Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കേരളത്തിനും വേണ്ടേ ഇതുപോലൊരു കോടതി വിധി?

ശാകല്യന്‍

Print Edition: 24 February 2023

പിന്‍വാതില്‍ നിയമനം വഴി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്ന ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തലക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വക നല്ലൊരു കൊട്ട്. സര്‍വ്വീസില്‍ തിരുകിക്കയറ്റിയവരെ പിരിച്ചുവിടാന്‍ മാത്രമല്ല അവര്‍ വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കാനുമാണ് കോടതി വിധി. കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിലെ ഇടതുഭരണത്തില്‍ നടന്ന അനധികൃത നിയമനങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു വിധി ഉണ്ടാവണ്ടേ? പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ 2016-ല്‍ നടത്തിയ പരീക്ഷയില്‍ ഒ.എം.ആര്‍. ഷീറ്റില്‍ കൃത്രിമം കാട്ടിയാണ് തൃണമൂല്‍ നേതാക്കളും സ്വന്തക്കാരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയത്. ഒന്നും രണ്ടുമല്ല 1911 പേരാണ് ജോലിക്ക് കയറിയത്. ഇവരെ പിരിച്ചു വിടണമെന്നു മാത്രമല്ല ഇനി സ്‌ക്കൂള്‍ പരിസരത്തേക്കേ കയറ്റരുതെന്നും കോടതി പറഞ്ഞിക്കുന്നു.

കേസ് ഹൈക്കോടതിക്കു മുമ്പിലെത്തുകയും സി.ബി.ഐ അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ഈ വിവരം പുറത്തു വന്നത്. ഇതുപോലൊരു അന്വേഷണം കേരളത്തില്‍ നടക്കുന്ന നിയമനങ്ങളുടെ കാര്യത്തിലും ഉണ്ടാവണ്ടേ? പി.എസ്.സിയുടെ ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്.എഫ്. ഐയുടെ ക്രിമിനലുകള്‍ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി. കൃത്രിമം പുറത്തു വന്നപ്പോള്‍ കണ്ണില്‍ പൊടിയിടുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. 27 വര്‍ഷമായി സഹകരണ വകുപ്പു നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ട്. എന്നാല്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിനു വേണ്ടി അത് മരവിപ്പിച്ചിരിക്കയാണ്. 27 വര്‍ഷമായി ഇങ്ങനെ കയറിക്കൂടിയവരെ പുറത്താക്കുകയും അവര്‍ കൈ പ്പറ്റിയ ശമ്പളം തിരിച്ചു പിടിക്കുകയും ചെയ്യാന്‍ ഒരു കോടതി വിധി ഉണ്ടാവണ്ടേ? കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയെഴുതി ജോലിയും പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാര്‍ കയറ്റിവിടുന്ന സ്വന്തക്കാരെ താല്ക്കാലിക ജോലിക്കാരും പിന്നീട് സ്ഥിരം ജോലിക്കാരുമാക്കി മാറ്റി തൊഴിലന്വേഷകരായ ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍. ഇതിലും വേണ്ടേ സി.ബി.ഐ അന്വേഷണം? സര്‍വ്വകലാശാലകളില്‍ പാര്‍ട്ടിനേതാക്കളുടെ ഭാര്യമാരെ ഉന്നതപദവികളില്‍ ഇരുത്തുന്നതും മറ്റു ചിലരുടെ ഭാര്യമാര്‍ക്ക് ഡോക്ടറേറ്റ് തരപ്പെടുത്തിക്കൊടുക്കുന്നതും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടേ?

Share4TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies