Sunday, May 18, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

‘ഹലാല്‍’ ജിഹാദിന്റെ വകഭേദം

Print Edition: 3 December 2021

‘ഹലാല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം കഴിക്കാന്‍ പറ്റുന്നത് എന്നാണെന്ന വ്യാഖ്യാനത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ മൗലവിയാകാനുള്ള യോഗ്യതയാണ് മുഖ്യമന്ത്രി വിജയന്‍ നേടിയിരിക്കുന്നത്. ഇസ്ലാംമത വിശ്വാസികള്‍ക്ക് സ്വീകാര്യമായത് എന്ന അര്‍ത്ഥത്തിലാണ് ഇന്ന് ലോകം മുഴുവന്‍ ഈ പദം പ്രചാരത്തിലുള്ളത്. മാത്രമല്ല ഇസ്ലാമിന്റെ ഭക്ഷണശീലങ്ങള്‍ ഇതര മത സമൂഹങ്ങളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള ആസൂത്രിതമായ ഒരു നീക്കവും ജിഹാദിന്റെ ഒരു വകഭേദമായ ഹലാല്‍ പ്രയോഗത്തിനു പിന്നിലുണ്ട്. ഹലാല്‍ എന്നു ബ്രാന്റ് ചെയ്യപ്പെടുന്ന ഉല്പന്നങ്ങളുടെ വന്‍വിപണി സൃഷ്ടിച്ച് അതിലൂടെ ഇസ്ലാമിക ശക്തികളുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇതര സമൂഹങ്ങളെ തകര്‍ക്കാനും ഇസ്ലാമിക മതമൗലികവാദികള്‍ ശ്രമിക്കുന്നു. അങ്ങനെയിരിക്കെ ഹലാലിന് ലളിതമായ വ്യാഖ്യാനം നല്‍കി ജിഹാദി ശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കുട്ടിസഖാക്കളും നടത്തുന്നത്. കേരളത്തില്‍ ശക്തമായ ചേരിതിരിവും മതധ്രുവീകരണവും നടത്താന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ തന്നെ എല്ലാ തിന്മകളും സമൂഹത്തില്‍ വാരിവിതറിയ ശേഷം അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഹിന്ദുസമൂഹത്തിന്റെ മേല്‍ കുതിര കയറുകയാണ് ചെയ്യുന്നത്. സത്യം പുറത്തുവരുമ്പോള്‍ ഉണ്ടാകുന്ന വെപ്രാളമാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി സമ്മേളനത്തിലെ വാക്കുകളില്‍ പ്രകടമാകുന്നത്.

ജനങ്ങള്‍ക്കു വിതരണം ചെയ്യാന്‍വേണ്ടി തയ്യാറാക്കിയ ബിരിയാണിയില്‍ ഒരു ഉസ്താദ് തുപ്പി ഹലാലാക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹലാല്‍ വിഷയം കേരളത്തില്‍ വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഹലാല്‍ ബോര്‍ഡ് വെച്ച സ്ഥാപനങ്ങളും ഹലാല്‍ സ്റ്റിക്കര്‍ പതിച്ച ഉല്പന്നങ്ങളും മുമ്പു തന്നെ കേരളത്തില്‍ നിലവില്‍ വന്നിരുന്നെങ്കിലും അതിന്റെ പിന്നില്‍ ഇത്രയും വലിയ അപകടം പതിയിരിക്കുന്നതായി പൊതുസമൂഹം കരുതിയിരുന്നില്ല. ഉസ്താദുമാര്‍ മാത്രമല്ല ഹോട്ടല്‍ തൊഴിലാളികളും ഭക്ഷണ സാധനങ്ങളിലും കുടിവെള്ളത്തിലും തുപ്പി ഹലാലാക്കാറുണ്ടെന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് മലയാളികള്‍ കേട്ടത്. കൊറോണ ബാധയ്ക്കുശേഷം ശുചിത്വകാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്ന സമൂഹത്തിലേക്കാണ് ഗോത്രവര്‍ഗ്ഗങ്ങളുടെ ഇത്തരം പ്രാകൃതമായ രീതികള്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഹലാല്‍ വിവാദമായശേഷം ഇതിനെ ന്യായീകരിക്കുന്ന വാക്കുകളാണ് ഇസ്ലാമിക മതപണ്ഡിതന്മാരില്‍ നിന്ന് ഉണ്ടായത്. കച്ചവടം പൊളിയുമെന്നു വന്നപ്പോള്‍ സ്ഥാപനങ്ങളുടെ പരസ്യപ്പലകകളില്‍ നിന്ന് ഹലാല്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയെങ്കിലും സ്വയം പ്രതിരോധത്തിലായ ഇസ്ലാമിക മതമൗലികവാദികളെ സംരക്ഷിക്കാനും പിന്തുണ നല്‍കാനും മുന്നോട്ടുവരികയാണ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസ്സുകാരുമെല്ലാം ചെയ്തത്. ഇതിന്റെ ഭാഗമായാണ് ആഹാരത്തില്‍ മതം കലര്‍ത്തുന്നു എന്ന് പറഞ്ഞ് ഡിഫിക്കാര്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്തിയതും മതമൗലികവാദികള്‍ക്ക് സ്തുതിഗീതം പാടാന്‍ തയ്യാറായതും.

ഹലാല്‍ വിഷയത്തില്‍ കക്ഷിചേര്‍ന്ന് ഫുഡ് ഫെസ്റ്റിവല്‍ നടത്തിയ ഡിഫിക്കാരുടെ ഇരട്ടത്താപ്പും ഇതോടൊപ്പം പുറത്തുവന്നു. മലബാറില്‍ ഹലാല്‍ ബോര്‍ഡ് വെച്ച് ഭക്ഷണം വിതരണം ചെയ്ത് ജിഹാദികളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച അവര്‍ ക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യമായതും മുസ്ലിങ്ങള്‍ക്ക് അസ്വീകാര്യമായതുമായ പന്നിമാംസം വിളമ്പിയാണ് തിരുവിതാംകൂറില്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്തിയത്. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനും അതില്‍ നിന്ന് മുതലെടുക്കാനുമുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത് എന്നതിന് കൂടുതല്‍ തെളിവ് ആവശ്യമില്ലല്ലോ. തിരുവനന്തപുരത്ത് ഫുഡ് ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിനെത്തിയ കവി മുരുകന്‍ കാട്ടാക്കട താലിബാനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗവും ഇടതുപക്ഷക്കാര്‍ക്ക് കിട്ടിയ തിരിച്ചടിയായി. താലിബാന്റെ കൊടുംക്രൂരതകള്‍ തുറന്നുകാട്ടിയ കവി അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അധികം ദൂരമില്ലെന്നു പറഞ്ഞുകൊണ്ട് കേരളത്തിലടക്കം ജിഹാദികള്‍ നടത്തിവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ചൂണ്ടിയത്. അവാര്‍ഡ് മോഹികളായ സാഹിത്യകാരന്മാരും മറ്റും ഇസ്ലാമിക മതമൗലികവാദികള്‍ക്കും അവരുടെ ഹലാല്‍ സമ്പ്രദായത്തിനുമെതിരെ മൗനം പാലിക്കുന്ന വേളയിലാണ് ഒരു കവിയെങ്കിലും അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായത്. കേരളത്തിന്റെ ഭാവി പൂര്‍ണ്ണമായും ഇരുളടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണിത്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും ജിഹാദികള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറുള്ളവര്‍ നവമാധ്യമങ്ങളിലൂടെ മുന്നോട്ടുവന്നു എന്നതും സ്വാഗതാര്‍ഹമാണ്.

ശബരിമലയില്‍ അയ്യപ്പ സ്വാമിയുടെ പവിത്ര പ്രസാദമായ അരവണ നിര്‍മ്മാണത്തിനുവേണ്ടി ഹലാല്‍ ശര്‍ക്കര എത്തിച്ചതിനു പിന്നിലും ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തുള്ള ഇടതുപക്ഷക്കാരാണ്. അയ്യപ്പനിലോ ക്ഷേത്രാചാരങ്ങളിലോ വിശ്വാസമില്ലാത്ത ഇക്കൂട്ടര്‍ എന്തു വൃത്തികേട് ചെയ്താലും അത് ഹിന്ദുസമൂഹം സഹിക്കും എന്ന വിചാരത്തോടെയാണ് ഹലാല്‍ ശര്‍ക്കര ശബരിമലയില്‍ എത്തിച്ചത്. സംഗതി വിവാദമായതോടെ ശര്‍ക്കര തിരിച്ചയച്ചത് അരവണയുടെ വില്പനയെ ബാധിക്കരുതെന്നു കരുതി മാത്രമാണ്. കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ന് ആഗോളതലത്തില്‍ തന്നെ വളരെ ശക്തമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ സര്‍ക്കാരിനെ ആദ്യം തന്നെ അംഗീകരിച്ചത് കമ്മ്യൂണിസ്റ്റ് ചൈനയാണ്. താലിബാന്റെ ക്രൂരതകള്‍ കാണാത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ അമേരിക്കന്‍ അധിനിവേശത്തെ മാത്രം എതിര്‍ക്കുന്നതും ജിഹാദികളെ സന്തോഷിപ്പിക്കാനാണ്. ഇതേ നയത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലും ജിഹാദികളെ പ്രോത്സാഹിപ്പിക്കുന്നതും ഹലാല്‍ പോലുള്ള പദങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതും. മതത്തിന്റെ പേരില്‍ ധ്രുവീകരണം നടത്താനും ജനങ്ങള്‍ക്കിടയില്‍ താലിബാനിസം വളര്‍ത്താനും ഇസ്ലാമിക ജിഹാദിസ്റ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും അവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരെ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ഒരു കാലത്തിലൂടെയാണ് കേരളം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.

Tags: FEATURED
Share1TweetSendShare

Related Posts

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

കടലോളം സാധ്യതകളുമായി വിഴിഞ്ഞം

കാശ്മീരിലെ പാക് അധിനിവേശം അവസാനിപ്പിക്കുക

ആവര്‍ത്തിക്കുന്ന നവഖാലികള്‍

മതം പ്രസവിക്കുന്ന മരണങ്ങള്‍…

വഖഫ് ഭീകരതയ്ക്ക് വിരാമം..!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies