Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

അഖിലേഷ് യാദവിന്റെ രാമരാജ്യസ്വപ്നം

ശാകല്യന്‍

Print Edition: 14 January 2022

‘സ്വപ്നം ചിലര്‍ക്ക് ചിലകാലമെത്തിടും’ എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്. പുലര്‍കാലത്ത് കാണുന്ന സ്വപ്‌നം ഫലിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അക്കൂട്ടത്തിലൊരാളാണ് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അദ്ദേഹം നിത്യേന പുലര്‍കാലത്ത് ഭഗവാന്‍ കൃഷ്ണനെ സ്വപ്‌നം കാണുകയാണ്. സ്വപ്‌നത്തില്‍ വന്നു കൃഷ്ണന്‍ അഖിലേഷിന് ചില ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുരുക്ഷേത്രഭൂമിയില്‍ വെച്ച് അര്‍ജുനന് നല്‍കിയ ഉപദേശം പോലുള്ള വേദാന്തതത്വങ്ങളൊന്നുമല്ല അഖിലേഷിന് കിട്ടിയത്, പകരം തനി സോഷ്യലിസമാണ്. ഉത്തര്‍പ്രദേശിനെ രാമരാജ്യമാക്കി മാറ്റണമെന്നും അതിനുള്ളവഴി സമാജ്‌വാദി (സോഷ്യലിസം) ആണെന്നുമാണ് ഉപദേശത്തിന്റെ രത്‌നച്ചുരുക്കം. സോഷ്യലിസം നടപ്പാക്കാനുള്ള ചുമതല കൃഷ്ണന്‍ ഏല്‍പിക്കുന്നത് അഖിലേഷ് യാദവിനെയാണ്. രണ്ടുപേരും യാദവന്മാരായതിനാല്‍ ഇതില്‍ കുറ്റമൊന്നും പറയാന്‍ പറ്റില്ല. അഖിലേഷ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ സോഷ്യലിസം (സമാജ്‌വാദി) സ്ഥാപിക്കപ്പെടും. അതോടെ യു.പി. രാമരാജ്യമായി മാറും. ഇതാണ് താന്‍ കണ്ട സ്വപ്‌നമെന്ന് അഖിലേഷ് തന്നെ ഒരു പൊതുയോഗത്തില്‍ പരസ്യമായി പറഞ്ഞതാണ്. ഒരു ബി.ജെ.പി എം.എല്‍.എയെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ചടങ്ങിലാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

ബീഹാറില്‍ ഇതുപോലെ സ്വപ്‌നം കണ്ട ഒരു യാദവന്‍ ഉണ്ട്. മോദിയെ ദല്‍ഹിയില്‍ നിന്നും അടിച്ചോടിക്കാന്‍ തനിക്കാണ് നിയോഗമുള്ളത് എന്ന സ്വപ്‌ന വിവരം പരസ്യമായി പ്രഖ്യാപിച്ച ലാലുപ്രസാദ് യാദവ്. പ്രതിപക്ഷത്തെ ഈ കിരീടമില്ലാത്ത രാജാവിനെ പിന്നെ നാം കണ്ടത് പാറ്റ്‌നയിലെ ജയിലിലാണ്. കാലിത്തീറ്റയില്‍ കയ്യിട്ടുവാരിയതിനാണ് അകത്തായത്. ദീര്‍ഘകാലത്തെ ജയില്‍ വാസം കഴിഞ്ഞ് കഫം തുപ്പി ചികിത്സയ്ക്കായി ജയിലില്‍ നിന്നും പുറത്തുവന്ന ആ യാദവന്‍ ഗോശാപം പേറി ശിഷ്ടകാലം കഴിയ്ക്കുകയാണ്. അയോദ്ധ്യയിലെ കാര്‍സേവകരുടെ രക്തക്കറ പുരണ്ട മുലായംസിംഗ് യാദവന്‍ അയോദ്ധ്യയില്‍ പള്ളി പണിയുമെന്നു ശപഥം ചെയ്ത ആളായിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലം ദുരന്തപൂര്‍ണ്ണമായിരുന്നു. കാലം മാറിയെന്നു കണ്ട് തലയിലെ തുര്‍ക്കിത്തൊപ്പി കീശയിലിട്ട് സമാജ്‌വാദിയിലൂടെ രാമരാജ്യമുണ്ടാക്കുമെന്നു സ്വപ്‌നം കാണുന്ന അഖിലേഷ് യാദവന്റെ ഗതി എന്ത് എന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ അറിയാം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ?

Share21TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

വിജയന്‍ തകര!

ഇസ്ലാമികവല്‍ക്കരണത്തിന്റെ തുടക്കം കേരളത്തില്‍

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies