Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പുണ്യനദികൾ

പ്രൊഫ.ആർ.എസ്. വർമ്മജി

Print Edition: 30 August 2019

ഭാരതീയര്‍ പല പുഴകളെയും പുണ്യനദികളായി കാണുന്നു. പുണ്യനദീസ്‌നാനം വ്യക്തികള്‍ക്ക് സംശുദ്ധി നല്‍കുന്നതായി കരുതുന്നു. ഗംഗാനദി അക്കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നു. ഗംഗയില്‍ മനുഷ്യര്‍ ഒഴുക്കുന്ന മാലിന്യങ്ങള്‍ മാത്രമല്ല ജീവികളുടെ മൃതദേഹങ്ങളും വന്നുചേരാറുണ്ട്. ആളുകള്‍ക്കും മൃഗങ്ങള്‍ക്കും പുഴയില്‍ അപായം സംഭവിക്കുവാനും സാധ്യതയുണ്ട്. പക്ഷെ ഇതൊന്നും നദിയെ ബാധിക്കുന്നില്ല. പ്രവാഹത്തെയോ പരിശുദ്ധിയെയോ കുറയ്ക്കുന്നില്ല. പുഴ പഴയതുപോലെ ഒഴുകുന്നു. ഒഴുക്കുനീരില്‍ അഴുക്കില്ല. ഇങ്ങനെയൊക്കെ വിശ്വസിക്കുന്നവരാണ് പുണ്യസ്‌നാനത്തിന് വരുന്നത്; നദീവന്ദനത്തിന് ഒരുങ്ങുന്നത്. സ്‌നാനവന്ദനങ്ങള്‍ അവരുടെ മനസ്സും ശരീരവും ശുദ്ധമാക്കുന്നു. ഈ വിശ്വാസം മനസ്സില്‍ ചൈതന്യവും പ്രകാശവും നിറയ്ക്കും. ഇതാണ് പുണ്യതീര്‍ത്ഥസ്‌നാനങ്ങള്‍ക്ക് ശ്രേഷ്ഠത്വം നല്‍കുന്നത്.

ഗംഗയോടൊപ്പം, യമുന, ഗോദാവരി, സരസ്വതി, സിന്ധു, കാവേരി, നര്‍മ്മദ എന്നീ പുഴകള്‍ക്കും പാവനത്വം കല്പിക്കപ്പെട്ടിട്ടുണ്ട്. കേരളീയര്‍ പേരാറ്, പെരിയാറ്, പമ്പാനദി ഇവയെക്കൂടി പുണ്യനദികളായി കരുതുന്നു. മറ്റു സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറിയ പുഴകള്‍ ഉണ്ടാവും തീര്‍ച്ച.

പുഴകളെപ്പോലെയാണ് ജീവിതങ്ങളും. ജനനവും വളര്‍ച്ചയും അവസാനവും പൊതുവില്‍ ദര്‍ശിക്കാം. പലവ്യക്തികളും രണ്ടുവിഭാഗത്തിലും മാലിന്യങ്ങള്‍ കലര്‍ത്തി എന്നുവരും. സംഭവങ്ങളും വ്യക്തികളും മറ്റൊരു മനുഷ്യജീവിതത്തില്‍ ചേര്‍ക്കുന്ന ഘടകങ്ങള്‍ കറുത്തപാടുകളായിത്തീരാം. അവ ദുഷ്‌കീര്‍ത്തി പരത്തുകയും ജീവനം ദുഷ്‌കരമാക്കുകയും ചെയ്യാം. ഇത് സ്ത്രീകളുടെ കാര്യത്തില്‍ കദനകഥകളായി മാറും. കണ്ണുംകാതും തുറന്നു നടക്കുന്നവര്‍ ഇതൊന്നും അറിയാതെ പോവില്ല. ഇന്നത്തെ തലമുറയില്‍, ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പ്രയാസമുള്ള ഒരു വസ്തുതയാണ് ഇത്. ‘എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പീഡനം മാത്രമാണ്.’ സ്ത്രീകള്‍ മൃഗീയമാംവിധം ഇരയാക്കപ്പെടുന്ന വാര്‍ത്തകള്‍ ഇല്ലാതെ ഒരു ദിവസവും പത്രം ഇറങ്ങാറില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ആക്രമിക്കപ്പെടുന്നു. മഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍? വേട്ടക്കാരുടെ വംശം സമൂലം നശിപ്പിച്ച് ഇരകളെ പൂര്‍ണ്ണമായും രക്ഷിക്കുവാന്‍ സാധ്യമല്ല.

ഇത്തരം സംഭവങ്ങള്‍ വ്യക്തിയുടെ ജീവിതത്തെ ബാധിക്കുകയില്ല, മലിനമാക്കില്ല എന്നു വിശ്വസിക്കാന്‍ സമൂഹം തയ്യാറായാല്‍ ജീവിതം ഒരു പുണ്യനദി ആയി പ്രവഹിക്കും. അഴുക്കുകള്‍ ജലം അശുദ്ധമാക്കുന്നില്ല. അത് നിമിഷത്തിനകം ഒഴുകിമാറുന്നു. എല്ലാ നദികളും പുണ്യനദികളാണ്. എല്ലാസ്ത്രീകളും പുണ്യവതികളാണ്. വിവരദോഷികളുടെ ചെയ്തികള്‍ അവരെ ബാധിക്കുന്നില്ല. മനസ്സില്‍ കറ പുരട്ടുന്നില്ല. ഈ ബോധോദയമാണ് നമുക്ക് ഉണ്ടാകേണ്ടത്. അങ്ങനെ ധരിക്കണം. മറ്റുള്ളവരെ ധരിപ്പിക്കണം. സമകാലിക സമൂഹം ഈ ആശയം ഉള്‍ക്കൊണ്ടേ മതിയാവൂ. അത് ആത്മഹത്യകള്‍ കുറയ്ക്കും. ഗാത്രസ്പര്‍ശം വശക്കേടാല്‍ ഭവിച്ചതാണ്, അതിനാല്‍ ക്ഷന്തവ്യവും.

വ്യക്തികളുടെ മനസ്സുകളിലും പ്രവൃത്തികളിലും ‘അശുദ്ധി’ വിചാരം അര്‍ബ്ബുദം പോലെ പടരുന്നു. സമൂഹമനസ്സാക്ഷി മലിനമാകുന്നത് കണ്ടില്ലെന്നുധരിക്കരുത്. പ്രശസ്ത സാഹിത്യകാരിയായ പ്രതിഭാറായ് (ഒറിയ) എഴുതിയ ‘പുണ്യതോയ’ സാഹിത്യപ്രേമികളും സാമൂഹ്യപ്രവര്‍ത്തകരും വായിച്ചിട്ടില്ലെങ്കില്‍ ദയവായി വായിക്കണം. ബോധവത്കരണം അത്യാവശ്യം ആയിട്ടുണ്ട്. ”ജീവിതം എന്നെ ഒരുപാടുകാര്യങ്ങള്‍ പഠിപ്പിച്ചു. വായിച്ച പുസ്തകങ്ങളും ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് മനസ്സിന്റെ ഭാരം കുറയ്ക്കുകയാണ് എന്റെ ലക്ഷ്യം.” ഹിന്ദിയിലെ പ്രശസ്ത എഴുത്തുകാരനായ ശ്രീ ധര്‍മ്മവീര്‍ഭാരതി (1925-1997)യുടെ അഭിപ്രായത്തിനു ചുവട്ടില്‍ ഈ ലേഖകനും ഒപ്പുവയ്ക്കുന്നു.

Tags: പുഴപുണ്യനദിഗംഗ
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies