Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

കാളക്കുട്ടനെ ഓര്‍ത്ത് കണ്ണന്‍ (കാമധേനു-33)

കെ.ജി.രഘുനാഥ്

Print Edition: 17 December 2021

”ങ്ങള് പറഞ്ഞത് എനിക്ക് തീരെ വിശ്വാസം വരുന്നില്ല. ഇത്രനാളും ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ. ഇപ്പോ ഒരു പുതിയ കണ്ടുപിടിത്തം..?” അമ്മ പറഞ്ഞു.

”ഭാനൂ ഞാന്‍ പറഞ്ഞത് സത്യമാണ്.”

”നിങ്ങക്ക് ഭ്രാന്തു പിടിച്ചോ…. ? അമ്മ ചോദിച്ചു.

”ഭ്രാന്തല്ല. എന്റെ കണ്ണുകൊണ്ടു കണ്ടതാ. വിശ്വസിക്കുന്നില്ലെങ്കി വേണ്ട..”

”ഇതെന്തായാലും നേരത്തെ പറയാഞ്ഞത് നന്നായി. ഇതറിഞ്ഞിരുന്നെങ്കി ആരും പാലുവാങ്ങാന്‍ വരില്ലായിരുന്നു. അല്ല ആ തീട്ടം തിന്നുന്ന പശുവിന്റെ പാലുകൊണ്ടുള്ള ചായ അല്ലേ, നിങ്ങള് ഇപ്പം കുടിച്ചത്..” അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.

അതിനു മറുപടി പറയാതെ, ഗ്ലാസ്സ് അമ്മയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അച്ഛന്‍ അമ്മയെ നോക്കി ചിരിച്ചു. കുറെനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല. അമ്മയെ പറ്റിക്കാന്‍ പറഞ്ഞതാവും അതെന്നാണ് കണ്ണനു തോന്നിയത്.

”ഉണങ്ങിയ തീട്ടം കടലപിണ്ണാക്ക് തിന്നുന്നതുപോലെ കറുമ്പി തിന്നുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിറയെ പുല്ലുണ്ടെങ്കിലും ഊളന്‍മ്പറമ്പിലേക്ക് അതിനെ അഴിച്ചുകെട്ടാന്‍ എനിക്ക് മടിയായിരുന്നു.” അച്ഛന്‍ തറപ്പിച്ചു പറഞ്ഞു.

അതുകേട്ടപ്പോള്‍ സത്യമാണെന്ന് കണ്ണനുതോന്നി. ഊളന്‍ പറമ്പിനടുത്തു താമസിക്കുന്ന ശങ്കുപണിക്കരും മറ്റും രാവിലെ കാര്യം സാധിക്കുന്നത് ഊളന്‍ പറമ്പിലാണ്. മേല്‍പ്പുരയുള്ള കക്കൂസ് അവരുടെ ചുറ്റുപാടുമുള്ള വീടുകളിലൊന്നും ഇല്ലെന്ന് അവനറിയാം. എല്ലാവരും രാവിലെ പറമ്പിലാണ് പോകുന്നത്. അമ്മയുടെ നിര്‍ബ്ബന്ധംകൊണ്ട് രണ്ടുവര്‍ഷം മുമ്പാണ് വീട്ടില്‍ കക്കൂസ് ഉണ്ടാക്കിയത്.

കൂട്ടുകാര്‍ കളിക്കാനായി വീട്ടിന്റെ പടിക്കല്‍വന്ന് അവനെ ക്ഷണിച്ചു. കൂട്ടുകാരോടൊക്കെ വലിയ ഗമയിലാണ് കാളക്കുട്ടനെക്കുറിച്ച് അവന്‍ പറഞ്ഞത്. കാളക്കുട്ടന്‍ വീട്ടില്‍ ഇല്ലെന്ന് അവര്‍ അറിഞ്ഞാല്‍ അത് മോശമാണെന്നു അവനു തോന്നി. അതുകൊണ്ട് അന്ന് കളിക്കാനും അവന്‍ പോയില്ല.

”അല്ല, ഗോവിന്ദേട്ടാ, നമ്മുടെ നന്ദിനിയും കറുമ്പിയെപ്പോലെ…” അമ്മ സംശയത്തോടെ ചോദിച്ചു.

”ഏയ്, ഇല്ല. ആ പറമ്പിലെ പുല്ലുപോലും നന്ദിനി തിന്നാറില്ല. അവള് നന്ദിനിയാ.. ” അച്ഛന്‍ പറഞ്ഞു.

ഊളന്‍മ്പറമ്പില്‍ പുല്ല് നന്നായി വളരുന്നത് അവിടം പലരുടെയും കക്കൂസായതുകൊണ്ടാണെന്ന് അവനറിയാം.

”ഭാഗ്യം, കറുമ്പി നിങ്ങടെ അമ്മാവന്റെ പശുതന്നെ എന്ന്, ഇപ്പം മനസ്സിലായി. അതു പോയിക്കിട്ടിയതുതന്നെ ഭാഗ്യം.” അമ്മ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു.

കറുമ്പിയെ കൊണ്ടുപോയ തിലുള്ള പ്രയാസം മനസ്സില്‍ നിന്നും മാറിയെങ്കിലും കാളക്കുട്ടനെക്കുറിച്ചോര്‍ത്തപ്പോള്‍ കണ്ണന് സങ്കടംവന്നു.

പുല്ലരിയാന്‍ വല്ലവും പുല്ലിരിമ്പുമായി പാടത്തേക്കു അച്ഛന്‍ പോയപ്പോള്‍ നന്ദിനിയേയും കൊണ്ടുപോയി. നന്ദിനി കറുമ്പിയെപ്പോലെ കുറുമ്പൊന്നും കാട്ടാതെ അനുസരണയോടെയാണ് അച്ഛന്റെ മുന്നില്‍ നടന്നത്. അനുസരണ ഉള്ളതുകൊണ്ട് അവളുടെ മൂക്ക് കുത്തേണ്ടിവരില്ലെന്ന് അപ്പോള്‍ കണ്ണനു തോന്നി.

അച്ഛനോടൊപ്പം നന്ദിനിയെ തീറ്റാന്‍ പാടത്തേയ്ക്കു പോയാലോ എന്ന് കണ്ണന്‍ ചിന്തിച്ചു. അപ്പോഴാണ് അമ്പലമുറ്റത്തുനിന്ന് കൂട്ടുകാരുടെ ബഹളം കേട്ടത്.

”അമ്മേ.. ഞാന്‍ അമ്പല മുറ്റത്തേക്ക് പോവ്വാണേ…” കണ്ണന്‍ വടക്കുവശത്തെ ഇടവഴിയിലേക്ക് ഇറങ്ങുമ്പോള്‍ വിളിച്ചു പറഞ്ഞു.

വൈകുന്നേരം വിളക്കുവെച്ച് രാമനാമം ജപിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്റെ അടുത്തു വന്നിരുന്നു.

”അച്ഛാ അടുത്ത ചന്തയ്ക്കുതന്നെ നമുക്ക് പശുവിനെയും കുട്ടിയെയും വാങ്ങണം.” അവന്‍ പറഞ്ഞു.

”ഈ മാസത്തെ കാലിച്ചന്ത കഴിഞ്ഞില്ലേ, അടുത്ത ചന്തയ്ക്കു പോയി പശുവിനെയും കുട്ടിയേയും വാങ്ങും.” അമ്മ കണ്ണനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

”പക്ഷേ, അതും തീട്ടം തിന്നാല്‍ നമ്മള്‍ എന്തുചെയ്യും. എല്ലാവരുടെ വീട്ടിലും കക്കൂസുണ്ടായാല്‍ മതിയായിരുന്നു.” കണ്ണന്‍ ഗൗരവത്തിലാണ് പറഞ്ഞത്.

അതുകേട്ടപ്പോള്‍ ചേച്ചി ഉറക്കെ ചിരിച്ചു. കറുമ്പിയെ കൊണ്ടുപോയ ശേഷം ആ വീട്ടില്‍ ആദ്യമായി ചിരിയുടെ ശബ്ദം ഉയര്‍ന്നു.

അത്താഴത്തിന് അമ്മ മോരുകറി വിളമ്പിയപ്പോള്‍ അച്ഛന്‍ പറഞ്ഞ കാര്യം കണ്ണന് ഓര്‍മ്മവന്നു. കറുമ്പിയുടെ മോരുകൊണ്ടുണ്ടാക്കിയ കറി ഇനിയും കഴിക്കണ്ടി വരില്ല എന്ന് അറിയാമെങ്കിലും ചോറുരുട്ടിയപ്പോള്‍ അത് കഴിക്കാതെ അവന്‍ മടിച്ചിരുന്നു.

”നീ എന്താ കഴിക്കാത്തത്..?” ചേച്ചി ചോദിച്ചു.

മനസ്സില്‍ ചിന്തിച്ച കാര്യം അവന്‍ പറഞ്ഞില്ല. മറ്റുള്ളവരെല്ലാം അത് മറന്നിരിക്കുമ്പോള്‍ ആരെയും അത് ഓര്‍മ്മിപ്പിക്കേണ്ടെന്ന് വിചാരിച്ച് പ്രയാസപ്പെട്ടാണ് അവന്‍ ചോറുണ്ടത്. അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും കാളക്കുട്ടനെ ക്കുറിച്ചാണ് കണ്ണന്‍ ചിന്തിച്ചത്.

(തുടരും)

Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സംഗീതജ്ഞന്‍

ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)

വിരുന്നുകാര്‍

തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

കോട്ടയം മണര്‍ക്കാട് സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ അരവിന്ദ് ശര്‍മ്മയെ വരിക്കാരനാക്കുന്നു

അക്ഷരമധുരവുമായി മയില്‍പ്പീലി

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies