Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ജലീലിന്റെ ജാഗ്രത!

ശാകല്യന്‍

Print Edition: 25 February 2022

മുന്‍ വഖഫ് മന്ത്രി കെ.ടി.ജലീല്‍ കുറച്ചു നാളായി വളരെ അസ്വസ്ഥനാണ്. ലോകായുക്തയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഗുസ്തിയൊന്നുമല്ല കാര്യം. ഇടപ്പാളിലെയും ആലത്തിയൂരിലെയും രണ്ടു സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുപത്തിയഞ്ച് പെട്ടി ഖുറാനാണ് പ്രശ്‌നം. അതവിടെ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു. അതിന്റെ ആവശ്യം കഴിഞ്ഞു. ഇനി അതിനെ ഒഴിവാക്കണം. വീട്ടില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ കളയുന്നില്ലേ അതുപോലെ. അത്തരം ഒരു ഉദ്ദേശ്യം മാത്രമേ ഈ ഖുറാനെ കൊണ്ട് അദ്ദേഹത്തിനുള്ളൂ എന്നുവേണം കരുതാന്‍. ഈ ഖുറാന്‍ വിതരണത്തിന് ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. അത് സാധിച്ചു കഴിഞ്ഞു. ഇനി അവ പ്രഭവസ്ഥാനത്തേക്ക് തിരിച്ചേല്പിച്ചാല്‍ തന്റെ ദൗത്യം പൂര്‍ണ്ണമായി എന്നു ചുരുക്കം.

കുറെ കിറ്റുകളും ഈന്തപ്പഴവും ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സുരക്ഷിതമായ കവര്‍ ആയിരുന്നു ഖുറാന്‍ പൊതികള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്തരത്തില്‍ കേസും ഉണ്ടായിട്ടുണ്ട്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തി എന്നാണ് ആരോപണം. സ്വര്‍ണ്ണവും ഈന്തപ്പഴവും എത്തേണ്ട സ്ഥലത്ത് എത്തി. അതിന് മറയാക്കിയ ഖുറാന്‍ ബാക്കിയായി. അത് കടലാസ് വിലക്ക് തൂക്കിവില്‍ക്കാന്‍ പറ്റില്ലല്ലോ; മതഗ്രന്ഥമല്ലേ! നേരത്തെ ഇങ്ങനെ ഒരവസരത്തില്‍ കൊണ്ടുവന്ന ഖുറാന്‍ തൂക്കിവില്ക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായതാണ്. യത്തീംഖാന കുട്ടികളുടെ കയ്യില്‍ അറബിയിലുള്ള ഖുറാന്‍ സ്വന്തമായുള്ളപ്പോള്‍ ഈ കള്ളക്കടത്ത് ഖുറാന്‍ വേണ്ടല്ലോ. അവര്‍ക്കു കൊടുക്കാന്‍ കൊണ്ടുവന്നതാണെങ്കില്‍ രണ്ടു വര്‍ഷമായി കെട്ട് പൊട്ടിക്കാതെ സ്ഥാപനങ്ങളില്‍ വെക്കേണ്ടതുമില്ലല്ലോ. ഈന്തപ്പഴം കൊടുത്ത സമയത്തു തന്നെ അതും വിതരണം ചെയ്യാമായിരുന്നു. അപ്പോള്‍ യത്തീം കുട്ടികള്‍ക്ക് കൊടുക്കാനല്ല ഈ 25 പെട്ടി ഖുറാന്‍. അതുകൊണ്ടുള്ള ഉദ്ദേശ്യം സാധിച്ചു കഴിഞ്ഞ സ്ഥിതിക്ക് അതിനു വീട്ടില്‍ സാധനം പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറിന്റെ സ്ഥാനമേയുള്ളൂ. പ്ലാസ്റ്റിക് കവറുകള്‍ നാം റീസൈക്ലിങ്ങിനു നല്‍ക്കുകയല്ലേ പതിവ്. സ്വര്‍ണ്ണവും ഈന്തപ്പഴവും വീണ്ടും കൊണ്ടുവരാന്‍ മറയാക്കിയ ഖുറാനുകളും ഇതേ പ്രക്രിയക്ക് വിധേയമാക്കണം. എടപ്പാളിലും ആലത്തിയൂരിലും അതു കെട്ടിക്കിടന്നാല്‍ കോണ്‍സിലേറ്റിലെ ‘പുനരുപയോഗം’ നടക്കുമോ? അതാണ് ജലീലിന്റെ ആശങ്ക. കസ്റ്റംസ് അധികൃതര്‍ക്ക് രണ്ടു തവണ ഇ-മെയില്‍ അയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ അദ്ദേഹം സ്വയം തീരുമാനമെടുത്തു ഖുറാന്‍ കോണ്‍സിലേറ്റിന് മടക്കിക്കൊടുക്കാന്‍. അന്വേഷണം തടയാനും ചിലരെ രക്ഷിക്കാനും ജലീല്‍ നടത്തുന്ന തന്ത്രമാണിതെന്ന് ചില അസൂയക്കാര്‍ പറയുന്നുണ്ട്. ഒരു കാറ്ററിംഗ് ദാതാവിന്റെ ജാഗ്രതയേ അദ്ദേഹത്തിനുളളൂ. ആവശ്യം കഴിഞ്ഞ കവര്‍ പരിസരം മലിനമാക്കാതെ പ്രഭവസ്ഥാനത്തെത്തിക്കണമെന്ന ജാഗ്രത. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുമോ?! കള്ളക്കടുത്തുകാര്‍ക്ക് എന്ത് വിശുദ്ധഖുറാന്‍!

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies