ജൂണ്‍ 28 ന് കേരള നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചതു കൊണ്ട് ലോകജനതയ്ക്കപ്പാടെ ഉണ്ടായ വലിയൊരു നേട്ടം നമ്മളാരും നിസ്സാരവല്‍ക്കരിച്ചു കാണരുത്. അത് ക്ലിഫ്ഹൗസിലെത്തിയ ബിരിയാണിച്ചെമ്പല്ല, നയതന്ത്ര വഴിയിലൂടെ സൗദിയിലെത്തിയ മുഖ്യന്റെ പെട്ടിയല്ല, ശിവശങ്കരന്റെ നയതന്ത്രമെയ്‌വഴക്കമല്ല, ക്ലിഫ് ഹൗസിലെ സല്‍ക്കാരമല്ല. പിന്നെയോ? കേരള മുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രതിച്ഛായയുടെ തിളക്കമാണ്. നട്ടുച്ചയ്ക്ക് സൂര്യനെ നോക്കുന്നതു പോലെയായിരുന്നു സാമാജികരുടെ സ്ഥിതി. ആ മുഖത്ത് നോക്കുമ്പോള്‍ കണ്ണില്‍ ഇരുട്ടുകുത്തുമ്പോലെ. എന്റെ മകളെക്കുറിച്ചു പറയുമ്പോള്‍ ഞാന്‍ കിടുങ്ങിപ്പോകുമെന്നു കരുതണ്ട എന്നു പറയുമ്പോള്‍ മുഖത്ത് ഉച്ചസൂര്യന്‍ കത്തിജ്ജ്വലിക്കുകയായിരുന്നു. അത്രയ്ക്കായിരുന്നു പ്രകാശം പരത്തല്‍. ഗുരുവായൂര്‍ ശ്രീകോവിലിലേക്ക് നോക്കി സ്വല്പം പുച്ഛത്തോടെ അവിടെയാണോ ഗുരുവായൂരപ്പന്‍ എന്നു ചോദിച്ചില്ലേ സഖാവ്. ഈ ദൈവങ്ങള്‍ക്കൊക്കെ ചുറ്റുമായി ഒരു പ്രഭാവലയമുണ്ട്. ആ പ്രഭാവലയങ്ങള്‍ മുഖ്യന്‍ സഖാവിന്റെ പ്രകാശവലയത്തിനു മുമ്പില്‍ കേവലം മിന്നാമിനുങ്ങുകള്‍ മാത്രം.
സഖാവ് വൈദ്യുതി മന്ത്രിയായ സമയത്ത് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതാണ് ഈ ലാവ്‌ലിന്‍ പ്രകാശവലയം. ആ കരാര്‍ ഒപ്പിട്ടതോടെ കേരളത്തില്‍ പ്രകാശത്തിന്റെ പാലാഴിയായിരുന്നില്ലേ. എന്നിട്ടും കണ്ണുകടിക്കാര്‍ പറയുന്നത് സഖാവ് കോഴവാങ്ങി എന്നാണ്. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തപ്പോള്‍ കേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ വിശ്വസ്തന്‍, കണ്ണിലുണ്ണി വിജയന്‍ സഖാവാണ് എന്ന യാഥാര്‍ത്ഥ്യം. ചില പോയത്തക്കാര്‍ കരുതിവന്നിരുന്നത് ആ സ്ഥാനത്ത് കാലിന്‍മേല്‍ കാലും കയറ്റിയിരിക്കുന്നത് പാണക്കാട്ട് തങ്ങന്മാരാണെന്നാണ്. എന്നാല്‍ ആ കസേരയില്‍ ഇപ്പോഴിരിക്കുന്നത് വിജയന്‍ തങ്ങളാണെന്ന് ഷംസീര്‍ എം.എല്‍.എ വിധികല്പിച്ച സ്ഥിതിക്ക് പാണക്കാട്ട് തങ്ങന്മാര്‍ ഔട്ട്. വിജയന്‍ തങ്ങള്‍ ഇന്‍. 1971-ലെ തലശ്ശേരി കലാപകാലത്ത് പിണറായിയിലെതടക്കം പാര്‍ട്ടി ഗ്രാമങ്ങളിലെ നിരവധി പള്ളികള്‍ ഇടിച്ചു നിരത്തി സംരക്ഷിച്ചപ്പോള്‍ ഈ കണ്ണിലുണ്ണിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നാദാപുരത്ത് പള്ളിയില്‍ കയറി ഖുറാന്റെ മേല്‍ മൂത്രമൊഴിച്ചപ്പോഴും ഈ കരുതല്‍ തിരിച്ചറിഞ്ഞില്ല. ഏറ്റവുമൊടുവില്‍ സൗദിയില്‍ നിന്ന് സ്വര്‍ണ്ണക്കുരുവുള്ള ഈന്തപ്പഴം മലപ്പുറത്തെ അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഹജ്ജ് മന്ത്രി കെ.ടി.ജലീല്‍ പ്രത്യേക താല്പര്യമെടുത്ത് എത്തിച്ചപ്പോള്‍ ബോധ്യപ്പെടാന്‍ തുടങ്ങി. 17000 കിലോ ഈന്തപ്പഴമാണ് സൗദി കൗണ്‍സില്‍ വഴി സംസ്ഥാനത്തെത്തിച്ചത്. ഇതു കഴിച്ച യത്തീം മക്കള്‍ ഈന്തപ്പഴം പോലെ തുടുത്തു നില്‍ക്കുന്നതു കണ്ടാല്‍ ആരാണ് പറയാത്തത് പാണക്കാട് തങ്ങളേക്കാള്‍ മുസ്ലിങ്ങളുടെ സംരക്ഷകന്‍ വിജയന്‍ തങ്ങളാണെന്ന്.