Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

മനസ്സില്‍ പൂക്കുന്ന കണിക്കൊന്നകള്‍ …!

Print Edition: 7 April 2023

വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കണിക്കൊന്നകള്‍ ഇന്നും പൂക്കാറുണ്ട്. മണ്ണില്‍ കണിക്കൊന്നകള്‍ പൂവിടും മുമ്പ് ലോകത്തെവിടെയും ഉള്ള മലയാളികളുടെ മനസ്സില്‍ ആണ് കണിക്കൊന്നകള്‍ ആദ്യം പൂക്കാറ്. ഓര്‍മ്മകളുടെ കൈനീട്ടം പകര്‍ന്ന് തങ്കക്കിനാവിന്റെ ചില്ലകള്‍ തോറും വാടിക്കൊഴിയാത്ത കണിക്കൊന്ന പൂവുകള്‍ വിരിഞ്ഞു തുടങ്ങുമ്പോള്‍ ലോകത്തെവിടെയാണെങ്കിലും മലയാളിയുടെ മനസ്സ് നാടണയാന്‍ തുടികൊട്ടും. കാര്‍ഷിക നാഗരികത പകര്‍ന്നു തന്ന അനുഷ്ഠാനങ്ങളുടെ ഉത്സവമാണ് വിഷു. പാടവും നിലവും മറന്ന് നാടുവിട്ട മലയാളി ഓര്‍മ്മകളുടെ ശ്രാദ്ധമൂട്ടാന്‍ ഇപ്പോഴും പന്തിരുകുലത്തിന്റെ മലനാട്ടുമുറ്റത്ത് ഓണ്‍ലൈനായെങ്കിലും ഒത്തുചേരാറുണ്ട്.

മഞ്ഞളാടിയ മീനം കാവുതീണ്ടി കടന്നു പോകുമ്പോള്‍ കൊന്നമരങ്ങള്‍ മേടത്തെ മഞ്ഞത്തുകില്‍ ചുറ്റി വരവേല്‍ക്കാന്‍ തയ്യാറായിട്ടുണ്ടാവും. സമതയുടെ സന്ദേശം പോലെ ദിനരാത്രങ്ങള്‍ തുല്യമാകുന്ന വിഷുക്കാലം ഫലസമൃദ്ധമായ ഭാവികാലത്തെ കണി വെച്ച് മനസ്സില്‍ പ്രതീക്ഷയുടെ മത്താപ്പുകള്‍ വിരിയിക്കുകയായി. ‘പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക’ എന്ന പ്രാര്‍ത്ഥനയുമായി വിഷുപ്പുലരിയില്‍ കടന്നു വന്നിരുന്ന പുള്ളുവന്‍ കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുന്നു. വസന്ത കാലത്തിന്റെ ആരംഭമായി ഭാരതത്തില്‍ എമ്പാടും വിഷു വിവിധ രൂപത്തിലും ഭാവത്തിലും ആഘോഷിച്ചു പോരുന്നു. പുരാവൃത്തങ്ങളില്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് പ്രപഞ്ചത്തിന് ശാന്തിയും സമാധാനവും പകര്‍ന്ന സുദിനമാണ് വിഷു. അതുകൊണ്ടു കൂടിയാവാം ഓട്ടുരുളിയില്‍ കണി ദ്രവൃങ്ങളുടെ കൂടെ കൃഷ്ണ വിഗ്രഹവും സ്ഥാനം പിടിച്ചിരിക്കുന്നത്. വാഴ്‌വിന്റെ, ജീവിത രതിയുടെ മൂര്‍ത്തിയായ കൃഷ്ണനെ കണി കാണുന്നതിലൂടെ പ്രതീക്ഷാനിര്‍ഭരമായ ഭാവിജീവിതത്തെ തന്നെയാണ് കണി കാണുന്നത്. ധനം, ധാന്യം, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ കണി വയ്ക്കുന്നതിലൂടെ സമൃദ്ധിയുള്ള ഭൗതിക ജീവിതത്തെയാണ് നാം കാംക്ഷിക്കുന്നത്. വാല്‍ക്കണ്ണാടിയും കൃഷ്ണ വിഗ്രഹവും കണി വയ്ക്കുന്നതിലൂടെ ആത്മീയത നിറഞ്ഞ ഭാവികാലത്തെയാണ് നാം ആഗ്രഹിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിഷുക്കണി ആത്മീയവും ഭൗതികവുമായ സമഗ്ര ഭാവിയുടെ പ്രതീകമാണ്.

പ്രകൃതിയും കൃഷിയും പരിസ്ഥിതിയുമെല്ലാമായി ഇഴയടുപ്പമുള്ള ഉത്സവമാണ് വിഷു. അതുകൊണ്ടാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന കണിക്കൊന്നയും തങ്കവര്‍ണ്ണത്തില്‍ തിടം വച്ചു നില്‍ക്കുന്ന കണിവെള്ളരിയും വിഷു ആഘോഷങ്ങളില്‍ അനിവാര്യ സ്ഥാനം അലങ്കരിക്കുന്നത്. പാടത്തും പറമ്പിലും വിളയിച്ചെടുത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടായിരുന്നു മലയാളി വിഷു ആഘോഷിച്ചിരുന്നത്. അതുകൊണ്ടാണ് വിഷു സദ്യയില്‍ ചക്കയും മാങ്ങയും കൊണ്ടുള്ള വിഭവങ്ങള്‍ നിര്‍ബന്ധമായിരുന്നത്. അറബി ഭക്ഷണം കഴിച്ച് മരിക്കുന്ന മലയാളിക്ക് ചക്ക എരിശ്ശേരിയും ചക്ക പ്രഥമനും, മാമ്പഴ പുളിശ്ശേരിയുമൊക്കെ പരിചയപ്പെടുവാനെങ്കിലും വിഷു സദ്യ കൊണ്ട് കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്. വിഷു അടയും, വിഷുക്കട്ടയും, വിഷുക്കഞ്ഞിയും ഒക്കെ വിഷം തീണ്ടാത്ത കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. വിത്തും കൈക്കോട്ടും പാടിയിരുന്ന വിഷുപ്പക്ഷി കള്ളന്‍ ചക്കേട്ടു….കണ്ടാല്‍ മിണ്ടണ്ട…കൊണ്ടത്തിന്നോട്ടെ എന്നു കൂടി പാടിപ്പറഞ്ഞിരുന്നു. കള്ളന്‍ചക്കയിട്ടത് കണ്ടാല്‍ മിണ്ടണ്ട എന്നും കൊണ്ടത്തിന്നോട്ടെ എന്നും പറയുന്നതിലെ അലിവിന്റെ സംസ്‌കാരം മലയാളിക്ക് എന്നേ കൈമോശം വന്നിരിക്കുന്നു. ഒരു പിടി അരി എടുത്തതിന് സാമൂഹ്യ വിചാരണ നടത്തി അട്ടപ്പാടിയിലെ വനവാസി യുവാവിനെ തച്ച് കൊന്ന സംസ്‌കാരം എന്തായാലും വിഷുവിന്റെ സംസ്‌കാരമല്ല. മനുഷ്യനു മാത്രമല്ല, തൊഴുത്തില്‍ നില്‍ക്കുന്ന കാളയ്ക്കും തൊടിയിലെ മരങ്ങള്‍ക്കുംവരെ ഐശ്വര്യസമൃദ്ധികളുടെ കണിയൊരുക്കുന്നതാണ് വിഷു പ്രദാനം ചെയ്യുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖമുദ്ര. സനാതനമായ ആ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ വിഷു ആഘോഷത്തിലൂടെ നമുക്ക് കഴിയട്ടെ…ഏവര്‍ക്കും കേസരി വാരികയുടെ വിഷു ആശംസകള്‍……

ഡോ.എന്‍.ആര്‍. മധു
(മുഖ്യപത്രാധിപര്‍, കേസരി)

 

ShareTweetSendShare

Related Posts

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies