Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

സത്യം തുറന്നു കാട്ടുന്ന ലേഖനം

സദാനന്ദന്‍ കുന്ദമംഗലം

Print Edition: 22 November 2019

ബാലകൃഷ്ണന്‍ വെണ്ണക്കോട് എഴുതിയ ‘ടിപ്പുവും മലബാര്‍ കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍’ എന്ന ലേഖനം (കേസരി, നവംബര്‍ 1) വായിച്ചു. മലബാര്‍ കലാപം എന്ന മാപ്പിള ലഹളയെ സംബന്ധിക്കുന്ന ഒരു തികഞ്ഞ സത്യപ്രസ്താവനയാണ് ഈ ലേഖനം എന്ന് പറയാതെ വയ്യ.

ഒരു ചരിത്രസംഭവത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിലെ എഴുത്തുകാരുടെ രേഖപ്പെടുത്തലുകളും അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങള്‍, ശിലാലിഖിതങ്ങള്‍ എന്നിവയെ അവലംബിച്ചുമാണ്. ലഹള നടന്നതിന് ശേഷം ഏറനാട് സന്ദര്‍ശിച്ച പ്രശസ്ത കവി കുമാരനാശന്‍ എഴുതിയ ‘ദുരവസ്ഥ’ എന്ന കാവ്യത്തില്‍ ലഹളക്കാരെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.

”ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ചോരയാല്‍ ചോന്നിടും ഏറനാട്ടില്‍”

എന്നത് അവയില്‍ ചിലത് മാത്രമാണ്. മറ്റൊന്ന് പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാടിന്റേതാണ്. അദ്ദേഹം രചിച്ച ‘ഒരു ദേശത്തിന്റെ കഥയില്‍’ ലഹളയെപ്പറ്റി പറയുന്നു: ”ലഹളക്കാര്‍ എപ്പോഴാണ് അതിരാണിപ്പാടത്തേക്ക് എത്തുക എന്ന് പേടിച്ച് കഴിയുകയായിരുന്നു അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. ഹിന്ദുഭവനങ്ങള്‍ തകര്‍ത്തും കൊള്ളയടിച്ചും ബാങ്ക് വിളിച്ച് മുന്നേറുകയാണവര്‍.” ഈ രേഖപ്പെടുത്തലുകള്‍ എല്ലാം നല്‍കുന്ന സൂചനകള്‍ ഒന്ന് മാത്രമാണ്. ഇത് കര്‍ഷകസമരമല്ല. ‘കര്‍ഷകസമരം’ എന്ന് എഴുതാന്‍ അറിയാത്തവരല്ല ഇവര്‍ രണ്ടു പേരും.

ടിപ്പുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ടിപ്പു റോഡുകള്‍ ഉണ്ടാക്കി, മതസഹിഷ്ണുത കാണിച്ചു എന്നൊക്കെ പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. വയനാട്ടിലെ ഗണപതിവട്ടം എന്ന സ്ഥലത്തെ ടിപ്പുവിന്റെ സൈനിക വ്യൂഹത്തെ ബ്രിട്ടീഷ് സൈനികമേധാവി വിശേഷിപ്പിച്ചതാണ് ”സുല്‍ത്താന്‍ ബേട്രി.” ഈ വാക്ക് പട്ടാളത്തിന്റെ ചില വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യം ഉപയോഗിക്കുന്നതാണ്; ഉദാഹരണമായി പ്ലാട്ടൂണ്‍, കമ്പനി, ബറ്റാലിയന്‍ തുടങ്ങിയവ. ടിപ്പുവിനെ പിടിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ റോഡായ ‘വയനാട് റോഡ്’ പണ്ട് കാലത്ത് അറിഞ്ഞിരുന്നത് ‘പട്ടാള നിരത്ത്’ എന്നാണ്. 1921-ല്‍ നടന്നത് സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍ 1925ല്‍ അവസാനിക്കാന്‍ പാടില്ല. കാരണം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നത് 1947 ആഗസ്ത് 15-ാം തീയതിയാണ്.

ലേഖകനും പ്രസിദ്ധീകരിച്ച കേസരി വാരികയ്ക്കും അഭിനന്ദനങ്ങള്‍.

സദാനന്ദന്‍
കുന്ദമംഗലം

(ലേഖനം വായിക്കാൻ ക്ലിക്ക് ചെയ്യുക)

ടിപ്പുവും മലബാര്‍കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍

Tags: കത്തുകൾടിപ്പുവും മലബാര്‍ കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍
Share32TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies