Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മറവിരോഗം സഖാക്കള്‍ക്ക് പകര്‍ച്ചവ്യാധിയാകുന്നു!

ശാകല്യന്‍

Print Edition: 18 November 2022

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് മറവിരോഗം പടര്‍ന്നു പിടിക്കുന്നു. സാധാരണ മറവിരോഗമല്ല ഇത്. സംഗതി സ്വല്പം ഗൗരവമുള്ളതാണ്. ചെയ്ത കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടെങ്കിലും ചിലതുമാത്രം എത്ര ഓര്‍ത്തിട്ടും മനസ്സില്‍ തെളിയുന്നില്ല. തെളിവു കണ്ടാലും ബോധ്യപ്പെടില്ല. ഈ രോഗത്തിന്റെ ഒടുവിലത്തെ ഇര വളരെ ചെറുപ്പക്കാരിയാണ്. സി.പി.എമ്മിന്റെ യുവരക്തമായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. സഖാവിക്ക് എല്ലാം ഓര്‍മ്മയുണ്ടെങ്കിലും ഒന്നു മാത്രം ഓര്‍മ്മ വരുന്നില്ല. നഗരസഭയിലെ 295 താല്കാലിക തസ്തികകളിലേക്ക് നിയമിക്കാന്‍ സഖാക്കളുടെ പട്ടിക തരൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി നാഗപ്പന്‍ സഖാവിനയച്ച കത്ത്. മേയറുടെ ലെറ്റര്‍ പേഡിലുള്ള കത്താണെങ്കിലും താന്‍ അങ്ങനെയൊരു കത്തെഴുതിയിട്ടില്ല എന്നാണ് സഖാവി ആണയിടുന്നത്. ഇതേ രോഗം തന്നെയാണ് നാഗപ്പന്‍ സഖാവിനെയും ബാധിച്ചത്. ഈ കത്ത് കയ്യില്‍ കിട്ടിയ കാര്യം മാത്രം സഖാവ് ഓര്‍ക്കുന്നില്ല. ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ സഖാവ് പറയുന്നത് അതാണ്. കത്ത് നാട്ടില്‍ മുഴുവന്‍ പറന്നു നടക്കുമ്പോഴും അതെഴുതിയ ആളും കിട്ടിയ ആളും മാത്രം അത് ഓര്‍ക്കുന്നേയില്ല. അതാണ് ഈ രോഗം ചില്ലറക്കാരനല്ല എന്നു പറഞ്ഞത്. ഇതില്‍ കുടുങ്ങിയത് ക്രൈംബ്രാഞ്ചാണ്. നാലു വര്‍ഷമായി തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച പ്രതിയേയും തിരക്കി നടക്കുന്ന ക്രൈംബ്രാഞ്ചുകാരന്‍ ഒടുക്കം പത്തുമാസം മുമ്പ് പരലോകം പൂകിയ ഒരാളുടെ തലയില്‍ അതുകെട്ടിവെച്ച് തല നിവര്‍ത്തിയപ്പോഴാണ് ഈ കത്ത് മാരണം തലയില്‍ വീണത്. ഇനി ഈ കത്തെഴുതിയ പരേതാത്മാവിനെ കണ്ടെത്തേണ്ട ഗതികേടിലാണവര്‍.

ഈ വിശേഷപ്പെട്ട മറവി രോഗം ആര്യ സഖാവിക്കും നാഗപ്പന്‍ സഖാവിനും പകര്‍ന്നു കിട്ടിയത് ചില്ലറക്കാരില്‍ നിന്നല്ല. മുഖ്യമന്ത്രി വിജയന്‍ സഖാവില്‍ നിന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവില്‍ നിന്നുമാണ്. ഇടതു സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനത്തിനും മുമ്പ് പാര്‍ട്ടിയുടെ സമ്മതം വാങ്ങണമെന്നാണ് എ.കെ.ജി. സെന്ററിന്റെ തിട്ടൂരം. അത് ലംഘിച്ചാണ് മന്ത്രിസഭ 122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയത്. മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വിജയന്‍ സഖാവ് ഇതു മാത്രം മറന്നു പോയി. ഈ തിട്ടൂരം വെച്ചാണ് സഖാവ് വിജയന്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ മൂക്കുകയറിട്ടത്. എന്നിട്ടും ഇതുമാത്രം മറന്നു. ഇതേ അസുഖം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ ഗോവിന്ദന്‍ സഖാവിനെയും ബാധിച്ചു. ഗോവിന്ദന്‍ മന്ത്രിസഭയിലിരിക്കുമ്പോഴാണ് വിരമിക്കല്‍ പ്രായം കൂട്ടാനുള്ള തീരുമാനമുണ്ടായത്. എന്നിട്ടും തീരുമാനിച്ച കാര്യം സഖാവിന്റെ ഓര്‍മ്മയിലില്ല. ഇടതു ബുദ്ധിജീവികള്‍ക്കും മറവിരോഗം ബാധിച്ചതിനാലാവാം ഒരക്ഷരം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അവര്‍ വായതുറന്നില്ല. എന്നാല്‍ ബഹുജനത്തിനും മറവിരോഗ മുണ്ടെന്നും തങ്ങള്‍ അവരെ പറ്റിച്ചു എന്നും സ്വപ്നം കാണുന്ന മാര്‍ക്‌സി സ്റ്റു സഖാക്കള്‍ക്ക് മറവി രോഗത്തിന്റെ മരുന്ന് തിരഞ്ഞെടുപ്പ് വേളയില്‍ കിട്ടാതിരിക്കില്ല.

 

ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies