Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

പൂരം മുടക്കിയ ചെമ്പന്‍ ജിഹാദ്….!

Print Edition: 3 May 2024

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം ജിഹാദികളുടെ പിടിയിലാകുന്നത് ടിപ്പുവിന്റെ പടയോട്ടക്കാലത്താണ്. അന്ന് ക്ഷേത്രം പിടിച്ചെടുത്ത ടിപ്പു സുല്‍ത്താന്‍ തന്റെ കുതിരയെ വടക്കുംനാഥ ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ ബന്ധിച്ചു പോലും. ക്ഷേത്രങ്ങള്‍ തകര്‍ത്തുകൊണ്ട് മുന്നേറിയ ടിപ്പു വടക്കുംനാഥ ക്ഷേത്രം തകര്‍ത്തില്ല. അതിന്റെ കാരണം കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രം വെടിമരുന്നും ആയുധങ്ങളും സൂക്ഷിക്കാന്‍ പറ്റിയ സ്ഥലമാണെന്ന തിരിച്ചറിവിനാലായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്ത് ഹിന്ദുക്കളെ സമ്പൂര്‍ണ്ണമായും ഇസ്ലാമിലേക്ക് മാര്‍ഗ്ഗം കൂട്ടുക എന്ന ടിപ്പു സുല്‍ത്താന്റെ നടക്കാതെ പോയ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ആധുനിക കേരള ടിപ്പു സുല്‍ത്താനായ പിണറായിക്കാരന്‍ വിജയനാണ്. ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിപദവും ആഭ്യന്തരമന്ത്രിപദവുമെല്ലാം സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ട് മറ്റൊരു സുല്‍ത്താനേറ്റ് കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഹിന്ദു ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രോത്സവങ്ങളുമെല്ലാം കാഫിറുകളുടെ വിവരമില്ലായ്മ മാത്രമാണ്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരാഘോഷം കേരളാ പോലീസിനെ ഉപയോഗിച്ചുകൊണ്ട് തകര്‍ത്തത്. ലോക പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കേരളത്തിന്റെ സാംസ്‌ക്കാരികോത്സവമാണെന്നതൊന്നും ആഭ്യന്തര മന്ത്രി കൂടിയായ വിജയനറിയേണ്ടതില്ല. അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ താലിബാന്‍ അമ്പത്തിരണ്ടടി ഉയരമുണ്ടായിരുന്ന ലോക പൈതൃക പട്ടികയിലിടം നേടിയ ബാമിയാന്‍ ബുദ്ധപ്രതിമ തകര്‍ത്തതിലൂടെ വിഗ്രഹാരാധന എന്ന അനിസ്ലാമികമായ ഒന്നിന്റെ റദ്ദാക്കലാണ് നടത്തിയത്. കേരളത്തിലെ ജനസംഖ്യയില്‍ മുപ്പതു ശതമാനത്തോടടുക്കുന്ന ഇസ്ലാമിന്റെ പ്രീതി തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ആവശ്യമാണെന്ന് ബോധ്യമുള്ള കമ്യൂണിസ്റ്റുകള്‍ ഇസ്ലാമിനു നിഷിദ്ധമായ എല്ലാത്തിനേയും റദ്ദുചെയ്യുന്ന തിരക്കിലാണ്. കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ തന്റെ പോലീസിനെ ഉപയോഗിച്ച് യുവതികളെ കയറ്റി ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത അതേ വിജയന്‍ മുഖ്യമന്ത്രി തന്നെയാണ് തൃശ്ശൂര്‍ പൂരവും പാതിവഴിയില്‍ തടഞ്ഞത്.

ശബരിമല തീര്‍ത്ഥാടനം കേരളത്തിലെ സംഘടിത ന്യൂനപക്ഷ മതങ്ങളുടെ കണ്ണിലെ കരടായിട്ട് കാലങ്ങളായി. ഹിന്ദു സമൂഹത്തെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബാധം നടത്തിക്കൊണ്ടിരുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് വൃശ്ചിക വ്രതവും ശബരിമല തീര്‍ത്ഥാടനവും ചെറിയ തടസ്സമല്ല സൃഷ്ടിച്ചുകൊണ്ടിരുന്നത്. അതുപോലെ ആറു മാസക്കാലത്തിലധികം നീണ്ടുനില്‍ക്കുന്ന വേല പൂരങ്ങളും ഉത്സവങ്ങളും ഹിന്ദു സമൂഹത്തിലുണ്ടാക്കുന്ന ഉണര്‍വും ഉത്‌സാഹവും ചെറുതല്ല. കാവുകളിലും പൂരങ്ങളിലും ഭഗവതിമാരിലുമൊക്കെ വര്‍ദ്ധിച്ചു വരുന്ന വിശ്വാസം കേരളത്തെ താലിബാന്‍വത്ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്. ആ തടസ്സം മാറ്റുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന പ്രച്ഛന്ന ജിഹാദിയായാണ് കേരളാ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ ലിംഗസമത്വം നിഷേധിക്കുന്നു എന്ന കള്ളം കോടതിയില്‍ പോലും ഉന്നയിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഇസ്ലാമില്‍ ലിംഗനീതി നിഷേധിക്കുന്ന മുത്തലാഖ് എന്ന പ്രാകൃത നിയമത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. മതവിശ്വാസത്തിന്റെ പേരില്‍ ആഹാരത്തില്‍ മന്ത്രിച്ചു തുപ്പി ഹലാലാക്കുന്ന ദുരാചാരത്തെ ന്യായീകരിച്ച കേരളാ മുഖ്യമന്ത്രി നിരുപദ്രവമായി പിന്‍തുടര്‍ന്നു പോരുന്ന എല്ലാ ഹിന്ദു ആചാര വിശ്വാസങ്ങളെയും പരിഹാസപൂര്‍വ്വമാണ് നോക്കിക്കണ്ടിട്ടുള്ളത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ വിവാദത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന വിശ്വാസക്കാരാണ് എല്ലാക്കാലത്തും കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. അമ്പലപ്പറമ്പില്‍ കഥാപ്രസംഗമായും നാടകമായും അരങ്ങേറിയിരുന്ന ക്ഷേത്രവിരുദ്ധതയ്ക്ക് അടുത്ത കാലത്താണ് തെല്ല് ശമനമുണ്ടായത്. ക്ഷേത്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ സാന്നിദ്ധ്യം വളര്‍ന്നതോടെയാണ് ഇടത് കലാഭാസങ്ങള്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തായത്. അതുകൊണ്ടാണ് സംഘ, ഹിന്ദു സംഘടനകളെ ക്ഷേത്ര നടത്തിപ്പില്‍ നിന്ന് എങ്ങിനെയും പുറത്താക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണ്ണാഭമായ കുടമാറ്റത്തില്‍ അയോദ്ധ്യയിലെ ബാലകരാമന്റെ ചിത്രം ഉയര്‍ന്നത് ഇടത് ജിഹാദികളെ ചെറുതായല്ല പ്രകോപിപ്പിച്ചത്. അതിനെതിരെയുള്ള ഹാലിളക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസിനെ ഉപയോഗിച്ചുകൊണ്ട് രാത്രിപ്പൂരം മുടക്കിയത്.

തൃശ്ശൂര്‍ പൂരം വര്‍ഷങ്ങളായി അനുഷ്ഠാന കാര്‍ക്കശ്യത്തോടെ നടത്തുന്നതാണ്. ശബരിമലയും ശിവഗിരിയുമൊക്കെ മതേതര കേന്ദ്രങ്ങളാണെന്ന് കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ തൃശ്ശൂര്‍ പൂരവും മതേതര മാമാങ്കമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അടുത്ത കാലത്ത് വന്‍ പരിശ്രമമാണ് നടത്തുന്നത്. വടക്കുംനാഥന്റെ മൈതാനം ക്ഷേത്രവിരുദ്ധ കാര്യങ്ങള്‍ക്കു വരെ നിസ്സാരവാടകയ്ക്കു കൊടുക്കുന്ന കമ്യൂണിസ്റ്റ് ദേവസ്വം ഭരണാധികാരികള്‍ പൂരപ്പറമ്പിലെ സ്റ്റാളുകളുടെ വാടക കുത്തനെ ഉയര്‍ത്തി പൂരത്തിന്റെ വരുമാനം കുറയ്ക്കാന്‍ ശ്രമിച്ചു. സത്യത്തില്‍ വടക്കുംനാഥന്‍ ആതിഥേയനായി നിന്നുകൊണ്ട് നടക്കുന്ന ദേവസംഗമമാണ് തൃശ്ശൂര്‍ പൂരം. ഈ വിശ്വാസതലത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് മഠത്തില്‍ വരവ് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച ഭക്തജനങ്ങളെ നിര്‍ദ്ദയം ലാത്തിച്ചാര്‍ജ് ചെയ്തു. പൂരം മുടക്കിയ പോലീസിനെ ഭക്തജനങ്ങള്‍ ഒറ്റക്കെട്ടായി നേരിട്ടിരുന്നെങ്കില്‍ അത് വലിയൊരു ചോരച്ചൊരിച്ചിലില്‍ കലാശിച്ചേനെ. അത്തരമൊരു തിരക്കഥ തയ്യാറാക്കിയ കമ്യൂണിസ്റ്റുകള്‍ ദേവസ്വം മന്ത്രിയടക്കമുള്ള നേതാക്കളെ പൂരപ്പറമ്പില്‍ നിന്ന് മാറ്റിയിരുന്നു. പൂരം കലാപമായി മാറിയാല്‍ അതിന്റെ ഉത്തരവാദികള്‍ ആര്‍.എസ്.എസ്സുകാരും ബിജെപി ക്കാരും സര്‍വ്വോപരി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുമാണെന്ന് വന്നേനെ. പൂരത്തിനു മുന്നില്‍ കുത്തുവിളക്ക് പിടിച്ച വാര്യരെ പോലീസ് മര്‍ദ്ദിച്ചതും വടക്കുംനാഥന്റെ മേല്‍ശാന്തിയെ തടഞ്ഞുവച്ചതുമെല്ലാം പരമാവധി പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പൂരപ്പറമ്പിനെ ചോരയില്‍ മുക്കി അടുത്ത വര്‍ഷം മുതല്‍ പൂരം നടത്തിപ്പ് പിടിച്ചെടുക്കുക എന്ന ചെമ്പന്‍ ജിഹാദി അജണ്ടയാണ് പൂരം മുടക്കികളുടെ കുബുദ്ധിയില്‍ ഉണ്ടായിരുന്നത്. മലബാര്‍ കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കള്‍ക്ക് അസറന്ന എന്ന മത നികുതി ചുമത്തിയിരുന്നു എന്നത് ചരിത്രം. വിജയന്‍ സുല്‍ത്താന്‍ ഇസ്ലാമിന് ഷിര്‍ക്കായ ക്ഷേത്രങ്ങളെ തകര്‍ത്ത് ഹിന്ദുക്കള്‍ക്ക് മത നികുതി ചുമത്താനുള്ള പുറപ്പാടിലാണ്. വേലയും പൂരവും നടത്താന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ശേഷിക്കണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ഈ നാട്ടിലെ ഹിന്ദുക്കള്‍ തന്നെയാണ്.

Tags: FEATURED
Share1TweetSendShare

Related Posts

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies