്ലീം സമൂഹത്തില്‍ നിന്നുമാണ്. അവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീം മതരാഷ്ട്രങ്ങളില്‍ നിന്നുള്ളവരുമാണ്. മുസ്ലീം ഉമ്മത്തിന്റെ (ഡാമ) പേരില്‍ മതരാഷ്ട്രങ്ങളുണ്ടാക്കി അതില്‍ പരസ്പരം കൊന്ന് ലക്ഷക്കണക്കിന് പേരെ അഭയാര്‍ത്ഥികളാക്കിയത് അവര്‍ സ്വയം ചെയ്തതാണ്. അവരെ സ്വീകരിച്ച ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് മുസ്ലീം മതഭീകരതയെ തുടര്‍ച്ചയായി നേരിടേണ്ടി വന്നിരിക്കുകയാണ്. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ ബോംബ് സ്‌ഫോടനങ്ങളും, വണ്ടി കയറ്റിയുള്ള ആക്രമണങ്ങളും, കത്തി ഉപയോഗിച്ച് നിരപരാധികളെ കൊല്ലുന്നതും ആ രാജ്യങ്ങളില്‍ സാര്‍വ്വത്രികമായിരിക്കുകയാണ്. ആ രാജ്യങ്ങള്‍ കൂടി മുസ്ലീം മതരാഷ്്ട്രങ്ങളാക്കി മാറ്റണമത്രെ.

ലെബനോന്‍ എന്ന രാഷ്ട്രത്തിന്റെ ചരിത്രം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും, സുരക്ഷിതവുമായ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്നു ലെബനോന്‍. എന്നാല്‍ 1960കളില്‍ പാലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്കും ജോര്‍ദാന്‍ അഭയാര്‍ത്ഥികള്‍ക്കും അവര്‍ അഭയം നല്‍കി. ആ അഭയാര്‍ത്ഥികള്‍ ലെബനോനിലെ ക്രിസ്ത്യാനികളെ വധിച്ച് അതൊരു മുസ്ലീം ഭൂരിപക്ഷ രാഷ്്ട്രമാക്കി മാറ്റി. പിന്നീട് അതൊരു മതരാഷ്ട്രമാക്കി മാറ്റുകയായിരുന്നു. ഇന്നവിടെ തീവ്രവാദം മാത്രമാണുള്ളത്.

ഈയിടെ നടന്ന ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്‍ എന്ന യാഥാസ്ഥിതികന്‍ വളരെ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയുണ്ടായി. ഇതിന്റെ പ്രധാന കാരണം, ഇംഗ്ലണ്ടില്‍ നുഴഞ്ഞു കയറുകയും, കുടിയേറുകയും ചെയ്ത മുസ്ലീം ഭീകരപ്രവര്‍ത്തകരോടുള്ള ബ്രട്ടീഷ് പൗരന്മാരുടെ എതിര്‍പ്പിന്റെ പ്രതിഫലനമാണ്. അഭയാര്‍ത്ഥികളായി വന്ന് ‘ഷെരിയാ ലോ’ നടപ്പാക്കണം എന്നാണ് ഇവര്‍ എല്ലായിടത്തും പറയുന്നത്. സ്വീഡനില്‍ ദിവസേന നൂറുകണക്കിന് സ്ത്രീകളെയാണ് മാനഭംഗപ്പെടുത്തുന്നത്. എല്ലാം ചെയ്യുന്നത് ഈ അഭയാര്‍ത്ഥികള്‍ തന്നെ.

രണ്ട് വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ താമസിക്കുന്ന 3000ഓളം ബംഗ്ലാദേശികളില്‍ ചിലര്‍ മാധ്യമങ്ങളോട് നടത്തിയ ഒരു അഭിമുഖത്തില്‍ പറയുന്നത്, അവരെല്ലാം ബംഗ്ലാദേശികളാണെന്നും, ഇവിടെ വന്ന് വോട്ടര്‍ ഐഡി കാര്‍ഡ് സംഘടിപ്പിച്ച് അവരെല്ലാം കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തുവെന്നുമാണ്. ഇതേപ്പോലെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എംഇഎസിന്റെ പ്രസിഡന്റായ ഫസല്‍ ഗഫൂര്‍ പിഎഫ്‌ഐയുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ അതിലും ഊന്നല്‍ നല്‍കിയത് ജാതീയമായി വിഘടിച്ചു നില്‍ക്കുന്ന ഹിന്ദു സമൂഹത്തെ കരുവാക്കി എങ്ങനെ മുസ്ലീമുകള്‍ക്ക് അധികാരം പിടിക്കാമെന്നുള്ള കാര്യത്തിനാണ്. 15 മിനിറ്റ് നേരത്തേയ്ക്ക് പോലീസിനെ പിന്‍വലിച്ചാല്‍ ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളെയും ഇല്ലാതാക്കാം എന്നു പ്രസംഗിച്ച അഖ്ബറുദ്ദീന്‍ ഓവൈസിയും, 10 വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കാമെന്ന് പ്രസംഗിച്ചുനടക്കുന്ന മുജാഹിദീന്‍ ബാലുശ്ശേരിയെയുമൊക്കെയാണ്, പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ക്കു കൂടി ഇന്ത്യന്‍ പൗരന്മാരാകാന്‍ തുല്യനിയമം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് പിന്നിലുള്ളത്. കേരളത്തില്‍ ആദ്യമായും, പിന്നീട് ഇന്ത്യയിലും ഒരു ഇസ്ലാമിക ഖാലിഫേറ്റ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നവരാണ്. 2020ഓടു കൂടി കേരളത്തെ ഒരു ഇസ്ലാമിക മതരാജ്യമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയത് നാം ഓര്‍ക്കേണ്ടതാണ്. ലൗജിഹാദും, ഐഎസ്‌ഐഎസ് ബന്ധങ്ങളും, ഹവാല, മയക്കുമരുന്ന്, സ്വര്‍ണ്ണകള്ളകടത്തുമായി നിരവധിപ്പേര്‍ കേരളത്തില്‍ നിന്നും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. അവര്‍ക്കാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും പിന്തുണ നല്‍കുന്നത്. ഇപ്പോഴും 54% ഹിന്ദുക്കള്‍ ഉണ്ട് എന്നു പറയുന്ന കേരളത്തില്‍ അതിന്റെ പകുതി എങ്കിലും ഒന്നുണര്‍ന്ന് ഒരുമിച്ച് വോട്ട് ചെയ്യാന്‍ തയ്യാറായാല്‍ രമേശ് ചെന്നിത്തലയും ഇടതുപക്ഷവുമൊക്കെ നിലപാട് മാറ്റും.

ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കണോ? മുസ്ലീം മതരാഷ്ട്രങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ ജീവരക്ഷാര്‍ത്ഥം എത്തപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പു നല്‍കണോ? അതോ ഇന്ത്യയെ ഒരു ഇസ്ലാമിക് രാജ്യമാക്കാന്‍ കോപ്പുകൂട്ടുന്നവര്‍ക്ക് ആയുധം നല്‍കണോ എന്നുള്ളതാണ് ചോദ്യം. ദേശസ്‌നേഹികളായ മുസ്ലീകള്‍ അതിനാല്‍ തന്നെ ഈ പൗരത്വ ബില്‍ വായിച്ചു നോക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. ഈ മതരാഷ്്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കില്ല എന്നാണ് ഈ നിയമം ആദ്യമായി പറയുന്നത്. ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള ഏതെങ്കിലും കേസുകളോ മറ്റോ അതിനുശേഷം ഈ നിയമം നടപ്പിലാക്കുന്നതോടു കൂടെ ഇല്ലാതാക്കപ്പെടും. എന്നാല്‍ ആസാമിലും, മേഘാലയയിലും, മിസോറാമിലും, ത്രിപുരയിലുമൊക്കെയുള്ള പട്ടികവര്‍ഗ മേഖലകളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഈ ഭേദഗതി ബില്‍ ഭാരതഭരണഘടനയുടെ അനുഛേദം 14, 15 നേയോ, 21, 25 നെയോ ഒന്നും ബാധിക്കുന്നതല്ല. മാത്രമല്ല, സുപ്രീം കോടതിയില്‍ മുസ്ലീം ലീഗടക്കം കക്ഷികള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. ആ പരാതികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ്സും, ഇടതുപക്ഷവും മതരാഷ്ട്രതീവ്രവാദികളും മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തില്‍ ആക്രമണ, വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞത്, കേരളത്തില്‍ ഈ നിയമഭേദഗതികളൊന്നും നടപ്പിലാക്കില്ല എന്നാണ്. മുഖ്യമന്ത്രി ആദ്യം ഭരണഘടന വായിക്കണം. ഭരണഘടനയിലെ 11-ാം അനുഛേദം അനുസരിച്ച് കേന്ദ്രത്തിന് പൂര്‍ണ അധികാരമുള്ള നിയമമാണ് ഉണ്ടാക്കിയിട്ടുള്ളത്. അത് അനുസരിച്ചില്ലെങ്കില്‍ രാജി വെയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും മുഖ്യമന്ത്രി പദം കൊടുക്കേണ്ടിവരും. അതുമല്ലെങ്കില്‍ ഭരണം ഗവര്‍ണര്‍ക്ക് ഏറ്റെടുക്കേണ്ടി വരും.

ഇനി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരം മുസ്ലീം മതരാഷ്ട്രങ്ങളില്‍ നിന്നടക്കം ലോകത്തുള്ള ഏതൊരു ഇന്ത്യാക്കാരനല്ലാത്തയാള്‍ക്കും പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ള മുസ്ലീം പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ഇനി പൗരത്വം ലഭിക്കില്ല എന്ന വ്യാജ പ്രചരണം തികച്ചും അസത്യമാണ്. ഈ സൗകര്യമിരിക്കെ എന്തിനാണ് പീഡകനും, പീഡിതനും ഒരേപോലെ ഇന്ത്യന്‍ പൗരനാകാന്‍ അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷവും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മതതീവ്രവാദികള്‍ക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്? ഇന്ത്യയുടെ സുരക്ഷയും, അഖണ്ഡതയുമല്ല പ്രാധാന്യം, രാഷ്ട്രീയ നേട്ടങ്ങളാണ് എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും, ദുര്‍ഭരണവും മറച്ചു പിടിക്കാന്‍ അവസരം തേടുന്ന ഇടതുപക്ഷവും മതതീവ്രവാദികളിലാണ് അവയെ കണ്ടെത്തിയിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ കേസും ഇതോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. അതുപോലെ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ എന്തുകൊണ്ട് പാകിസ്ഥാനില്‍പെട്ട ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമൊന്നും സുരക്ഷ ഉറപ്പാക്കാന്‍ പ്രാധാനമന്ത്രി നെഹ്‌റു ശ്രമിച്ചില്ല? ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷത്തെക്കാള്‍ ഏറെ അവകാശങ്ങള്‍ നല്‍കി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 1948 ജനുവരി 27ന് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മജി ആവശ്യപ്പെട്ടു. ജനുവരി 30ന് മഹാത്മജി കൊല്ലപ്പെട്ടു. ഒരു കുറ്റകൃത്യം നടന്നാല്‍ അതിലെ അന്വേഷണത്തിന്റെ ഒരു പ്രധാന ഭാഗം ആ കുറ്റകൃത്യത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നത് സംബന്ധമായിരിക്കണം. അങ്ങനെ ഒരു അന്വേഷണം മഹാത്മജിയുടെ വധത്തിലുണ്ടായില്ല.

ഇന്ത്യയില്‍ ശരിയായ രേഖകളില്ലാതെ കടന്നുവരുന്നവരെ ‘ഫോറിനേഴ്‌സ് ആക്റ്റ്’ പ്രകാരമാണ് നടപടികള്‍ എടുത്ത് പുറത്താക്കേണ്ടത്. അതായത്, ഇപ്പോഴുള്ള നുഴഞ്ഞു കയറ്റക്കാരെപ്പോലും പുറത്താക്കണമെങ്കില്‍ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഒരു കോടതിയില്‍ പൂര്‍ത്തിയാക്കി വേണം അവരെ പുറത്താക്കാന്‍ എന്നര്‍ത്ഥം. കോണ്‍ഗ്രസ്സോ, ഇടതുപക്ഷമോ ഈ നിയമത്തെപ്പറ്റി യാതൊന്നും പറയുന്നില്ല. ഒരാളുടെ വീട്ടില്‍ അനധികൃതമായി കടന്നുചെല്ലുന്നവരെ കഴുത്തിനു പിടിച്ച് പുറത്താക്കാന്‍ എളുപ്പമാണ്. പക്ഷേ, ഇന്ത്യാ രാജ്യത്ത് അനധികൃതമായി വന്നാല്‍ പോലും അവരെ പുറത്താക്കണമെങ്കില്‍ നിയമാനുസൃതമായ മാര്‍ഗത്തില്‍ കൂടിയെ സാധിക്കൂ.

ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ അതിന്റെ പ്രാരംഭ പടിയായി കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്ന തീവ്രവാദി സംഘടനകളുടെ അടിമകളായി ഇടതുപക്ഷവും കോണ്‍ഗ്രസ്സും മാറിയിരിക്കുന്നു. സാധാരണ മുസ്ലീം ജനതയെ അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ദേശസ്‌നേഹമുള്ള മുസ്ലീം സഹോദരന്മാര്‍ ഈ നിയമവും ഈ നിയമഭേദഗതിയും ഇന്ത്യന്‍ പൗരത്വനിയമവും, ഫോറിനേഴ്‌സ് ആക്ടും വായിച്ചു നോക്കുക. ഇതില്‍ മുസ്ലീമിനെതിരായി ഒന്നും തന്നെയില്ല. ഇന്ത്യയുടെ അഖണ്ഡതയും, സുരക്ഷയുമെല്ലാം മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എമാരും, മുഖ്യമന്ത്രിയുമെല്ലാം ആ സത്യപ്രതിജ്ഞാ ലംഘനം ആര്‍ക്കുവേണ്ടിയാണ് നടത്തുന്നത്? ഇല്ലാത്ത കാര്യത്തെപ്പറ്റി ഭീതിപരത്തി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി കേന്ദ്ര സര്‍ക്കാരിനെ മറിച്ചിടാം എന്നു കരുതുന്ന മതഭീകരര്‍ക്ക് ഒരേ മറുപടിയേ തരാനുള്ളൂ. നിങ്ങളുടെ ഇന്ത്യന്‍ രാഷ്ട്രത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളും ദൗത്യങ്ങളും ഇന്ത്യന്‍ ജനത തച്ചുതകര്‍ക്കും. ഹൈദരാബാദിലെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചവര്‍ക്ക് പോലീസ് നേരിട്ട് ശിക്ഷ നല്‍കിയപ്പോള്‍ നിയമമൊന്നും നോക്കാതെ അതില്‍ ഹര്‍ഷാരവം മുഴക്കിയ, ആശ്വാസം കണ്ടെത്തിയ ഇന്ത്യന്‍ജനത നിങ്ങളെ വീക്ഷിക്കുന്നുണ്ട്. അതിലും ക്രൂരമായ കൃത്യങ്ങള്‍ നടത്തിയവര്‍ക്ക്, നടത്തുന്നവര്‍ക്ക്, നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന പിന്തുണ അവര്‍ കാണുന്നുണ്ട്. ഓര്‍മ്മയിരിക്കട്ടെ! ആ ഹര്‍ഷാരവം നിങ്ങള്‍ക്കെതിരെയും ഉയരാന്‍ അവസരം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. എനിക്കറിയാം കേരളത്തിലെ ഹിന്ദുക്കളില്‍ പകുതിയെങ്കിലും ഒരുമിച്ചു വോട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍ അന്ന് തകരുന്നത് കേരളത്തിലെ നിങ്ങളുടെ ന്യൂനപക്ഷ മതപ്രീണനമായിരിക്കും. അതിന് അധികം താമസമില്ല എന്നുകൂടി ഓര്‍ക്കുക.

2005ല്‍ മമതാ ബാനര്‍ജി ലോകസഭയില്‍ ഇതേ ആവശ്യം ഉന്നയിച്ച് വളരെ ആവേശത്തോടെ പ്രസംഗിച്ചിരുന്നു. ഇതിനുമുന്‍പ് ഉഗാണ്ടയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും വന്ന ഹിന്ദു അഭയാര്‍ത്ഥികള്‍ക്കു മാത്രമായി ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പൗരത്വം നല്‍കിയിട്ടുണ്ട്. അതുപോലെ മഹാത്മാ ഗാന്ധിജി തന്നെ പറഞ്ഞിരുന്നത് മുസ്ലീമുകള്‍ ഒഴികെയുള്ളവര്‍ക്ക് പാക്കിസ്ഥാനില്‍ തുടരാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഇന്ത്യയിലേയ്ക്ക് കടന്നുവരാമെന്നും, അവരെ ഇന്ത്യ സ്വീകരിക്കണമെന്നുമാണ്. പിന്നീട് പണ്ഡിറ്റ് നെഹ്‌റു ഇത് ആവര്‍ത്തിച്ച് പറഞ്ഞതാണ്. വാസ്തവത്തില്‍ ഈ ആക്ടിനെപ്പറ്റി പ്രതിഷേധിക്കേണ്ടവര്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയിന്‍, പാഴ്‌സി, ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരാണ്. കാരണം, ഇസ്ലാം മതരാഷ്ട്രങ്ങളായ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ 22%ഉം 33%ഉം ഹിന്ദു/ക്രിസ്ത്യന്‍ അടക്കമുള്ള ന്യൂനപക്ഷ ജനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായവര്‍ പാക്കിസ്ഥാനില്‍ ഇപ്പോള്‍ 1%ഉം ബംഗ്ലാദേശില്‍ 7% ല്‍ താഴെയും അഫ്ഘാനിസ്ഥാനില്‍ വെറും 7000 പേരും മാത്രമാണുള്ളത്. അവര്‍ തുടര്‍ന്നും കൂടുതല്‍ ക്രൂരകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതാണ്. അങ്ങനെ അവര്‍ ഇന്ത്യയിലേയ്ക്ക് വരേണ്ടി വന്നാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് അവര്‍ക്കും ഇതിന്റെ പരിരക്ഷ ലഭിക്കുകയില്ല. അതുപോലെ 2015 ജനുവരി 1 മുതല്‍ ഈ വിധത്തില്‍ ഇന്ത്യയിലേയ്ക്ക് വരേണ്ടി വന്ന ആ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഇപ്പോഴത്തെ നിയമ പരിരക്ഷ ഉറപ്പാക്കുന്നില്ല. ആ നിലയ്ക്ക് ഈ പീഡിതരാണ് ഇതില്‍ പ്രതിഷേധം എന്തെങ്കിലും ഉണ്ടെങ്കില്‍ പ്രതിഷേധിക്കാന്‍ അര്‍ഹതയുള്ളവര്‍.

ഇന്ത്യന്‍ പൗരത്വ രജിസ്റ്റര്‍ ഇപ്പോള്‍ ആസാമില്‍ മാത്രമായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 1985 ലെ രാജീവ് ഗാന്ധിയുടെ കരാര്‍പ്രകാരം 1971 അടിസ്ഥാനവര്‍ഷമായി എടുത്ത് തയ്യാറാക്കിയ പൗരന്മാരുടെ രേഖയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കുമ്പോള്‍ ഈ തീയതി ആയിരിക്കില്ല ഉപയോഗിക്കേണ്ടി വരിക. പശ്ചിമ ബംഗാളിലും കേരളത്തിലുമൊക്കെ ഇതെല്ലാം വ്യത്യസ്ത തീയതികളില്‍ തയ്യാറാക്കേണ്ടിവരും. അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക തീയതി വെച്ച് ഇപ്പോഴുള്ള പൗരന്മാരുടെ പട്ടിക ശേഖരിക്കുകയും അതില്‍ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യനിയുമെല്ലാം ഒരുപോലെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ പൗരന്മാരായിട്ടുള്ളവര്‍ക്ക്, ജനനാല്‍ തുടങ്ങി ഇവിടെ ഇന്ത്യന്‍ പൗരന്മാരായി ജീവിക്കുന്ന ഒരു വിഭാഗത്തിനും ഇത് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ചിലര്‍ പറയുന്നത്, അവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലായെന്നാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. കാരണം അക്കാലങ്ങളില്‍ ജനനം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയിരുന്നില്ല എന്നുള്ളതു തന്നെ. ഏതായാലും ഇന്ത്യയില്‍ ഏതൊരു മുസ്ലീം പൗരനും ഇന്ത്യയുടെ പ്രസിഡന്റിനോ, പ്രധാനമന്ത്രിക്കോ അതുപോലെ മറ്റ് ഏതൊരു പൗരനും ലഭിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുക. അതായത്, ഇന്ത്യന്‍ പൗരത്വ രജിസ്റ്റര്‍ എന്നത് ഇന്ത്യയില്‍ ഒരു പ്രത്യേക തീയതിയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുക എന്നത് മാത്രമാണ്. 1951ല്‍ ഇതുപോലെ പൗരന്മാരെ നിശ്ചയിച്ച് അതിനുശേഷമാണ് 1952ല്‍ ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നത്. അതുവഴി പൗരന്മാര്‍ അല്ലാത്തവര്‍ പിന്നീട് വരുമ്പോള്‍ അവരെ തിരിച്ചറിയാനാണ് പൗരത്വരേഖ. ലോകത്ത് മിക്കവാറും രാജ്യങ്ങളിലുമുള്ള ഒരു സമ്പ്രദായമാണിത്. അതില്‍ നിന്നും മതത്തിന്റെ പേരില്‍ ഒരു മുസ്ലീം പൗരനെയും പുറത്താക്കാനാകില്ല. എന്നു മാത്രമല്ല, അതിന്റെ ട്രിബ്യൂണലുകളും പിന്നീട് കോടതികളുമെല്ലാം പരിശോധിച്ച് മാത്രമെ അത്തരമൊരു പൗരത്വ രജിസ്റ്റര്‍ അന്തിമമായി സ്വീകരിക്കാനാകൂ. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഇപ്പോഴുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് ഇത് യാതൊരുവിധ ഭയത്തിനും, ആശങ്കകള്‍ക്കും കാരണമാകുന്നില്ല.

അസാമില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ രാജീവ് ഗാന്ധിയും പിന്നീട് സുപ്രീം കോടതിയും നേരിട്ട് നേതൃത്വം നല്‍കി തന്നെയാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. 1971ല്‍ നിന്നും 2014 ലേയ്ക്ക് ആ പൗരന്മാരുടെ പട്ടിക മാറ്റരുത് എന്നുള്ളതാണ് ആസാം ജനതയുടെ ആവശ്യം. അവരുടെ സംസ്‌ക്കാരം, ഭാഷ എല്ലാം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അവര്‍ അത് ആവശ്യപ്പെടുന്നത്.

പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന ബഹുഭൂരിപക്ഷം പേരും പൗരത്വ ഭേദഗതി ആക്‌റ്റോ, പൗരത്വ നിയമമോ 1920ലെ പാസ്‌പോര്‍ട്ട് ആക്‌റ്റോ, 1946ലെ ഫോറിനേഴ്‌സ് ആക്‌റ്റോ ഒന്നും വായിക്കാത്തവരാണ്. കേരളത്തിലെ ചില സിനിമാ നടന്മാരും/നടികളും ഇത് വായിച്ചുപോലും നോക്കാതെയാണ് ഇതിനെതിരെ പ്രതികരിച്ചതെന്ന് നമുക്ക് കാണാവുന്നതാണ്. അത് ഒരു കാര്യം സൂചിപ്പിക്കുന്നു. ഇന്ന് കേരളത്തിലെ മലയാളം സിനിമ ആരുടെ പണം കൊണ്ടാണ് ചലിക്കപ്പെടുന്നതെന്ന്! അവരുടെ ശബ്ദമാണ് ഈ നടന്മാരിലൂടെയും/നടിമാരിലൂടെയും നമ്മള്‍ കേട്ടത്. പണത്തിന്റെ ചരട് ആരുടെ കൈയ്യിലാണെന്ന് ആ ചരടില്‍ കെട്ടിയ മര്‍ക്കടന്മാരെപ്പോലെ ചരടിന്റെ ഉടമസ്ഥന്റെ ആവശ്യപ്രകാരം ഏത് സര്‍ക്കസും കാണിക്കുന്നതിന് കുറെ താരങ്ങള്‍ തയ്യാറാണ്. നിയമം വായിച്ചു നോക്കലോ, പഠിക്കലോ, രാഷ്ട്രസുരക്ഷയോ, രാഷ്ട്രത്തിന്റെ അഖണ്ഡതയോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. അവരുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കൊലപ്പെടുത്തേണ്ടവനാണ് എന്നുവരെ വ്യംഗ്യാര്‍ത്ഥത്തില്‍ സംസാരിക്കാം.

യാക്കൂബ് മേമനെ തൂക്കിക്കൊന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചവര്‍, ഹിന്ദുക്കള്‍ക്ക് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ ശവക്കുഴി പണിയും എന്ന് പ്രഖ്യാപിച്ച് ജാഥ നടത്തിയവര്‍ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് വെടിവെച്ചു കൊന്നു എന്ന വ്യാജപ്രചരണം നടത്തിയവര്‍ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് അജണ്ടയുള്ള വിഭാഗങ്ങളാണ്. ഇവരാണ് പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏതുവിധേനയും സാധാരണ മുസ്ലീം മതവിഭാഗത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയെ ഉള്ളില്‍ നിന്നും അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. അങ്ങനെ അസ്ഥിരപ്പെടുന്ന ഇന്ത്യയില്‍ ഇടതുപക്ഷ തീവ്രവാദികള്‍ അടക്കമുള്ളവരുടെ സഹായത്തോടെ ഇസ്ലാമിക് ഭരണം കൊണ്ടുവരിക എളുപ്പമായിരിക്കും എന്നാണ് അവര്‍ കരുതുന്നത്.

ചിലര്‍ പറയുന്നു ചില സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവേശിക്കുന്നതിന് Innerline permit system നിലവിലുണ്ടെന്ന്. ശരിയാണ്. 1873 മുതല്‍ സംരക്ഷിത പ്രദേശങ്ങള്‍ എന്ന നിലയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ പല സംസ്ഥാനങ്ങളില്‍ Innerline permit system നിലവിലുണ്ട്. മണിപ്പൂര്‍ സംസ്ഥാനത്തുള്ളത് ഒഴികെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കാലത്തു തന്നെയാണ് ഇത് ഉണ്ടായിട്ടുള്ളത്. ഇതുപോലെ ജമ്മു & കാശ്മീരിലെ ലേഹ് ജില്ലയിലും Innerline permit system നിലനിന്നിരുന്നു.

ചിലര്‍ ചോദിക്കുന്നു, പൗരത്വ ഭേദഗതി നിയമം എന്‍.ആര്‍.സിയുയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്. ഇന്ത്യന്‍ പൗരത്വ രേഖ 1951ല്‍ ഉണ്ടാക്കിയതിനുശേഷമാണ് 1952ല്‍ ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്പോള്‍ അസാമിനെപ്പറ്റിയുള്ള വിഷയം മാത്രമാണ് നിലവിലുള്ളത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അസാമിലും പ്രക്ഷോഭങ്ങള്‍ ഇല്ലാതായി. അവരുടെ സംസ്‌ക്കാരവും, ഭാഷയും രക്ഷിക്കാനുള്ള, അത് നഷ്ടപ്പെടുമോ എന്ന തോന്നലായിരുന്നു പ്രക്ഷോഭത്തിന് ഒരു കാരണം. പൗരത്വരേഖ ഇന്ത്യ മുഴുവനും ഉണ്ടാകുമ്പോള്‍ അത് ഇന്‍ഡ്യന്‍ പൗരന്മാരെ മാത്രം ബാധിക്കുന്നതായിരിക്കും. പൗരത്വമില്ലാത്തവരെ അത് ഏത് വിധത്തില്‍ വന്നവരായാലും അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ മുസ്ലീം മതവിഭാഗത്തെ മാത്രമായി അത് ബാധിക്കുന്ന പ്രശ്‌നവുമില്ല. ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമുള്ള ഒരു മുസ്ലീം പൗരനും അതിന്റെ പേരില്‍ യാതൊരുവിധ വേവലാതിയും ആവശ്യമില്ല.

എന്തുകൊണ്ട് നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷത്തില്‍പ്പെട്ട മതങ്ങളിലുള്ളവരെ ആരും പീഡിപ്പിക്കുന്നില്ല എന്നതു തന്നെ. ഇല്ലാത്ത കാര്യത്തിന് നിയമമുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. മറ്റൊരു വാദഗതി, പാകിസ്ഥാനിലെ അഹമ്മദ്ദീയരെ സംബന്ധിച്ചാണ്. കേരളത്തിലെ ഹിന്ദു വിഭാഗത്തില്‍ വരുന്ന നമ്പൂതിരി, ബ്രാഹ്മണ വിഭാഗം ഏകദേശം ഒരു ശതമാനമെയുള്ളൂ. ഈ കാലഘട്ടത്തില്‍ സാമ്പത്തികമായും മറ്റും അവര്‍ വലിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്. പക്ഷേ അവരെ ഹിന്ദു അല്ല എന്നു പറയാന്‍ പറ്റുമോ? അതുപോലെ തന്നെയാണ് അഹമ്മദ്ദീയ വിഭാഗങ്ങള്‍ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം. ഇന്ത്യയെ പിളര്‍ന്ന് പാകിസ്ഥാന്‍ സൃഷ്ടിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയ വിഭാഗമായിരുന്നു അഹമ്മദ്ദീയ വിഭാഗം. ഇസ്ലാം മതത്തില്‍ 49ഓളം ഉപവിഭാഗങ്ങളുണ്ട്. ആ ഓരോ വിഭാഗത്തെയും ഇസ്ലാം മതത്തിന്റെ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങളായി കാണാനാകില്ല.

ഇത് ഭരണഘടനയുടെ 14-ാം അനുഛേദം ലംഘിക്കുന്നതാണോ എന്നതാണ് അടുത്ത ചോദ്യം. നിയമജ്ഞനായ ഹരീഷ് സാല്‍വെയടക്കം സമ്മതിക്കുന്ന കാര്യമാണ് ഈ നിയമഭേദഗതി ഒരു യുക്തിസഹമായ വര്‍ഗീകരണം (reasonable classification) തന്നെയാണ് എന്നത്. മാത്രമല്ല, ഇതിനെതിരായ ഹര്‍ജികള്‍ വന്നപ്പോള്‍ സുപ്രീം കോടതി സ്റ്റേ പോലും നല്‍കിയില്ല. പ്രഥമദൃഷ്ട്യാ ഇത്തരം ലംഘനങ്ങള്‍ ഇല്ല എന്നതുതന്നെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്.

യസീദി(Yezidi) വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ അതിതീവ്ര മുസ്ലീം വര്‍ഗീയ തീവ്രവാദികളാല്‍ വേട്ടയാടപ്പെട്ടവരാണ്, പീച്ചിച്ചീന്തപ്പെട്ടവരാണ്. അവര്‍ ഇന്ത്യയില്‍ എത്തിയെന്നിരിക്കട്ടെ. അവര്‍ക്ക് ഇന്ത്യ പൗരത്വം കൊടുക്കുകയാണെങ്കില്‍ അവരുടെ പുറകെ എത്തുന്ന ആ മതഭീകരര്‍ക്കും പൗരത്വം കൊടുക്കുന്നത് തുല്യനീതി ആയിരിക്കുമോ? അതുകൊണ്ട് പീഡിപ്പിച്ചവനും, പീഡിപ്പിക്കപ്പെട്ടവനും രണ്ട് നീതി തന്നെയാണ് വേണ്ടത്.

ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ വളരെ കര്‍ശനമായ നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, അമേരിക്കയില്‍ നോക്കുക. 20 വര്‍ഷം കഴിഞ്ഞിട്ടും അവിടെ പൗരത്വം നേടാനാകാത്ത എത്രയോ ഇന്ത്യക്കാരുണ്ട്. ഐക്യരാഷ്ട്രസഭയുടെ വനിതകള്‍ക്കായുള്ള കമ്മീഷന്‍, പാകിസ്ഥാനില്‍ നടക്കുന്ന അതിരൂക്ഷമായ ന്യൂനപക്ഷ പീഡനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഈ നിയമം ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഉണ്ടാക്കിയിട്ടുള്ളത്.

ന്യൂനപക്ഷം എന്നു കേള്‍ക്കുമ്പോള്‍ അത് മുസ്ലീം ആണ് എന്നൊരു തോന്നല്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ പാകിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഘാനിസ്ഥാനിലുമുള്ള എല്ലാ ന്യൂപക്ഷങ്ങളും മുസ്ലീം ഇതരര്‍ ആണ്. മറ്റൊരു കാര്യം എല്ലാവരും ഓര്‍ക്കേണ്ടത്, ലോകത്ത് 50 ശതമാനമോ അതില്‍ കൂടുതലോ മുസ്ലീം ജനസംഖ്യയുള്ള രാജ്യമുണ്ടായിട്ടുണ്ടെങ്കില്‍ ആ രാജ്യങ്ങളെല്ലാം ഇസ്ലാമിക മതനിയമം അനുസരിച്ചുള്ള രാജ്യങ്ങളായി മാറിയിട്ടുണ്ട് എന്നതാണ്. എന്തുകൊണ്ട് അവയില്‍ ഒന്നുപോലും ഒരു മതേതര രാജ്യമായി നിലനില്ക്കാത്തത്?

പാകിസ്ഥാനും ഇമ്രാന്‍ഖാനും പറയുന്നതു തന്നെയാണ് കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷവും ഏറ്റുപറയുന്നത്. അതല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പലരും പറയുന്നതാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത് എന്നുകൂടി നാം കാണേണ്ടതാണ്.

പട്ടികവര്‍ഗക്കാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള രമേശ് ചെന്നിത്തല കുറച്ച് കാശ്മീര്‍ പണ്ഡിറ്റുകള്‍ താമസിക്കുന്ന അഭയാര്‍ത്ഥി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. വേണമെങ്കില്‍ കുറച്ചുനാള്‍ ഹിന്ദുക്കളുടെ കൂടെ പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ കഴിയുന്നത് ശരിയായ ഒരു ധാരണ ഉണ്ടാക്കാന്‍ പ്രയോജനപ്പെടും.

29 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശങ്ങളും 137 കോടി ജനങ്ങളുമുള്ള ഇന്‍ഡ്യയില്‍ ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രങ്ങളിലും 2 തീവ്രവാദ യൂണിവേഴ്‌സിറ്റികളിലും കേരളത്തിലെ മതതീവ്രവാദ കേന്ദ്രങ്ങളിലും ആ മതതീവ്രവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും മാത്രമാണ് ഈ പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റി പ്രതിഷേധം കത്തുന്നതും പുകയുന്നതും. ബാക്കി നിരവധി കോടി മുസ്ലീകളും നിരവധി കോടി ഹിന്ദുക്കളും നിരവധി കോടി ക്രിസ്ത്യാനികളുമടങ്ങുന്ന ഭാരതം ശാന്തമാണ്.

Tags: പൗരത്വ ബില്‍ ഭേദഗതിപൗരത്വ നിയമ ഭേദഗതിപൗരത്വംCABCAANRCഅഭയാര്‍ത്ഥിപൗരത്വ ഭേദഗതിസെന്‍കുമാര്‍FEATURED
Share82TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies