Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദേശീയ വിദ്യാഭ്യാസ പദ്ധതി- മുന്നേറ്റത്തിന്റെ പ്രതിദ്ധ്വനി

പ്രൊഫ.ലതാനായര്‍

Print Edition: 3 December 2021

ലോകം ധൃതഗതിയില്‍ മാറുകയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്പന്ദനങ്ങളിലേക്ക് കുതിച്ചുയരാന്‍ ഇന്ത്യന്‍ യുവത്വത്തെ സജ്ജമാക്കാനുള്ള ചുവട് വെപ്പാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളുടെ അന്തഃസത്ത ഒട്ടും ചോര്‍ന്നുപോകാതെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ പദ്ധതി വിജ്ഞാനത്തിന്റെയും മികവിന്റെയും വലിയ ലോകത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. കരുത്തുറ്റ ജീവിതദര്‍ശനവും പ്രായോഗിക ജ്ഞാനവും സര്‍ഗ്ഗശേഷിയും ഉള്ള യുവ ജനതയെയാണ് വിദ്യാഭ്യാസ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തിനതീതമായി സ്വാര്‍ത്ഥ ചിന്തകളെ മാറ്റി നിര്‍ത്തി തുറന്ന മനസ്സോടെ വിശകലനം ചെയ്താല്‍ ഇത് മനസ്സിലാക്കാം.

പ്രാചീന ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ചില വിഷയങ്ങളില്‍ അറിവ് നേടുന്നതില്‍ ഒതുങ്ങി നിന്നിരുന്നില്ല. പഠനവിഷയത്തോടൊപ്പം ജീവിതശാസ്ത്രം പഠിക്കുക എന്നതുകൂടി വിദ്യാഭ്യാസത്തിെന്റ ലക്ഷ്യമായിരുന്നു. നളന്ദ, തക്ഷശില തുടങ്ങിയ ലോകോത്തര വിദ്യാഭ്യാസ ക്ഷേത്രങ്ങളില്‍ വൈവിധ്യവിഷയപഠനങ്ങളും ഗവേഷണങ്ങളും മികവോടെ നടന്നിരുന്നു.

ആര്യഭട്ടന്‍, ഭാസ്‌കരാചാര്യ, ചാണക്യന്‍, തിരുവള്ളുവര്‍, പതഞ്ജലി തുടങ്ങിയ ലോകപ്രശസ്ത പണ്ഡിതന്‍മാര്‍ ഭാരതീയ വിദ്യാഭ്യാസ മികവിന്റെ സംഭാവനകളായിരുന്നു. ഗണിതശാസ്ത്രം, വൈദ്യം, യോഗ, ജ്യോതിശാസ്ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്കുണ്ടായിരുന്ന വിജ്ഞാനം ഇന്നും ലോകം വിസ്മയത്തോടെ സ്മരിക്കുന്നു. വിലപ്പെട്ട ഈ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍ കൂടിയാകും പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഭാരതത്തെ ലോകോത്തര വിദ്യാഭ്യാസ ഹബ്ബ് ആകുവാന്‍ പ്രാപ്തമായ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് നോക്കാം.

പുതിയ പദ്ധതി അനുസരിച്ച് അങ്കണവാടി മുതല്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ ഘടനയുടെ ഭാഗമാകുകയാണ്.

അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ:

ഫൗണ്ടേഷന്‍ ഘട്ടം
മൂന്നു വയസ്സ് മുതല്‍ എട്ടു വയസ്സ് വരെയുള്ള കാലമാണിത്. ഇവിടെ രണ്ട് ഭാഗമായാണ് പഠനപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അങ്കണവാടിയും ഇന്നത്തെ എല്‍.കെ.ജിയും യു.കെ.ജിയും അടങ്ങുന്ന ആദ്യഭാഗം. ഒന്നും രണ്ടും ക്ലാസുകളാണ് അടുത്ത ഭാഗം. ഇതിനെ ഗ്രേഡ് ഒന്നും രണ്ടും എന്നുപറയുന്നു.

പ്രിപ്പറേറ്ററി ഘട്ടം
എട്ടുവയസ്സ് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ മൂന്ന്, നാല്, അഞ്ച് എന്നീ ക്ലാസുകളില്‍ എത്തുന്നു.
ഗ്രേഡ് മൂന്ന്, നാല്, അഞ്ച് എന്ന് തരം തിരിച്ചിരിക്കുന്നു.

മദ്ധ്യഘട്ടം
പതിനൊന്ന് വയസ്സുമുതല്‍ പതിനാല് വയസ്സു വരെയുള്ള പഠനകാലമാണിത്. ആറ്, ഏഴ്, എട്ട് എന്നീ ക്ലാസുകളാണ് ഇവ. ഗ്രേഡ് ആറ്, ഏഴ്, എട്ട് എന്ന് അറിയപ്പെടുന്നു.

സെക്കണ്ടറി ഘട്ടം
ആദ്യഘട്ടം പോലെ ഇതിനേയും രണ്ട് ഭാഗങ്ങളായി കരുതുന്നു.
ക്ലാസുകള്‍ ഒമ്പതും പത്തും ആദ്യഭാഗം.
പതിനൊന്നും പന്ത്രണ്ടും അടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം ഭാഗം.

1. ഫൗണ്ടേഷന്‍ ഘട്ടം
ജനനസമയത്ത് ഒരു ശിശുവിന്റെ തലച്ചോറ് വളര്‍ച്ചയെത്തിയ വ്യക്തിയുടെ തലച്ചോറിന്റെ നാലിലൊന്ന് വികാസം കൈവരിച്ചിട്ടുണ്ടാകുമെന്ന് സയന്‍സ് പറയുന്നു. ആദ്യവര്‍ഷം ഇത് ഇരട്ടിയാകുന്നു. മൂന്നുവയസ്സില്‍ 80% ല്‍ എത്തിനില്‍ക്കുന്ന വളര്‍ച്ച കുട്ടി ആറ് വയസ്സില്‍ എത്തുമ്പോള്‍ ഏകദേശം 90%ല്‍ എത്തുന്നു. ഈ കാലഘട്ടത്തിലുള്ള പഠനവും പരിശീലനവും ഭാവിയിലെ മികവിനേയും തീരുമാനം എടുക്കാനുള്ള കഴിവിനേയും എല്ലാം സ്വാധീനിക്കുന്നു. ഈവിധ ശാസ്ത്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമവും വിദ്യാഭ്യാസവും( Early Childhood and Education ECCE) എന്ന പ്രത്യേകം ആനുകൂല്യം നല്‍കി ഫൗണ്ടേഷന്‍ ഘട്ടത്തില്‍ പാഠ്യപദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

വിവിധ തലങ്ങളില്‍ കളിയിലും കഥകളിലും ക്രിയത്വത്തിലും അധിഷ്ഠിതമായ പഠനമാണ് അഞ്ചുവര്‍ഷം നടക്കുന്നത്.അക്ഷരങ്ങള്‍, അക്കങ്ങള്‍, കണക്ക്, ഡ്രോയിംഗ്, പെയിന്റിംഗ്, സംഗീതം, കലകള്‍ ഇവയുടെ ആദ്യപാഠങ്ങള്‍ ഇവയെല്ലാം പാഠ്യപദ്ധതിയില്‍ ഉണ്ടാകും. ഇതിന് പുറമേ, ശുചിത്വം, നല്ല പെരുമാറ്റം, മര്യാദകള്‍, കൂട്ടായ പ്രവര്‍ത്തനം, പൊതുമര്യാദകള്‍ തുടങ്ങിയവയും പഠനത്തിന്റെ ഭാഗമാകുകയാണ്. ചുരുക്കത്തില്‍ പഠനം ഒരു ഭാരമാകാതെ ആസ്വാദ്യകരമാക്കുവാനാണ് പുതിയ നയം അനുശാസിക്കുന്നത്.

ഇവയെല്ലാം കണക്കിലെടുത്ത് പാഠ്യ പദ്ധതിയും വിഷയങ്ങളും ക്യത്യമായ പഠനരീതിയും തയ്യാറാക്കുവാന്‍ എന്‍.സി.പി.എഫ്. ഇ.സി.സി.ഇ (NCPFECCE) എന്ന സംവിധാനത്തിന് എന്‍സിഇആര്‍ടി (National Council of Education Research and Training) രൂപം കൊടുക്കും.

അങ്കണവാടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ തയ്യാറാക്കണം. അതിന് കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാക്കും.

പുതിയ പാഠ്യരീതി അനുസരിച്ച് പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപകരായിരിക്കും അങ്കണവാടിയില്‍ പഠിപ്പിക്കുക. പ്ലസ് ടൂ പാസ്സായവര്‍ക്ക് ശിശുക്ഷേമ ത്തിലും വിദ്യാഭ്യാസത്തിലും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നല്‍കും. പത്താം തരം പാസ്സായവര്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പഠിക്കണം. ഇപ്പോഴുള്ള ജോലിയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ ഈ കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ നടത്തും.

2. പ്രിപ്പറേറ്ററി ഘട്ടം
പാഠ്യ വിഷയങ്ങളെ ലളിതമായി വിവരിക്കുന്ന ടെക്സ്റ്റ് പുസ്തകങ്ങളുടെ സഹായത്തോടെ പഠനവിഷയങ്ങളുടെ അടിത്തറ പാകുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. സംവേദാനാത്മക പഠനമാണ് ഇവിടെ നടത്തുന്നത്. വായന, എഴുത്ത്, ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, കായികം ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. കളിയിലൂടെയുള്ള പഠനത്തിനാണ് ഇവിടേയും മുന്‍തൂക്കം.

3. മദ്ധ്യഘട്ടം
പാഠ്യവിഷയങ്ങളുടെ പഠനം ഇവിടെ തുടങ്ങുന്നു. പ്രിപ്പറേറ്ററി ഘട്ടത്തില്‍ അടിത്തറ പാകിയ വിഷയങ്ങള്‍ കുടുതല്‍ ആഴത്തില്‍ പഠിക്കുന്ന ഘട്ടമാണ് ഇത്.

4. സെക്കണ്ടറി ഘട്ടം
നാലുവര്‍ഷത്തെ വിവിധ വിഷയങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. അഭിരുചിയ്ക്കനുസരിച്ച് വിഷയം തിരഞ്ഞെടുക്കാം.

ഉന്നത വിദ്യാഭ്യാസം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ മനസ്സിലാക്കി തിരഞ്ഞെടുത്ത വിഷയങ്ങളില്‍ ആഴത്തില്‍ അറിവും പ്രായോഗിക ജ്ഞാനവും ഉള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും.

അവിടെയിവിടെ ചിതറി കിടക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അദ്ധ്യാപനം നടത്തുന്ന യൂണിവേഴ്‌സിറ്റികളായും (multi disciplinary) കോളേജുകളായും പുനഃസ്ഥാപിക്കും. സംസ്ഥാന തലത്തില്‍ മാത്രമല്ല ആവശ്യം അനുസരിച്ച് ജില്ലതോറും ഇവ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍, ലീഗല്‍, എഞ്ചിനീയറിംഗ് ഇവയെല്ലാം ഒരേ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധരുമായി സംവദിക്കുവാനും അറിവ് നേടാനും ഇത് സഹായകമാകും. ഇന്ത്യന്‍ ഭാഷകളില്‍ അദ്ധ്യയനം നടത്തുന്ന കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരും.

ഇവയുടെ നടത്തിപ്പ് ഉന്നതവിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള അംഗങ്ങള്‍ അടങ്ങിയ ബോര്‍ഡിനായിരിക്കും. ബിരുദപഠനത്തിലും വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. അദ്ധ്യാപനം, പാഠ്യപദ്ധതി, നിലവാരം അളക്കല്‍ ഇവയെല്ലാം വിദ്യാര്‍ത്ഥികളുടെ ഭാവി മെച്ചപ്പെടുന്ന രീതിയില്‍ നവീകരിക്കും. അദ്ധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടേയും അക്കാദമിക് യോഗ്യതയും നിര്‍ദ്ദിഷ്ട ഗവേഷണ പരിചയവും പ്രത്യേകം കണക്കിലെടുക്കും. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഗവേഷണത്തിന് അവസരം ഉണ്ടാകും. ഇവയെ മികവാര്‍ന്ന വിജ്ഞാന കേന്ദ്രങ്ങളായി മാറ്റുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യം. ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ, തക്ഷശില, വിക്രംശില തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി സര്‍വ്വകലാശാലകള്‍ പഠനമികവുകൊണ്ടും വൈവിധ്യമാര്‍ന്ന ഗവേഷണങ്ങള്‍ കൊണ്ടും ലോകോത്തരമായിരുന്നു. ഇത്തരം ഉയര്‍ന്ന സര്‍ഗ്ഗാത്മകമായ നിലവാരത്തിലേക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളെ എത്തിക്കുകയാണ് പുതിയ നയത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ നിലവിലുള്ള ‘ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി’, ‘അഫിലിയേറ്റിങ്ങ് യൂണിവേഴ്‌സിറ്റി’, ‘ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി’ തുടങ്ങിയവയുടെ സ്ഥാനത്ത് റിസര്‍ച്ച് ഇന്റന്‍സീവ് യൂണിവേഴ്‌സിറ്റി, ടീച്ചിംഗ് യൂണിവേഴ്‌സിറ്റി, ഓട്ടോണമസ് ഡിഗ്രി ഗ്രാന്റിംഗ് യൂണിവേഴ്‌സിറ്റി എന്നിവ നിലവില്‍ വരും. ഐഐറ്റി, ഐഐഎമ്മിനോട് കിടപിടിക്കത്തക്ക മോഡല്‍ പബ്ലിക് യൂണിവേഴ്‌സിറ്റികള്‍ (MERU Multidisciplinary Education and Research Universities) ലോകോത്തര നിലവാരത്തില്‍ സ്ഥാപിക്കും.

ബിരുദാനന്തര ബിരുദപഠനത്തിന് പല ഓപ്ഷനുകള്‍ ഉണ്ടാകും. മൂന്നുവര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയായവര്‍ക്ക് അവസാന വര്‍ഷം പൂര്‍ണ്ണമായും ഗവേഷണത്തിന് മാറ്റിവയ്ക്കാന്‍ പാകത്തില്‍ രണ്ടുവര്‍ഷം മാസ്റ്റേഴ്‌സ് പഠനം. ഗവേഷണം ഉള്‍പ്പെടെ നാല് വര്‍ഷം ബിരുദപഠനം നടത്തിയവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാനുള്ള സൗകര്യം. അഞ്ചു വര്‍ഷത്തെ ബിരുദവും ബിരുദാനന്തര ബിരുദവും ചേര്‍ന്ന് ഇന്റഗ്രേറ്റഡ് പഞ്ചവര്‍ഷപ്രോഗ്രാം.

പിഎച്ച്ഡി പഠനത്തിന് ബിരുദാനന്തര ബിരുദമോ ഗവേഷണത്തോട് കൂടിയ നാലുവര്‍ഷം ബിരുദപഠനമോ യോഗ്യതയായി കണക്കാക്കും. എംഫില്‍ പ്രോഗ്രാം പാഠ്യപദ്ധതിയില്‍ ഉണ്ടായിരിക്കുന്നതല്ല. ഭാരതത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബ് ആക്കുവാനുള്ള വലിയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് യൂണിവേഴ്‌സിറ്റികളില്‍ ആയുര്‍വേദം, ഭാഷ, യോഗ, സംഗീതം, പ്രാചീന ഭാരതീയ കലകള്‍, തുടങ്ങിയവയുടെ പഠനവും ഗവേഷണവും തുടങ്ങും.

HECI Higher Education Commission of India ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്ത് ഇരിക്കുന്ന സ്ഥാപനം. HECI ടെ കീഴില്‍ നാല് കൗണ്‍സിലുകള്‍ ഉണ്ടാകും.

1. നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ റഗുലേറ്ററി കൗണ്‍സില്‍. (NHERC)-
മെഡിക്കല്‍, ലീഗല്‍ ഒഴിച്ച് മറ്റ് എല്ലാ വിഭാഗങ്ങളുടേയും അദ്ധ്യാപക പരിശീലനം, സാമ്പത്തികം, അടിസ്ഥാനസൗകര്യങ്ങള്‍, പൊതുവിവരങ്ങള്‍, പൊതുജനപ്രതികരണങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് (NHERC)- ആയിരിക്കും.
2. നാഷണല്‍ അക്രഡീഷന്‍ കൗണ്‍സില്‍ (NAC)
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവാര പരിശോധനയും നിര്‍ദ്ദിഷ്ട അംഗീകാരം നല്‍കുന്നത് എന്‍.എ.സി ആയിരിക്കും.
3. ഹയര്‍ എജ്യുക്കേഷന്‍ ഗ്രാന്‍ഡ്‌സ് കൗണ്‍സില്‍(HEGC):
വിവിധ തരം ഗ്രാന്റ്റുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പുതിയ പ്രോജക്ടുകള്‍ക്കുള്ള ഫണ്ട് ഇവ അനുവദിക്കുന്നത് എച്ച്.ഇ.ജി.സി ആയിരിക്കും.
4. ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ (GEC):
നൈപുണ്യ വികസനവും ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് ജി.ഇ.സിയുടെ പ്രധാന പരിധിയില്‍ വരുന്നത്.
മറ്റ് അക്കാദമിക് സ്ഥാപനങ്ങളായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ICAR): നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE): നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) തുടങ്ങിയവയെല്ലാം നിലവാര കരുതല്‍ സ്ഥാപനങ്ങളായി ( Professional Standard Setting Bodies PSSB) ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും.

എന്തുകൊണ്ട് മാതൃഭാഷയില്‍ പഠനം
കുട്ടികള്‍ക്ക് ശൈശവത്തില്‍ ഏറ്റവും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുന്നത് വീട്ടില്‍ സംസാരിക്കുന്ന ഭാഷയില്‍ ആശയവിനിമയം നടത്തുമ്പോഴാണ്. അഞ്ചാം ക്ലാസ് വരെ അദ്ധ്യയനം മാതൃഭാഷയില്‍ ആയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നത് ഈ ശാസ്ത്രീയ അടിസ്ഥാനത്തിലാണ്. സാധാരണയായി മാതൃഭാഷയാണ് വീട്ടില്‍ സംസാരിക്കുന്നത്. ചില സാഹചര്യത്തില്‍ ഇത് പ്രാദേശിക ഭാഷയാവാം. അങ്ങനെ വരുമ്പോള്‍ അത് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകുന്ന രീതിയിലാണ് കരിക്കുലം തയ്യാറാക്കുന്നത്.

ഏത് സാഹചര്യത്തിലും കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയും അദ്ധ്യയനം നടത്തുന്ന ഭാഷയും തമ്മില്‍ അന്തരം ഉണ്ടാകാതെ ശ്രദ്ധിക്കും. വിദ്യാഭ്യാസത്തിന്റ ഫൗണ്ടേഷന്‍ കാലത്ത് കുട്ടികളും അദ്ധ്യാപകരും തമ്മില്‍ സംവദിക്കുന്നത് വീട്ടിലെ സംസാര ഭാഷയില്‍ തന്നെ ആയിരിക്കും. എല്ലാ ഭാഷയിലും ഉന്നത നിലവാരമുള്ള ടെക്സ്റ്റ് ബുക്കുകള്‍ ലഭ്യമാക്കും. മൂന്ന് ഭാഷകള്‍ പഠിക്കാന്‍ ഈ സമയത്ത് കുട്ടികള്‍ക്ക് അവസരം ലഭിക്കും. കുട്ടികള്‍ ഭാഷ വേഗം പഠിക്കുന്നത് രണ്ടു വയസ്സിനും എട്ട് വയസ്സിനും ഇടയിലാണ്. നിപുണരായ ഭാഷാഅദ്ധ്യാപകരെ നിയമിച്ചു കൊണ്ടായിരിക്കും ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ത്രിഭാഷാ പഠനത്തില്‍ ഏതെങ്കിലും രണ്ട് ഭാഷയെങ്കിലും ഇന്ത്യന്‍ ഭാഷ ആയിരിക്കണമെന്നത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. സ്വന്തം രാജ്യത്തിന്റെ ഭാഷാപഠനത്തിലൂടെ രാജ്യത്തിന്റെ മഹത്തായ പൈതൃകവും സംസ്‌കാരവും പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു.

നൈപുണ്യ വികസനം പാഠ്യപദ്ധതിയില്‍
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ കണക്ക് അനുസരിച്ച് 19 നും 24 നും ഇടയ്ക്ക് പ്രായമുള്ള ഇന്ത്യയിലെ തൊഴിലാളികളില്‍ 5%ന് താഴെ ആളുകള്‍ക്ക് മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിക്കുന്നത്. യു.എസ്.എയില്‍ ഇത് 52% ഉം ജര്‍മ്മനിയില്‍ 75% ഉം സൗത്ത് കൊറിയയില്‍ 96% ഉം ആണ്. നമ്മുടെ കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം കിട്ടാത്തതിന്റെ ഒരു കാരണം സെക്കണ്ടറി ക്ലാസുകളില്‍ മാത്രമാണ് ഒരളവുവരെ എങ്കിലും അത്തരം പഠനങ്ങള്‍ നടക്കുന്നത്. മാത്രമല്ല നൈപുണ്യവികസനം പാഠ്യപദ്ധതിയുടെ ഭാഗവുമല്ല. പ്രധാന പാഠ്യപദ്ധതിയുടെ മുഖ്യധാരയില്‍ വരാത്ത കുട്ടികള്‍ മാത്രമാണ് നൈപുണ്യ പരിശീലനത്തിന് തയ്യാറാകുന്നത്. ഇത് മനസ്സിലാക്കിയാണ് നൈപുണ്യ പരിശീലനം ചെറിയ ക്ലാസുകള്‍ മുതല്‍ തുടങ്ങുകയും സെക്കണ്ടറി ലവലില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുകയും ചെയ്യാന്‍ വിദ്യാഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐറ്റിഐകള്‍, പോളിടെക്‌നിക്കുകള്‍, പ്രാദേശിക വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂളുകളിലും സ്‌കില്‍ ലാബുകള്‍ സ്ഥാപിക്കും. നൈപുണ്യ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരിധിയില്‍ വിവിധ വ്യവസായ വാണിജ്യ വിദഗ്ദ്ധര്‍, നൈപുണ്യ വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നാഷണല്‍ കമ്മറ്റി ഫോര്‍ ഇന്റ്റഗ്രേഷന്‍ ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍(NCIVE)സ്ഥാപിക്കും.

എല്ലാ വിഷയങ്ങളിലും പഠനത്തോടൊപ്പം വിമര്‍ശനാത്മകമായി ചിന്തിക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയിട്ടുള്ളത്. സമകാലിക വിഷയങ്ങളായ Artificial inte-lligence, design thinking, ബിഗ് ഡേറ്റാ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലെല്ലാം നൈപുണ്യ വികസനത്തിന്റെ ഭാഗമായി പരിശീലനം നല്‍കും. ആറാം ക്ലാസ് മുതല്‍ നൈപുണ്യ വികസന പരിശീലനം പഠനപദ്ധതിയുടെ ഭാഗമാകും. ഇലക്ട്രിക്കല്‍, കാര്‍പ്പന്‍ട്രി, മെറ്റല്‍വര്‍ക്ക്, പൂന്തോട്ടനിര്‍മ്മാണം, മണ്‍തൊട്ടിനിര്‍മ്മാണം, തുടങ്ങിയ വിവിധ തൊഴിലുകള്‍ പ്രാദേശിക തൊഴിലാളികളുടെ സഹകരണത്തോടെ കുട്ടികളെ പരിശീലിപ്പിക്കും.

ഈവിധ നൈപുണ്യ പരിശീലനം ആറു മുതല്‍ പന്ത്രണ്ട് ക്ലാസ് വരെ പഠനത്തിന്റെ ഭാഗമായി സിലബസില്‍ ഉള്‍പ്പെടുത്തും.

ഇടയ്ക്ക് പഠിപ്പ് മുടങ്ങിയവര്‍ക്ക് പരിഗണന
സാര്‍വ്വത്രിക വിദ്യാഭ്യാസമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍. എന്നാല്‍ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ധാരാളം കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് വെച്ച് പഠിപ്പ് മുടക്കുന്നു.

ഇന്ത്യയിലെ സ്‌കൂള്‍വിദ്യാഭ്യാസ പ്രവേശനത്തിന്റെ മുന്‍കാലനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍, ഇപ്പോള്‍ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ 6 മുതല്‍ 8 വരെ ക്ലാസുകളില്‍ 90.9% ആണ്.

പക്ഷേ ഒന്‍പതും പത്തും ക്ലാസുകളില്‍ എത്തുമ്പോള്‍ ഇത് 79.3% വും പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളില്‍ എത്തുമ്പോള്‍ 56.5% വും ആകുന്നു. ഇതിനര്‍ത്ഥം അഞ്ചാം ക്ലാസ് കഴിഞ്ഞും എട്ടാം ക്ലാസ് കഴിഞ്ഞും വളരെ അധികം കുട്ടികള്‍ പഠിപ്പ് അവസാനിപ്പിക്കുന്നു എന്നാണ്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ 2017-18 ലെ കണക്ക് പ്രകാരം 6 വയസ്സിനും 17 വയസിനും ഇടയ്ക്കുള്ള 3.22 കോടി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല.

ഇവരെ തിരിച്ചു വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുകയും കൂടുതല്‍ കുട്ടികള്‍ ഇനിയും പഠിപ്പ് അവസാനിപ്പിക്കാതിരിക്കാന്‍ നോക്കുക മാത്രമല്ല 2030-ലേക്ക് എത്തുമ്പോള്‍ അങ്കണവാടി മുതല്‍ സെക്കണ്ടറിവരെ ഇന്ത്യയിലെ മൂന്നു വയസ്സ് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള 100% കുട്ടികളും വിദ്യാഭ്യാസം നേടണമെന്നത് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണ്. ഇതിന് രണ്ട് നിര്‍ദ്ദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാമത്തേത് രാജ്യത്തെ എല്ലാ സ്‌കൂളുകളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ്. നിലവിലുള്ള വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുകയും സ്‌കൂള്‍ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ അവ തുടങ്ങുകയുമാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്. പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ അദ്ധ്യാപനത്തോടൊപ്പം കുട്ടികള്‍ പഠിപ്പ് മുടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

കുട്ടികളുടെ പഠനകഴിവ് വിലയിരുത്തുകയും ആവശ്യമുള്ളവര്‍ക്ക് പ്രത്യേകം പഠനസൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് രണ്ടാമത്തെ നിര്‍ദ്ദേശം. മനഃശാസ്ത്രവിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവരെ സ്‌കൂളുമായി ബന്ധപ്പെടുത്തും. നിര്‍ദ്ദിഷ്ട പ്രായപരിധിയിലുള്ള എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുകയും പഠിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് ഇവരുടെ കര്‍ത്തവ്യം. പഠിപ്പ് മുടക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള സ്ഥലങ്ങളിലും അദ്ധ്യാപകര്‍ക്ക് കുടുതല്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കുകയും അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കരുതല്‍ ഉണ്ടാക്കുകയും ചെയ്യും. അങ്ങനെയുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസം നൂറു ശതമാനം ഉറപ്പാക്കുവാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ സഹകരണത്തോടെ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകളും ആരംഭിക്കും. സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ കൂടുതല്‍ സൗകര്യത്തോടെ പ്രവര്‍ത്തനനിരതമാക്കും.

2016-17 ലെ വിദ്യാഭ്യാസ ജില്ലാവിവര കണക്ക് പ്രകാരം ഇന്ത്യയിലെ പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ 19.6% വും സെക്കണ്ടറി വിഭാഗത്തില്‍ 17.3% വും പിന്നാക്ക ജാതിയില്‍ പെട്ടവരാണ്. ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തും തോറും പഠിപ്പ് നിര്‍ത്തുന്നവരുടെ ശതമാനം കൂടുന്നു.

പട്ടികജാതിയില്‍ പെട്ട കുട്ടികള്‍ പ്രൈമറി സ്‌കൂള്‍ തലത്തില്‍ 10.6% ആണെങ്കില്‍ സെക്കണ്ടറി തലത്തിലെത്തുമ്പോള്‍ 6.8% ആയി കുറയുന്നു. പ്രാദേശികമായി നല്ല സ്‌കുളുകളുടെ അഭാവം, ദാരിദ്ര്യം, സാമൂഹിക ചുറ്റുപാടുകള്‍, ഭാഷാ വൈരുദ്ധ്യങ്ങള്‍, വിദ്യാഭ്യാസ അവബോധം ഇല്ലായ്മ ഇവയെല്ലാം കുട്ടികള്‍ പഠിപ്പ് നിര്‍ത്തുന്നതിന് കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രത്യേക പരിഗണനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശത്തെ സ്‌പെഷ്യല്‍ വിദ്യാഭ്യാസ സോണ്‍ ആയി പ്രഖ്യാപിച്ച് സ്‌കൂളുകള്‍ ആരംഭിക്കുകയും ഉള്ള സ്‌കൂളുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അദ്ധ്യാപകരുടെ എണ്ണത്തിലും അനുപാതം ഇവിടെ അധികം ആയിരിക്കും. സാമൂഹ്യ സംഘടനകളുടെയും മനഃശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ കുട്ടികള്‍ സ്‌കൂളില്‍ പോകുകയും പഠിപ്പ് തുടരുകയും ചെയ്യുന്നത് ശ്രദ്ധിക്കും. മറ്റ് സ്‌കൂളുകളുടെ നിലവാരം പാഠ്യപദ്ധതിയിലും നൈപുണ്യ പരിശീലനത്തിലും കൈവരിക്കാന്‍ കൂടുതല്‍ അദ്ധ്യാപകരെയും മറ്റ് സാങ്കേതിക ജോലിക്കാരെയും സ്‌കൂളുകളില്‍ നിയമിക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസം
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും നിരവധി പരിവര്‍ത്തനങ്ങള്‍ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നുണ്ട്. വിഷയത്തിലുള്ള അറിവ്, പരിശീലനം, സാമൂഹ്യ പ്രതിബദ്ധത ഇവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് വ്യത്യസ്ത മേഖലകള്‍ കൂടി ഉള്‍പ്പെട്ട ചിന്താധാര, ഗവേഷണം, സര്‍ഗ്ഗശേഷി തുടങ്ങിയവ പ്രാവര്‍ത്തികമാക്കും. ഇതിനായി സാങ്കേതിക, കാര്‍ഷിക, നിയമ, ആരോഗ്യ സര്‍വകലാശാലകളെ വൈവിധ്യവിഷയ(multi disciplinary) സ്ഥാപനങ്ങളായി മാറ്റും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രാദേശിക വ്യവസായ സംരംഭങ്ങളുമായി ആശയവിനിമയം നടത്തുകയും അങ്ങനെ തൊഴില്‍ ആവശ്യകത മനസ്സിലാക്കി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും വേണം.

ഗവേഷണം
ശക്തമായ ഗവേഷണത്തിന്റെ പ്രാധാന്യം ആഗോള തലത്തില്‍ പ്രതിഫലിക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജനസംഖ്യാ വിവരങ്ങള്‍, ബയോടെക്‌നോളജി, വിപണന സാങ്കേതികവിദ്യ, ബിഗ് ഡേറ്റാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ നിരന്തര ഗവേഷണങ്ങള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക, ബൗദ്ധിക, സാമൂഹ്യ, സാങ്കേതിക, പാരിസ്ഥിതിക വികസനത്തിന് ഗവേഷണം ഇന്ന് അത്യന്താപേക്ഷിതമാണ്. ഇതൊക്കെ ആണെങ്കില്‍ പോലും ഇന്ത്യയില്‍ ഗവേഷണത്തിന് നിക്ഷേപിക്കുന്നത് ജി ഡി പി യുടെ 0.69% മാത്രമാണ്.

യു.എസ്.എയില്‍ ഇതിനുവേണ്ടി 2.8% വും ഇസ്രായേലില്‍ 4.3% വും സൗത്ത് കൊറിയയില്‍ 4.2 % വും ചിലവഴിക്കുന്നു.

ഇന്ന് നമ്മുടെ രാജ്യത്തിന് ഏറ്റവും ആവശ്യമായ ലോകോത്തര വിദ്യാഭ്യാസ നിലവാരം, ആരോഗ്യം, ഊര്‍ജ്ജം, അടിസ്ഥാനസൗകര്യങ്ങള്‍, മലിനീകരണവിമുക്തത തുടങ്ങിയവയില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ വലിയ തോതിലുള്ള ഗവേഷണം ആവശ്യമാണ്.

ഇതിന്റെ ലക്ഷ്യപ്രാപ്തിക്കായി ഗവേഷണ സംസ്‌കാരം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍(NRF) സ്ഥാപിക്കും. യൂണിവേഴ്‌സിറ്റികള്‍ക്കും മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ധനസഹായം നല്‍കുക, വിജയകരമായ ഗവേഷണങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള സൗകര്യങ്ങള്‍ ചെയ്യുക തുടങ്ങിയവ എന്‍.ആര്‍.എഫിന്റെ പ്രവര്‍ത്തന പരിധിയില്‍ വരും.

പ്രൊഫഷണല്‍ പ്രവേശന പരീക്ഷകളുടെ പരിശീലനം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നു എന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. പഠനവിഷയങ്ങളില്‍ ആഴത്തില്‍ അറിവ് നേടേണ്ട സമയത്ത് കുട്ടികള്‍ അവരുടെ വിലയേറിയ സമയം പ്രവേശനപരിശീലനത്തിനായി മാത്രം ചിലവിടുന്നു. കോച്ചിങ് ക്ലാസുകള്‍ കൂടാതെ തന്നെ പ്രവേശനപരീക്ഷയില്‍ വിജയിക്കുവാന്‍ സഹായകരമാകുന്ന രീതിയില്‍ പത്തും പന്ത്രണ്ടും ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ പുനഃസംഘടിപ്പിക്കും.

ഓര്‍മ്മശേഷിയേക്കാള്‍ അറിവിനായിരിക്കും പ്രാധാന്യം നല്‍കുന്നത്. ഓരോ കോഴ്‌സിനും പല പ്രവേശന പരീക്ഷകള്‍ നടത്തുന്ന രീതി ഇല്ലാതാകും. നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റി ആയിരിക്കും പ്രവേശന പരീക്ഷകളുടെ ചുക്കാന്‍ പിടിക്കുന്നത്.

താല്‍പര്യം ഉള്ള വിഷയങ്ങളിലെല്ലാം കുട്ടികള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. താല്‍പര്യം ഉള്ള വിഷയങ്ങളിലെല്ലാം ബോര്‍ഡ് പരീക്ഷകള്‍ എഴുതാനും കുട്ടികള്‍ക്ക് അവസരം നല്‍കും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റ വലിയ ലോകമാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയെ ആധാരമാക്കി വിപ്ലവകരമായ മാറ്റം ഈ രംഗത്ത് കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കും. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടീച്ചിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ ശേഖരം, വെര്‍ച്വല്‍ ലാബ്‌സ് തുടങ്ങിയവ വിപുലീകരിക്കും. ഭാരതവും ബിഗ് ഡേറ്റായുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ലോകത്തിലേക്ക് കടക്കുകയാണ്.

അദ്ധ്യാപക പരിശീലനം
കുട്ടികളുടെ ഭാവി രൂപകല്‍പ്പന ചെയ്യുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ച് വിശദീകരണം ആവശ്യമില്ല. സമൂഹത്തിലെ ഏറ്റവും ആദരണീയരായവരും വിവരവും സ്വഭാവ മാഹാത്മ്യവും ഉള്ള വ്യക്തികള്‍ അദ്ധ്യാപകര്‍ ആകണം. കുട്ടികളിലേക്ക് അറിവും നൈപുണ്യവും പ്രായോഗികതയും പകരുന്നത് കാലത്തിന്റെ മാറ്റം കൂടി കണക്കിലെടുത്തായിരിക്കണം. പുതിയ വിദ്യാഭ്യാസ നയത്തില്‍ അദ്ധ്യാപകപരിശിലനത്തിന് വലിയ പ്രാധാന്യമുണ്ട്. വിവിധ ഘട്ടങ്ങളില്‍ ഉള്ള സ്‌കൂള്‍ വിദ്യാഭ്യാസ രീതി പരിഗണിച്ച് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് മാറ്റങ്ങള്‍ക്ക് വിധേയമാക്കും.

അദ്ധ്യാപകര്‍ സമകാലികവിവരങ്ങള്‍ അറിയുന്നവരായിരിക്കണം. പ്രത്യേകിച്ച് പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഉണ്ടാകുന്ന പുതിയ കണ്ടെത്തലുകളും മാറ്റങ്ങളും ഉള്‍ക്കൊള്ളണം. അതിനായി അദ്ധ്യാപകര്‍ക്ക് നിരന്തരം ഓണ്‍ലൈന്‍ പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യും. ഒരു വര്‍ഷം കുറഞ്ഞത് 50 മണിക്കുര്‍ എങ്കിലും അദ്ധ്യാപകര്‍ continuous Professional Development ( CPD) അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം.

ഇത് അദ്ധ്യാപകരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും. മികവിനെ ആശ്രയിച്ചായിരിക്കും അദ്ധ്യാപകരുടെ പ്രമോഷനും ശമ്പളവര്‍ധനവും. അദ്ധ്യാപനത്തില്‍ ഉയര്‍ന്ന മാനദണ്ഡം കൈവരിക്കാന്‍ 2030 എത്തുമ്പോഴേക്കും ബി.എഡ്, എം.എഡ് ഇവ മള്‍ട്ടിഡിസിപ്‌ളിനറി യൂണിവേഴ്‌സിറ്റികളുടെ ഭാഗമാക്കും.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക പരിശീലന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വേണം.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാ സംസ്ഥാനങ്ങളിലും അടുത്ത രണ്ട് ദശാബ്ദങ്ങളുടെ അദ്ധ്യാപക ആവശ്യകത മനസ്സിലാക്കുകയും അതനുസരിച്ച് അക്കാദമിക് തലത്തിലും നിയമനത്തിലും ആസൂത്രണവും ഏകോപനവും നടത്തുകയും ചെയ്യും.
ഇങ്ങനെ ഒരു അദ്ധ്യാപകവിഭവശേഷി ആസൂത്രണം നടത്തുമ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും പ്രഗത്ഭരായ വ്യക്തികളെ അദ്ധ്യാപന ജോലിക്ക് കണ്ടെത്താനാകും.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ വിജയകരമായ നടത്തിപ്പിന് ആദ്യഘട്ടം എന്ന നിലയില്‍ മാനവവിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം ആയി പുനര്‍ രൂപകല്‍പ്പന ചെയ്യും.

ജി.ഡി.പിയുടെ 6% എങ്കിലും വിദ്യാഭ്യാസ ത്തിനായി മാറ്റിവയ്ക്കത്തക്ക രീതിയില്‍ ഫണ്ടുകള്‍ കണ്ടെത്തും. ഫണ്ടിന്റെ വിതരണവും ഉപയോഗവും അതത് ആവശ്യങ്ങള്‍ക്കായി മാത്രം നീക്കി വയ്ക്കാന്‍ നയരൂപീകരണം നടത്തും.

വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റി, എം.എച്ച്.ആര്‍.ഡി, എസ്.സി.ഇ.ആര്‍.ടി, എച്ച്.ഇ.ഐ തുടങ്ങിയ നിരവധി വകുപ്പുകളുടെ ചുമതല ആയിരിക്കും. ഇപ്പോഴുള്ള വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടതെന്നും പുതിയ നയരൂപീകരണങ്ങള്‍ക്ക് ആവശ്യമില്ലെന്നും വാദിക്കുന്നവരോട് ഒരു വാക്ക്:

നമ്മുടെ വിദ്യാര്‍ത്ഥികളില്‍ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് അവരുടെ മികവിനും താല്‍പര്യത്തിനും അനുസരിച്ച് ഉന്നത ജോലിയില്‍ എത്തുന്നത്. വലിയ ശതമാനത്തില്‍പെട്ടവര്‍ ഇന്നും ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനാവാതെ കിട്ടുന്നവ പഠിച്ചും ജോലിയില്‍ പ്രവേശിച്ചും ജീവിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ക്കും അവരില്‍ വിമര്‍ശനാത്മക ചിന്തകള്‍ വളര്‍ത്തുന്നതിലും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മികവിന്റെ ലോകത്തിലേക്കാണ് നമ്മുടെ കുട്ടികള്‍ നടന്നുകയറാന്‍ പോകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് യുവതലമുറയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ലോകോത്തര നേട്ടങ്ങള്‍ തന്നെയാണ്.

 

Tags: NEPദേശീയ വിദ്യാഭ്യാസ നയം
Share49TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies