Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

സഖാക്കളെ യക്ഷി പിടിക്കാതിരിക്കാന്‍!

ശാകല്യന്‍

Print Edition: 16 September 2022

”താംബൂലം തരട്ടെ സഖാവേ” എന്ന് ചോദിച്ചുകൊണ്ട് റോക്ക് ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് എന്ന കരിമ്പനയില്‍ നിന്നിറങ്ങിവന്ന ഒരു യക്ഷി ചിരിച്ചുകൊണ്ട് അവാര്‍ഡ് നീട്ടിപ്പിടിച്ചപ്പോള്‍ കെ.കെ. ശൈലജ ടീച്ചര്‍ ഒന്നു മയങ്ങിപ്പോയി. അപകടം മനസ്സിലാക്കിയ ഗോവിന്ദന്‍ സഖാവ് അപ്പോഴേക്കും സ്ഥലത്തെത്തി സംസ്ഥാന സെക്രട്ടറി പദവിയുടെ വള്ളിച്ചൂരല്‍ രണ്ടു തവണ കറക്കി ഇന്‍ക്വിലാബ് വിളിച്ചു. അതും പോരാഞ്ഞ് ദിവ്യനായ മാന്ത്രികവീരന്‍ (പാര്‍ട്ടി ജനറല്‍ സെക്രട്ടറി) യെച്ചൂരി സഖാവിനെക്കൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു കോപ്പി ടീച്ചറുടെ കയ്യില്‍ വെച്ച് കൊടുപ്പിക്കുകയും ചെയ്തു. അതോടെ ടീച്ചര്‍ക്ക് ബോധം തെളിഞ്ഞു. തനിക്ക് റാമോണ്‍ മാഗ്‌സസെ അവാര്‍ഡ് വേണ്ട എന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. കരഞ്ഞുകൊണ്ട് യക്ഷി കരിമ്പനയിലേക്ക് കയറിപ്പോയി. കമ്മ്യൂണിസ്റ്റ് സഖാക്കളെ മയക്കാന്‍ ഇത്തരം പല യക്ഷികളും ഉണ്ടെന്ന് സൈദ്ധാന്തികമായ വിശകലനങ്ങള്‍ നടത്തിയ ഗോവിന്ദന്‍ സഖാവ് സഖാക്കള്‍ വാങ്ങുന്ന താംബൂലങ്ങളുടെ (അവാര്‍ഡിന്റെ) ഗുണവും മണവും എങ്ങനെ ആവണം എന്ന് വിധി കല്‍പിച്ചിട്ടുണ്ട്. ഗോവിന്ദന്‍ സഖാവിന്റെ തിട്ടൂരം യെച്ചൂരി സഖാവ് പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശമായി ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. അവാര്‍ ഡ് എന്ന നിലയ്ക്ക് യക്ഷികള്‍ വെച്ചുനീട്ടുന്ന തംബൂലം സ്വീകരിക്കുന്നതിനു മുമ്പ് സഖാക്കള്‍ ചുകപ്പന്‍ ഭൂതക്കണ്ണാടി വെച്ച് മൂന്ന് കാര്യങ്ങള്‍ പരിശോധിക്കണം. അവ എന്താണെന്ന് യെച്ചൂരി സഖാവ് പത്രക്കാര്‍ മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. അതുപ്രകാരം മാഗ്‌സസെ അവാര്‍ഡ് വ്യക്തികള്‍ക്കുള്ള അവാര്‍ഡാണ്, കൂട്ടായ്മക്കുള്ള അവാര്‍ഡേ അല്ല. ശൈലജ ടീച്ചര്‍ ഒറ്റയ്ക്കല്ല കൂട്ടായ്മയിലൂടെയാണ് നിപ്പയേയും കോവിഡിനേയും നേരിട്ടത്. അതിനാല്‍ ഈ താംബൂലം പാര്‍ട്ടിക്ക് സ്വീകാര്യമല്ല. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം വാങ്ങിയതും യു.എന്‍. ഇന്റര്‍ ഏജന്‍സി ടാസ്‌ക് ഫോഴ്‌സ് അവാര്‍ഡ് വാങ്ങിയതും നിപ്പയേയും കോവിഡിനെയും കൂട്ടായി നേരിട്ടതിന് നേതൃത്വം നല്‍കിയതിന്റെ പേരിലല്ലേ എന്ന ചോദ്യം പാര്‍ട്ടിയോട് വേണ്ട. കാരണം അത് ഫാസിസ്റ്റ് ചുവയുള്ള ചോദ്യമാണ്. രണ്ടാമത്തെ കാര്യം മാഗ്‌സസെ അവാര്‍ഡ് രാഷ്ട്രീയക്കാര്‍ക്ക് ഉള്ളതല്ല എന്ന പാര്‍ട്ടിയുടെ കണ്ടെത്തലാണ്. ഈ അവാര്‍ഡ് നേടിയ ജയപ്രകാശ് നാരായണന്‍ രാഷ്ട്രീയക്കാരനല്ലായിരുന്നോ എന്നു ചോദിക്കുന്നതും ഫാസിസമാണ്. ഫിലിപ്പൈന്‍സിലെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ഭരണാധികാരിയായിരുന്നു മാഗ്‌സ്‌സെ എന്നതാണ് മൂന്നാമത്തെ കാര്യം. കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ സാമ്രാജ്യത്വവാദികളുടെ പണവും നിക്ഷേപവും പാര്‍ട്ടിക്ക് പഥ്യമാണ്; പുരസ്‌കാരങ്ങള്‍ക്കേ വിലക്കുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അങ്ങ് മുകളില്‍ ഇരുന്നു കൊണ്ട് ഒരാള്‍ ചിരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം ഇത്തരം മുട്ടുന്യായം പറഞ്ഞ് പ്രധാനമന്ത്രി കസേര തട്ടിക്കളഞ്ഞ ‘ഹിമാലയന്‍ വിഡ്ഢിത്തം’ സഹിക്കേണ്ടി വന്ന ജ്യോതിബസു.

 

 

Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies