Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

കെ.സച്ചിദാനന്ദന് തുറന്ന കത്ത്

എം.ജോണ്‍സണ്‍ റോച്ച്

Print Edition: 15 November 2019

ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള മറുപടി പ്രസംഗത്തോടൊപ്പം ‘ജനാധിപത്യത്തിന്റെ പ്രതിസന്ധി’ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ ‘ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതികള്‍ ട്രംപും, മോദിയുമാണെന്ന്’ അങ്ങ് പറയുകയുണ്ടായല്ലോ?
അങ്ങയോട് ഞാനൊന്നു ചോദിച്ചോട്ടെ? ലോകത്തിലെ സ്വേച്ഛാധിപതികളുടെ പട്ടിക അങ്ങ് അവിടെ നിരത്തിയപ്പോള്‍ ചൈനയുടെ പ്രസിഡന്റ്, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ ഓഫ് ദി സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍, പാരമൗണ്ട് ലീഡര്‍ എന്നീ പദവികള്‍ കൈയ്യടക്കി വാഴുന്ന ജീന്‍ പിന്‍ങ്ങിനെ സ്വേച്ഛാധികാരികളുടെ പട്ടികയില്‍പ്പെടുത്താതെ അങ്ങ് വിട്ടുകളഞ്ഞത് എന്തുകൊണ്ടാണ്? ഉത്തരകൊറിയയെ അടക്കി വാഴുന്ന കീം ജോങ് ഉന്നിനെയും സ്വേച്ഛാധിപതികളുടെ കൂട്ടത്തില്‍ അങ്ങ് ഉള്‍പ്പെടുത്തിക്കണ്ടില്ല.
ബഹുമാനപ്പെട്ട സച്ചിദാനന്ദന്‍ മാസ്റ്റര്‍ ഒന്നു മനസ്സിലാക്കണം. മോദിയെയും ട്രംപിനെയും അവരുടെ രാജ്യത്തെ ജനങ്ങള്‍ വോട്ടു ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യരീതിയില്‍ ഈ ഉന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുത്തവരാണ്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും രാജ്യത്തോടും ലോകത്തോടും കൂടുതല്‍ പ്രതിബദ്ധതയുമുണ്ടാകും.

എന്നാല്‍ ചൈനയിലെയും ഉത്തരകൊറിയയിലെയും ഭരണാധികാരികള്‍ അവിടത്തെ ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല. ആ രാജ്യത്തെ ജനങ്ങള്‍ക്ക് സമ്മതിദാനവകാശത്തിലൂടെ ഇവരെ ഒരിക്കലും മാറ്റാനൊരവസരം കിട്ടുകയുമില്ല. അതേസമയം അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് അവര്‍ക്കുള്ള അവസരം വരുമ്പോള്‍ ട്രംപിനെയും മോദിയെയും തങ്ങളുടെ അധികാരമുപയോഗിച്ച് മാറ്റാനാകും. ട്രംപോ, ട്രംപിന്റെ രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചാല്‍ പോലും ഇനി ഒരു തവണയില്‍ കൂടുതല്‍ അദ്ദേഹത്തിന് പ്രസിഡന്റാകാനുമാകില്ല. ഇങ്ങനെയൊരു ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് രാജ്യം ഭരിക്കുന്നവര്‍ എങ്ങനെ സ്വേച്ഛാധിപതികളാകും? മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ക്ക് ഇവരുടെ നയങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ചോ ദ്യംചെയ്യാനും എതിര്‍ക്കാനും പ്രതിഷേധിക്കാനുമാകും. ഒപ്പം ജനങ്ങള്‍ക്കും. അതേസമയം ഉത്തരകൊറിയയുടെയും ചൈനയുടെയും പ്രസിഡന്റുമാര്‍ക്കെതിരെ അനങ്ങാനാകുമോ? അധികാര മുഷ്‌ക്കോടെ ആജീവനാന്തം രാജ്യഭരണം കയ്യടക്കുന്നവരെ ലോകത്തിലെ സ്വേച്ഛാധിപതികളുടെ പട്ടികയില്‍ നിന്നും അങ്ങ് ഒഴിവാക്കി അവിടെ സംസാരിച്ചത് ശരിയാണോ?

ഇവര്‍ നാലുപേരും കൈക്കൊള്ളുന്ന തീരുമാനങ്ങളും നിലപാടുകളും ജനാധിപത്യപരമായി പരിശോധിച്ചാല്‍ സാമാന്യബോധമുള്ളവര്‍ക്ക് ഇവരില്‍ ആരാണ് സ്വേച്ഛാധികാരികളെന്ന് മനസ്സിലാക്കാനാകും. അങ്ങയുടെ വാക്ചാതുര്യവും പ്രശസ്തി യും ഉപയോഗിച്ച് യാഥാര്‍ത്ഥ്യ ബോദ്ധ്യമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഒരപേക്ഷയുണ്ട്.

ഇ-മെയില്‍
എം.ജോണ്‍സണ്‍ റോച്ച്
ചൊവ്വര പി.ഒ.

Tags: സച്ചിദാനന്ദൻട്രംപ്മോദി
Share31TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies