Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കബഡി ഒളിമ്പിക്സ് ഇനമാകുമോ?

വിജി

Print Edition: 11 October 2019

ചതുരംഗം പോലെ (ചെസ്) ഭാരതത്തിന്റെ തനതെന്ന് അവകാശപ്പെടാവുന്ന അപൂര്‍വം വിനോദങ്ങളിലൊന്നാണ് കബഡി. കൃത്യമായ രേഖകളൊന്നും ലഭ്യമല്ലെങ്കിലും-നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. നമ്മുടെ നാട്ടിലെ ഭാഷാഭേദമനുസരിച്ച് ചട്ടകൂടു, ഗുതുതു, ഭോഭോഭോ, വണ്ടിക്കളി, സബര്‍ ഗഗന, കൈപിടി, സാഞ്ചി പക്കി തുടങ്ങി പലപേരുകളിലും അതറിയപ്പെടുന്നു. ‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്’ കഴിഞ്ഞാല്‍ ഏറ്റവുമധികം ടെലിവിഷന്‍ പ്രേക്ഷകരുള്ള വിനോദം.ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ‘ദേശീയ ഗെയിം’ കൂടിയാണ് ‘കബഡി’. തമിഴ് പ്രയോഗമായ ‘കൈ പിടി’യില്‍ നിന്നാണ് ഈ വാക്കിന്റെ ആവിര്‍ഭാവം.

”ഏഴുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ തമ്മില്‍ ദീര്‍ഘചതുരാകൃതിയില്‍ രണ്ടായി പകുത്ത കളത്തില്‍ കളിക്കുന്ന ഒരു കളിയാണ് കബഡി. ഒരു കളത്തില്‍ നിന്ന് ഒരു കളിക്കാരന്‍ ‘കബഡി-കബഡി’ എന്ന് ശ്വാസം വിടാതെ ഉച്ചരിച്ചുകൊണ്ട് മറുകളത്തില്‍ പോയി കളിക്കാരെ തൊട്ട്, പിടികൊടുക്കാതെ തിരിച്ചുപോരുക എന്നതും, ഇപ്രകാരം തിരിച്ചു വരുന്ന കളിക്കാരന് തൊടാന്‍ അവസരം കൊടുക്കാതെയും തിരിച്ചുപോകാന്‍ അവസരം കൊടുക്കാതെയും കീഴടക്കുക എന്നതാണ് കളിയുടെ രീതി.” പി.കെ. ശിവദാസ്, ‘സ്‌പോര്‍ട്‌സ് എന്‍സൈക്ലോപീഡിയ.’

ബറോഡയിലെ ‘ഹിന്ദ് വിജയ് ജിംഖാന’ യാണ് കബഡിക്ക് ആദ്യമായി നിയമാവലി ഉണ്ടാക്കിയത്. 1932ല്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 1944ല്‍ ഇത് അംഗീകരിച്ച് രാജ്യമാകെ ബാധകമാക്കി. 1952ല്‍ ‘ഇന്ത്യാ കബഡി ഫെഡറേഷന്‍’ രൂപീകൃതമായി. ‘അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ’ നിലവില്‍ വന്നു. ഇവര്‍ക്കാണ് രാജ്യത്തിലെ കബഡികളിയുടെ നിയന്ത്രണം.

ക്രിക്കറ്റിലെ ‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗി’ന്റെ ചുവടുപിടിച്ച് കബഡി ലീഗ് ആരംഭിക്കുന്നത് 2013ല്‍ ആണ്. അന്ന് എട്ടു ടീമുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ‘പ്രോ കബഡി ലീഗി’ ന്റെ ഏഴാം സീസണ്‍ ഹൈദരബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഏതാനും ദിവസം മുമ്പ് സമാപിച്ചു. പന്ത്രണ്ടു ടീമുകള്‍ ഇതില്‍ പങ്കെടുത്തു.

നമ്മുടെ ഹോക്കി ടീം സ്വര്‍ണം നേടുന്നതിലും അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവര്‍ഗക്കാരായ അത്‌ലറ്റുകള്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതിലും പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ച ഹിറ്റ്‌ലറുടെ നടപടികള്‍ കൊണ്ട് കുപ്രസിദ്ധമായ 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ കബഡി ഒരു പ്രദര്‍ശന ഇനമായിരുന്നു. അന്ന് അവിടെ കളി അവതരിപ്പിച്ചത് അമരാവതിയിലെ ‘ഹനുമാന്‍ വ്യായാം പ്രചാരക് മണ്ഡല്‍’ ആയിരുന്നു. 2024ലെ ഒളിമ്പിക്‌സില്‍ ഇത് ഒരു മത്സര ഇനമായി അംഗീകരിക്കപ്പെടാനിടയുണ്ട്; ഭാരതത്തിനും പാകിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും പുറമെ ശ്രീലങ്ക, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതു പ്രചാരത്തിലുള്ള സാഹചര്യത്തില്‍.

1982ലെ ദല്‍ഹി ‘ഏഷ്യന്‍ ഗെയിംസി’ല്‍ പ്രദര്‍ശന ഇനമായിരുന്ന കബഡി മത്സര ഇനമായി അംഗീകരിക്കപ്പെടുന്നത് 1990 ബെയ്ജിംഗില്‍. അതിനുമുമ്പ് ഡാക്ക ‘സാഫ് ഗെയിംസി’ല്‍ തന്നെ ഇത് മത്സര ഇനമായിത്തീര്‍ന്നിരുന്നു. ഏഷ്യന്‍ – സാഫ് ഗെയിമുകളില്‍ സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ ഏറെക്കുറെ ഭാരതത്തിനു തന്നെയാണ് കുത്തക എന്നു പറയാം. ‘അര്‍ജുന അവാര്‍ഡ്’ ജേതാവായ തം മെഹര്‍ സിംഗ് ആണ് ഇപ്പോള്‍ ടീമിന്റെ പരിശീലകന്‍.

ജൂലായ് 20ന് ഹൈദരാബാദില്‍ തുടങ്ങിയ ‘കബഡി ലീഗ്’ ഒക്‌ടോബര്‍ ഒമ്പതിന് നോയ്ഡയില്‍ ആണ് സമാപിക്കുക. ”കാണികളുടെ ആവേശോജ്ജ്വലമായ സ്വീകരണം ലീഗിനു ലഭിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ഒരു തലത്തില്‍ കബഡി എത്തിച്ചേരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ല. ക്രിക്കറ്റിന്റേതായ ഇക്കാലത്തു പോലും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കബഡിയുടെ പ്രാധാന്യം ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങിയതിന്റെ ലക്ഷണമാണ് ഓരോ സീസണിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാണികളുടെ സാന്നിധ്യം” – രാം മെഹര്‍സിംഗ് അഭിപ്രായപ്പെടുന്നു.

പതിനഞ്ചുലക്ഷത്തോളം രൂപയാണ് കബഡി ലീഗിന്റെ സമ്മാനത്തുക. ഇതിനു സ്‌പോണ്‍സര്‍മാരും ധാരാളമായി മുന്നോട്ടു വരുന്നുണ്ട്.

ഭാരതത്തില്‍ മറ്റു പല രംഗങ്ങളിലേതുപോലെ, കബഡിയിലും പഞ്ചാബിനു തന്നെയാണ് ആധിപത്യം. കേരളവും ഭാഗ്യപരീക്ഷണത്തിനുണ്ട്. ‘സന്തോഷ് ട്രോഫി’ ക്കു വേണ്ടി മത്സരിക്കുന്ന മിക്ക സംസ്ഥാനടീമുകളിലും ഒരു മലയാളിയെങ്കിലും ഉണ്ടായിരിക്കും. കബഡിയില്‍ അങ്ങിനെയൊരു നേട്ടം അവകാശപ്പെടാനില്ലെങ്കിലും ‘ബംഗാള്‍ വാരിയേഴ്‌സില്‍’ ആദര്‍ശ്, ‘പൂനെ പള്‍ട്ടാസി’ല്‍ സാഗര്‍ കൃഷ്ണ എന്നീ കേരളീയര്‍ ഉണ്ട്. സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന കണ്ണൂര്‍കാരന്‍ ഇ. ഭാസ്‌കരനാണ് തമിഴ്‌നാട് ടീമിന്റെ പരിശീലകന്‍. (2014ലെ ഇഞ്ചിയോണ്‍ ‘ഏഷ്യാഡി’ല്‍ ഭാരതീയ വനിതാ ടീം ജേതാക്കളാകുന്നത്. ചുക്കാന്‍ പിടിച്ചത് ഭാസ്‌കരനായിരുന്നു).

Tags: കബഡിഒളിമ്പിക്സ്ഹിന്ദ് വിജയ് ജിംഖാന
Share13TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47)

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies