Sunday, December 10, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ബാലഗോകുലം

ചക്കയപ്പം (കാമധേനു-45)

കെ.ജി.രഘുനാഥ്

Print Edition: 11 March 2022

ഒരുദിവസം കണ്ണന്‍ സ്‌കൂളില്‍നിന്നു വരുമ്പോള്‍ വീട്ടുമുറ്റത്തെടുത്തിട്ട അച്ഛന്റെ ചൂരലുകൊണ്ടുവരിഞ്ഞ ചാരുകസേരയില്‍ തലമുടി നരച്ച ഒരാള്‍ ഇരിക്കുന്നതാണ് കണ്ടത്. അത് മുത്തശ്ശനാണെന്ന് കണ്ണന്‍ ഊഹിച്ചു. അവന്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് മുറ്റത്തേക്ക് കയറിയതും
മുത്തശ്ശന്‍ അവനെ അടുത്തേക്കു വിളിച്ചു.

”ആരാണെന്ന് മോന് മനസ്സിലായോ..?”

മുത്തശ്ശന്‍ ചോദിച്ചു.

”എനിക്കറിയാം. മുത്തശ്ശനല്ലേ…?”

കണ്ണന്‍ പറഞ്ഞു.

മുത്തശ്ശന്‍, കണ്ണന്റെ കയ്യില്‍ നിന്ന് പിടിവിടാതെ കസേരയില്‍ നിന്ന് എഴുന്നേറ്റ് കണ്ണനെ എടുത്തുയര്‍ത്തി അവന്റെ കവിളില്‍ ഉമ്മവച്ചു.

സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷം കണ്ണനെ ആരും എടുത്തിട്ടില്ല. അതുവരെ കണ്ണന്‍ കാണാത്ത ഒരാള്‍കൂടി വീടിന്റെ ഉമ്മറത്തേക്കുവന്നു.

”അത് ആരെന്നു മനസ്സിലായോ..?” മുത്തശ്ശന്‍ ചോദിച്ചു.

”എനിക്കറിയാം, മുത്തശ്ശിയല്ലേ…?” കണ്ണന്‍ സന്തോഷത്തോടെ പറഞ്ഞു.

മുത്തശ്ശിയും കണ്ണനടുത്തേക്കു വന്ന് അവനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മകൊടുത്തു. ചേച്ചി ചിരിച്ചുകൊണ്ട് മുറ്റത്തുതന്നെ നിന്നു.

”ലക്ഷ്മിമോള്‍ ഇവിടെ വാ..” മുത്തശ്ശന്‍ ചേച്ചിയെ അടുത്തേക്കു വിളിച്ചു.

ചേച്ചി തെല്ലൊരു നാണത്തോടെയാണ് മുത്തശ്ശന്റെ അടുത്തു ചെന്നത്. ചേച്ചിയേയും മുത്തശ്ശന്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. കുറെ ദിവസമായി സങ്കടപ്പെട്ടു നടക്കുന്ന അമ്മ വരാന്തയില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണന് സന്തോഷമായി. പുസ്തകവും ചോറ്റുപാത്രവും അമ്മ കണ്ണന്റെ കയ്യില്‍നിന്നു വാങ്ങി.

കണ്ണന്‍ വീട്ടിനകത്തുകയറി ഷര്‍ട്ട് വേഗത്തില്‍ ഊരി കട്ടിലിലേയ്‌ക്കെറിഞ്ഞു. വീട്ടിലിടുന്ന നിക്കറും ബനിയനും തിടുക്കത്തില്‍ ഇട്ടു. ചേച്ചി പുസ്തകം തിടുക്കത്തില്‍ മേശപ്പുറത്തു വച്ചപ്പോള്‍, ചേച്ചിയുടെ കയ്യില്‍നിന്ന് പുസ്തകം നിലത്തുവീണു. അതെടുത്തുവച്ചശേഷം യൂണിഫോം മാറ്റാതെയാണ് കണ്ണനെക്കാള്‍ മുമ്പേ എത്താന്‍ ചേച്ചി മുറ്റത്തേയ്‌ക്കോടിയത്.

അമ്മയുടെ കയ്യിലെ പ്ലേറ്റില്‍ അവന്റെ കണ്ണു പതിഞ്ഞു. അതില്‍ മുത്തശ്ശന്‍ കൊണ്ടുവന്ന പലഹാരമാണെന്ന് മനസ്സിലായി. അടുക്കളയുടെ വരാന്തയില്‍ കൈകഴുകാന്‍ എപ്പോഴും വെള്ളം ഉണ്ടാവും. പാത്രത്തില്‍ കൈ മുക്കി കഴുകിയെന്നു വരുത്തിയശേഷം അമ്മയുടെ കയ്യിലിരുന്ന പാത്രം വാങ്ങി അവന്‍ ആദ്യം ചേച്ചിയുടെ നേരെ നീട്ടി. ചേച്ചി അതില്‍നിന്ന് ഒരെണ്ണം എടുത്തപ്പോള്‍ അവന്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നേരെ നീട്ടി.

”കുട്ടികളായാല്‍ ഇങ്ങനെ വേണം. എന്തുകിട്ടിയാലും എല്ലാവര്‍ക്കും കൊടുത്തിട്ട് കഴിക്കണം.” മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവര്‍ കൊണ്ടുവന്ന ചക്കയപ്പം കഴിക്കുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ചിരിച്ച മുഖവുമായി ഒന്നും പറയാതെ ചേച്ചിയേയും കണ്ണനെയും മാറി മാറി നോക്കുന്നത് അവന്‍ കണ്ടു.

”കഴിഞ്ഞ വര്‍ഷം വറട്ടിവച്ച ചക്കകൊണ്ട് ഉണ്ടാക്കിതാ.” മുത്തശ്ശി പറഞ്ഞു.

”ഇയാള്‍, ഇന്നലെ മുഴുവന്‍ ഇതുണ്ടാക്കുന്ന തിരക്കിലായിരുന്നു.” മുത്തശ്ശന്‍ മുത്തശ്ശിയെക്കുറിച്ചാണ് പറഞ്ഞതെന്ന് കണ്ണന് മനസ്സിലായി.

”ഭാനൂ..” അച്ഛന്റെ വിളി അടുക്കളയില്‍നിന്നു കേട്ടപ്പോഴാണ് അച്ഛനും വീട്ടിലുണ്ടെന്ന് മനസ്സിലായത്. സാധാരണ വൈകുന്നേരത്ത് അച്ഛന്‍ വീട്ടിലുണ്ടാവാറില്ല.

”അച്ഛനെന്താ അടുക്കളയില്‍ ചെയ്യുന്നത്…?” കണ്ണന്‍ ചോദിച്ചു.

”നീ പോയ് നോക്ക്. ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

(തുടരും)

 

ShareTweetSendShare

Related Posts

‘ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്’ 

കള്ളന്മാരും കള്ളന് വിളക്കുപിടിക്കുന്നവരും

സമാശ്വാസം (കൊമരന്‍ ചങ്കു 12)

യാത്രയ്ക്കിടയിലെ ദുര്‍ഘടങ്ങള്‍ (കൊമരന്‍ ചങ്കു 11)

പ്രശ്‌നപരിഹാരം തേടി (കൊമരന്‍ ചങ്കു 10)

നിരാശയോടെ മടക്കം (കൊമരന്‍ ചങ്കു 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies