Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

അറിവിന്റെ ജനാധിപത്യവത്കരണം

അഭിമുഖം തുടര്‍ച്ച: ഡോ.എ.എം.ഉണ്ണികൃഷ്ണന്‍/കല്ലറ അജയന്‍

Print Edition: 15 October 2021

നമ്മുടെ ഒരു എപ്പിസ്റ്റമോളജിക്കലായിട്ടുള്ള, ശാസ്ത്രപരമായിട്ടുള്ള വികാസം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളില്‍ നിന്നാണ് എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഇനി മറ്റൊരു മേഖലയായ വേദാധികാരനിരൂപണത്തെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്. ബ്രാഹ്മണിക്കല്‍ ആയിട്ടുള്ള ഒരു സമൂഹമായി കേരളം പില്‍ക്കാലത്ത് പരിണമിച്ചതാണ് എന്നാണ് എന്റെ വിശ്വാസം. ബ്രാഹ്മാണാധിപത്യമുള്ള ഒരു സമൂഹമായിരുന്നില്ല കേരളം. ബ്രാഹ്മണിക്കല്‍ ഓര്‍ഡറിലേക്ക് മാറിയ സന്ദര്‍ഭത്തില്‍ പിന്നെ അതിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ വന്നത് ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയോടുകൂടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഗുരുദേവന്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറയുന്നതോടു കൂടി ബ്രാഹ്മണിക്കല്‍ ഓര്‍ഡറിനോട് ഒരു ശത്രുത വേണ്ട എന്ന രീതിയില്‍ ഒരു സമവായത്തിന്റെ മാര്‍ഗ്ഗത്തിലൂടെയാണ് പോയത്. വേദാധികാരനിരൂപണം എഴുതിക്കൊണ്ട് അതിനെ ശരിക്ക് ചോദ്യം ചെയ്യുന്നതിന്, ആ ഓര്‍ഡറിനെ ജ്ഞാനപരമായിത്തന്നെ തകര്‍ക്കുന്നതിനുള്ള ഒരു ശ്രമമാണ് ചട്ടമ്പിസ്വാമിയില്‍ നിന്ന് നടന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

♠ചട്ടമ്പിസ്വാമിയുടെ കൃതികളെ കുറിച്ച് പറയുമ്പോള്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ട രണ്ട് സുപ്രധാന വസ്തുതകളുണ്ട്. സ്വാമികള്‍ ഒരിക്കലും ഗ്രന്ഥകാരന്‍ ആകണം എന്ന് ആഗ്രഹിച്ചിട്ടില്ല. കാരണം മറ്റെന്തെങ്കിലും വിശേഷണം ചാര്‍ത്തി കൊണ്ടുനടക്കേണ്ട പരിമിതി, കുറവ്, അപൂര്‍ണ്ണത, അപര്യാപ്തത സ്വാമികളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഇരുപത്തിയേഴാമത്തെ വയസ്സില്‍ ഈശ്വരസാക്ഷാത്കാരം കൈവന്നതോടുകൂടി ബ്രഹ്മംതന്നെയായി തീര്‍ന്ന-ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്നാണല്ലോ ഗീതാ വചനം – സ്വാമികളെ സംബന്ധിച്ച് ഒരു കര്‍മ്മത്തിന്റെയും ആവശ്യകത ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം പിന്നെയും സദാ കര്‍മ്മ വ്യാപൃതനായി. അത് ഭഗവാന്‍ ശ്രീകൃഷ്ണനെ പോലെ ലീലാലോലുപനായിക്കൊണ്ടുള്ള ആ ജീവിതയാത്ര. ചട്ടമ്പിസ്വാമികള്‍ മിക്കപ്പോഴും തന്റെ സ്‌നേഹിതരായ ഗൃഹസ്ഥ ശിഷ്യന്മാരോ ഭക്തന്മാരോ ഒക്കെ ആവശ്യപ്പെട്ടതനുസരിച്ചാണ് എന്തെങ്കിലും കുത്തിക്കുറിച്ചിട്ടിട്ടുപോയത്. അത് അങ്ങനെ വേണ്ടി വന്നത്, സ്വാമികള്‍ ഗൃഹസദസ്സുകളില്‍ നടത്തിയിരുന്ന ആശയപ്രകാശനങ്ങളെ കുറിച്ച് ഭാവിക്കു പ്രയോജനപ്രദമായ രേഖകള്‍ ആക്കണമെന്ന് ശ്രോതാക്കള്‍ ആഗ്രഹിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഉള്ള ആശയങ്ങള്‍ വിശേഷിച്ചും ഏറ്റവും പ്രധാനപ്പെട്ട കൃതികളായ ക്രിസ്തുമതച്ഛേദനം, വേദാധികാരനിരൂപണം, പ്രാചീനമലയാളം, ആദിഭാഷ, അദ്വൈതചിന്താപദ്ധതി തുടങ്ങിയ കൃതികളിലുള്ള ആശയങ്ങളൊക്കെ തന്നെയും ജീവിതത്തിന്റെ പരിപൂര്‍ണ്ണതയുടെ പ്രകാശന ഘട്ടം മുതല്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നവ തന്നെയാണ്.

അപ്പോള്‍ ജീവിതത്തില്‍ മാമൂലുകളെ ലംഘിച്ച് ആചാരങ്ങളെ മറികടന്ന് മനുഷ്യനുണ്ടാക്കിയ വൈകൃതങ്ങളെ മനുഷ്യകൃത വൈകൃതമായ ജാതി ഉള്‍പ്പെടെയുള്ള സകല തിന്മകളെയും സ്വയം ലംഘിച്ച് ആദി മാതൃകയായി ജീവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം ആര്‍ജ്ജിച്ചതും എത്തിച്ചേര്‍ന്നതുമായ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തില്‍ നിന്ന് ആശയങ്ങള്‍ പകര്‍ന്നു കിട്ടിയതിന്റെ ഫലമായിട്ടാണ് കേരളത്തിന്റെ ചരിത്രത്തെ തിരുത്തുന്ന മഹാസംഭവങ്ങള്‍ വിഗ്രഹപ്രതിഷ്ഠകള്‍ മുതല്‍ ഉള്ള എല്ലാ സംഭവങ്ങളും ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ സന്തതസഹചാരികളായി അദ്ദേഹത്തിനു മുന്നില്‍ ജ്ഞാനാര്‍ത്ഥികളായി അണിനിരന്നവരിലേക്ക് തന്റെ ആശയങ്ങളെ സുവ്യക്തമായി സന്നിവേശിപ്പിക്കാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളായ സംഭവങ്ങളെല്ലാം ഉണ്ടായത്. ആ ആശയങ്ങള്‍ രേഖപ്പെടുത്തി കിട്ടണമെന്ന അഭ്യര്‍ത്ഥന ഉണ്ടായപ്പോള്‍ താന്‍ എവിടെയാണോ ഇരിക്കുന്നത് അവിടെ നിന്നു കിട്ടുന്ന കടലാസും പെന്‍സിലും ഉപയോഗിച്ച് കുറിക്കുക, അത് അവിടെത്തന്നെ ഇട്ടിട്ട് പോവുക, ഇതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ രചനയുടെ പശ്ചാത്തലം. അപ്പോള്‍ വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പ്രകാശിപ്പിക്കുന്ന ആശയങ്ങള്‍ എത്രയോ പതിറ്റാണ്ടുകളായി അദ്ദേഹം വാമൊഴിയായി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തവ തന്നെയാണ്. വേദാധികാരനിരൂപണം എന്ന ഗ്രന്ഥം സൂചിപ്പിച്ചതു പോലെ ബ്രാഹ്മണികമായ വീക്ഷണത്തിന്റെ പരിശോധനയാണ്, വിമര്‍ശമാണ്, അതിന്റെ നിരാകരണമാണ്. ബ്രാഹ്മണര്‍ക്കു മാത്രമായിട്ട് പ്രത്യേകിച്ച് വൈശിഷ്ട്യമോ ഔന്നത്യമോ ഒന്നും ഇല്ല എന്നുള്ള യാഥാര്‍ത്ഥ്യം ആണ് അദ്ദേഹം അതിലൂടെ അവതരിപ്പിക്കുന്നത്. മനുഷ്യര്‍ വിവിധ വര്‍ണ്ണങ്ങളായി കല്‍പ്പിക്കപ്പെട്ട മനുഷ്യകുലത്തില്‍ ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ള നിയോഗങ്ങള്‍, കര്‍മ്മങ്ങള്‍, ധര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ ആസ്പദമാക്കിയിരിക്കുന്നത് വര്‍ണ്ണാടിസ്ഥാനത്തിലാണ്. ആ വര്‍ണ്ണങ്ങള്‍ക്ക് തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ പദവിയുടെ കാര്യത്തില്‍ ഇല്ലായിരുന്നു. നമ്മുടെ പ്രമാണ ഗ്രന്ഥങ്ങളായ വേദം മുതലുള്ള യാതൊന്നിനും തന്നെ അങ്ങനെയുള്ള ഒരു വിവേചനവും കാണപ്പെടുന്നില്ല.

പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഗ്രന്ഥങ്ങളുടെ കൈകാര്യ കര്‍തൃത്വം ഒരു ചെറിയ വിഭാഗം ഏറ്റവും ചെറിയ ന്യൂനപക്ഷമായ ബ്രാഹ്മണ വിഭാഗം അവരുടെ മാത്രം ആക്കി പരിമിതപ്പെടുത്തി കളഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അറിവിന്‍മേലുള്ള കുത്തകാവകാശം സ്ഥാപിച്ചെടുക്കാന്‍ ബ്രാഹ്മണര്‍ക്ക് അവരുടെ രാജഗുരു സ്ഥാനം മുതലുള്ള പദവികളും ബുദ്ധിശക്തിയും സവിശേഷതകളും ശാരീരികമായ സവിശേഷതകളും കൊണ്ട് സാധിതമായി. അതുമൂലം വന്നുചേര്‍ന്ന, വര്‍ണ്ണത്തിനു ശേഷം ഉണ്ടായ ഏറ്റവും അപലപനീയമായ, ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായ, തിന്മയായ ജാതി വ്യവസ്ഥ മൂലം ഈ നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി നിഷേധിക്കപ്പെട്ടു. അതിന്റെ ഫലമായിട്ടാണ് അവന് തിന്നാനും കുടിക്കാനും ഉടുക്കാനും പഠിക്കാനും മിണ്ടാനും ഒന്നിനും അനുവാദമില്ലാത്ത, അവകാശമില്ലാത്ത അടിമജീവിതം വേണ്ടിവന്നത്. അത് തെറ്റാണ് എന്ന് വെളിപ്പെടുത്തുക എന്നത് സ്വാമി പതിറ്റാണ്ടു ചെയ്തു കൊണ്ടിരുന്ന കര്‍മ്മ പരിപാടിയാണ്. അതിനെ ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ക്രോഡീകരിച്ച് അവതരിപ്പിച്ചതാണ് വേദാധികാര നിരൂപണം. ബ്രാഹ്മണര്‍ ശാസ്ത്രം എന്ന മട്ടില്‍ പറയപ്പെട്ടു പോന്ന പല കാര്യങ്ങളും ശാസ്ത്രമല്ല എന്ന് സ്വാമികള്‍ തെളിയിച്ചു. ഒരു ഉദാഹരണം; ‘ന സ്ത്രീ ശൂദ്രൗ വേദമധീയതാം’ എന്ന പ്രമാണത്തെ പിടിച്ചു കൊണ്ടാണ് സ്ത്രീക്കും ശൂദ്രനും വേദം പഠിക്കാന്‍ അവകാശമില്ല, അധികാരമില്ല, സ്വാതന്ത്ര്യമില്ല എന്ന നിയമം അവര്‍ നടപ്പിലാക്കിയത്. ഇത് ശ്രുതിയുമല്ല സ്മൃതിയുമല്ല എന്ന് സ്വാമികള്‍ കണ്ടെത്തി പ്രഖ്യാപിച്ചു, ഇത് പരമ്പരാഗതമായ ഒരു വിശ്വാസമാണ്, ശാസ്ത്ര സമ്മിതി ഉള്ളതല്ല. അതുകൊണ്ട് ഒരു കാരണവശാലും ഇതിനെ അനുസരിക്കേണ്ടതില്ല എന്ന് അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു. അതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ വേടന്‍ ആയ കളസന്‍, ജബാലയുടെ മകനായ സത്യകാമന്‍ തുടങ്ങി ജനകനെപോലുള്ള ക്ഷത്രിയ രാജാക്കന്മാര്‍ വേദം പഠിച്ചതും ബ്രാഹ്മണരെപ്പോലും പഠിപ്പിച്ചതുമായ ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് ബ്രാഹ്മണരുടെ ഈ അവകാശ വാദത്തെ തകര്‍ത്തു തരിപ്പണമാക്കി. എന്നുവച്ചാല്‍ അറിവിന്റെ കുത്തകാവകാശം തകര്‍ത്ത് ജനാധിപത്യവത്കരണം സ്ഥാപിതമാക്കി ചട്ടമ്പിസ്വാമികള്‍.

അറിവിന്റെ ജനാധിപത്യവത്കരണം എന്ന സുപ്രധാന പ്രവര്‍ത്തനമാണ് ചട്ടമ്പിസ്വാമികളുടെ ജീവിതം കര്‍മ്മം കൊണ്ടും രചന കൊണ്ടും കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭാവന. അത് ഉണ്ടായതുകൊണ്ടാണ് പിന്നീട് മറ്റ് എല്ലാവിധത്തിലും കേരളസമൂഹത്തിന്റെ ഓരോ തട്ടിലും നിന്ന് മഹാപുരുഷന്മാര്‍, മഹാ വ്യക്തികള്‍, സംഘടനകള്‍ ഒക്കെ സൃഷ്ടിക്കപ്പെട്ടതും ജനവിഭാഗങ്ങള്‍ ഉണര്‍ന്ന് ഉയര്‍ന്നുവന്നതും. ഇവിടെ നമ്മള്‍ തിരിച്ചറിയാതെ പോയ ഒരു പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യം, 1882 ല്‍ ചട്ടമ്പിസ്വാമി സഹിതം പൂകിയ നാണുവാശാന്‍ അഥവാ നാണുഭക്തന്‍ എന്ന് അന്ന് അറിയപ്പെട്ടിരുന്ന പില്‍ക്കാലത്തെ ശ്രീനാരായണഗുരു ആറു വര്‍ഷക്കാലം ആണ് സന്തതസഹചാരിയായി ചട്ടമ്പിസ്വാമികളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. അവര്‍ മരുത്വാമലയിലും അരുവിപ്പുറത്തും ഒക്കെയായിട്ട് തപസ്സനുഷ്ഠിക്കുന്നതിനിടയില്‍ ഈ ആശയവിനിമയം പലമട്ടില്‍ സംശയനിവാരണത്തിന്റെയും വിശദീകരണത്തിന്റേയും ഒക്കെ മട്ടില്‍ സാധ്യമായിരുന്നു. അത് സാഹിത്യകൃതിയായിട്ട്, വേദാധികാരനിരൂപണമായിട്ട് വന്നപ്പോള്‍ (ഒന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പുസ്തകത്തിന്റെ രൂപത്തില്‍ വരുന്നത്). മലയാള സാഹിത്യ ചരിത്രത്തിലെ ഒരു മഹാ സംഭവം കൂടിയായിരുന്നു അത് എന്നത് മലയാളി തിരിച്ചറിഞ്ഞില്ല. ഇതാണ് ആ പുസ്തകത്തിന്റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം. അത് എങ്ങനെ മലയാള സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവം ആകുന്നു എന്നു ചോദിച്ചാല്‍, വേദാധികാരനിരൂപണം ആണ് മലയാളത്തിലെ ആദ്യത്തെ ക്രിട്ടിക്കല്‍ ഡിസ്‌കോഴ്‌സ് അനാലിസിസ് എന്ന് നമുക്ക് മനസ്സിലാകും. ആധുനികമായ സാഹിത്യ സമീപനങ്ങളുടെ ബോധ്യത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ നോക്കുമ്പോള്‍ ലോകചരിത്രം, മനുഷ്യരാശി ആദ്യമായി സ്വന്തമാക്കിയ മഹാരചന എന്ന് തര്‍ക്കം കൂടാതെ എല്ലാവരും അംഗീകരിച്ചിട്ടുള്ള വേദം, ആ വേദത്തെയാണ് സ്വാമി പാഠ വിമര്‍ശനത്തിനും പാഠ നിരൂപണത്തിനും പാഠ പരിശോധനയ്ക്കും പാഠ പൊരുളിന്റെ പ്രകാശനത്തിനും വേണ്ടി അവലംബിച്ചത്.

മനുഷ്യരാശിയുടെ ആദിമ സാഹിത്യത്തെ ജ്ഞാന നിക്ഷേപത്തെ ആണ് അദ്ദേഹം ഒരു സവിശേഷമായ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. അത് ക്രിട്ടിക്കല്‍ ഡിസ്‌കോഴ്‌സ് അനാലിസിസ് ആണ്. നിരൂപണപരമായ വിമര്‍ശനാത്മകമായ പാഠ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചതാണ്. അങ്ങനെ വരുമ്പോള്‍ മലയാളസാഹിത്യചരിത്രത്തില്‍ അതിന്റെ സ്ഥാനം ഒന്നാമത്തെ സാഹിത്യ വിമര്‍ശഗ്രന്ഥം എന്നതുകൂടിയാണ്. അതിന്റെ ജ്ഞാനപരമായ, വൈദികമായ, സാമൂഹികമായ, നവോത്ഥാനപരമായ മൂല്യങ്ങളെല്ലാം ഉണ്ടായിരിക്കെ തന്നെ മലയാളസാഹിത്യചരിത്രത്തില്‍ ഒന്നാമത്തെ വിമര്‍ശന ഗ്രന്ഥം എന്ന പദവി കൂടി അതിന് കൈവരുന്നു. അന്നോളം നമ്മുടെ വിമര്‍ശനത്തിന്റെ ചരിത്രം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഔദാര്യപൂര്‍വ്വം രചിച്ച അവതാരികകള്‍ ആണെന്നാണ് സുകുമാര്‍ അഴീക്കോടിനെ പോലുള്ള ആളുകള്‍ കരുതിയത്. മറ്റൊരു കൂട്ടര്‍ സി.പി അച്യുതമേനോന്‍ വിദ്യാവിനോദിനിയിലൂടെ അവതരിപ്പിച്ച പുസ്തക അഭിപ്രായങ്ങള്‍ ആണ് മലയാളവിമര്‍ശനത്തിന്റെ ആദ്യാങ്കുരങ്ങള്‍ എന്നും പറയുന്നു. അപ്പോള്‍ കേവലം തന്നെ സമീപിക്കുന്ന തന്റെ ആശ്രിതനോ അനുയായിയോ ഒക്കെയായി നില്‍ക്കുന്ന ഒരു ഗ്രന്ഥ രചയിതാവിനോട് കാണിക്കാവുന്ന അനുഗ്രഹ പൂര്‍ണ്ണമായ ഔദാര്യം അവതാരികയായിട്ട് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അവതരിപ്പിച്ചതിനെയോ മറിച്ച് തന്റെ ശ്രദ്ധയ്ക്ക് വിഷയമായതോ തന്നെ ഏല്‍പ്പിച്ചതോ ആയ പുസ്തകത്തെക്കുറിച്ച് വായിച്ചിട്ട് തികച്ചും വ്യക്തിപരമായ അഭിപ്രായത്തോടു കൂടിയ രണ്ടോ മൂന്നോ പേജ് വരുന്ന ഒരു രചനയോ, ഒരു അഭിപ്രായപ്രകടനമോ ആണ് മലയാള സാഹിത്യവിമര്‍ശനത്തിന്റെ ആദ്യം എന്ന് ധരിച്ചിരിക്കുന്നു. അപ്പോഴാണ് ഏതെങ്കിലും ഒരു എഴുത്തുകാരന്‍ നമ്മുടെ ഭാഷയില്‍ നമുക്ക് മുന്നില്‍ നമുക്കൊപ്പം ഉള്ള ഒരു എഴുത്തുകാരന്‍ രചിച്ച ഒരു കൃതിയെ കുറിച്ചുള്ള അവതാരികയോ അഭിപ്രായമോ ആയിരിക്കുന്ന സാഹിത്യനിരൂപണം എന്ന ധാരണയെ അട്ടിമറിച്ചുകൊണ്ട്, പാടെ തിരുത്തിക്കുറിച്ചുകൊണ്ട് ആയിരമായിരം വര്‍ഷങ്ങളായിട്ട് മാനവരാശിയുടെ മഹിത സംസ്‌കാരത്തിന്റെ ആദിമപാഠം ആയി നിലകൊള്ളുന്ന പ്രൗഢ രചനകളെ, ആര്‍ഷ രചനകളെ വിശദമായി പരിശോധിച്ച് നിസ്സന്ദേഹത്തോടെ കൂടിയ ഉണ്‍മ സധൈര്യം പ്രഖ്യാപിക്കുന്ന രീതി ശാസ്ത്രാനുസാരിയായ പാഠ നിര്‍മ്മിതി എന്ന വേദാധികാരനിരൂപണം വരുന്നത്. ചരിത്രപരമായിട്ട് ആ പ്രാധാന്യം കൂടി സാഹിത്യ വിമര്‍ശനത്തിന്റെ മണ്ഡലത്തില്‍, മലയാളസാഹിത്യചരിത്രത്തില്‍ അങ്ങനെ ഒരു പദവി കൂടി ആ പുസ്തകത്തിനു വരുകയാണ്. ചട്ടമ്പിസ്വാമികളുടെ ഈ ചരിത്ര സംഭാവന ഇതുവരെ ആരും മനസ്സിലാക്കിയിട്ടില്ലായിരുന്നു. മറിച്ച് ബ്രാഹ്മണിക ആധിപത്യത്തിന്റെ നിരാകരണത്തിന്, നിഷേധത്തിന്, ലംഘനത്തിന് അത് പ്രയോജകീഭവിച്ചു. അതിനെതുടര്‍ന്ന് മുന്‍പ് സൂചിപ്പിച്ചതുപോലെ ശിവലിംഗപ്രതിഷ്ഠ ഉള്‍പ്പെടെയുള്ള മഹാവിപ്ലവ സംഭവങ്ങള്‍ക്കൊക്കെ പ്രേരകമായി ഭവിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സമ്മതത്തോടെയും ഭാഗിക സമ്മതത്തോടെയും വിസമ്മതത്തോടെയും ചിലരൊക്കെ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന് നമുക്കറിയാം. പക്ഷെ അതിനൊക്കെ അപ്പുറത്ത് ഇത്രയധികം പ്രാധാന്യം ഈ ഗ്രന്ഥത്തിന് ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം.

ദൗര്‍ഭാഗ്യവശാല്‍ ഈ ഗ്രന്ഥം വേണ്ടത്ര ശ്രദ്ധയ്ക്ക് വിഷയമായില്ല. പ്രിയ ശിഷ്യനായ ഗുരു നിത്യചൈതന്യ യതിയോട് പറഞ്ഞത്, ഇത് എഴുതിയ കടലാസുകള്‍ക്ക് തീപിടിക്കാതിരുന്നത് അത്ഭുതാവഹം എന്നാണ്. എന്തുകൊണ്ട് ചിലര്‍ ഇതിനെ അമര്‍ത്തിക്കളഞ്ഞ് എന്ന് ചോദിച്ചാല്‍ ബ്രാഹ്മണാധിപത്യത്തിന് എതിരായിരിക്കുന്നതു കൊണ്ട് പതിനായിരം വര്‍ഷമെങ്കിലും അല്ലെങ്കില്‍ ഏതാനും ആയിരം വര്‍ഷമെങ്കിലും സമൂഹത്തിന്റെ അധീശത്വം ആളിയ ബ്രാഹ്മണ വിഭാഗത്തിന്റെ ആ പദവിയെ ചോദ്യം ചെയ്യുകയും അവരുടെ അധര്‍മ്മത്തെ അനീതിയെ തുറന്നുകാട്ടുകയും ചെയ്യുന്നതായതുകൊണ്ട് അവര്‍ സംഘടിതമായി ബോധപൂര്‍വ്വം അമര്‍ത്തിക്കളഞ്ഞു എന്നതാണ് അതിന്റെ കാരണമായി നടരാജഗുരു ചൂണ്ടിക്കാണിക്കുന്നത്. സ്വാഭാവികമായും ബ്രാഹ്മണര്‍ക്ക് അല്ലെങ്കില്‍ അവരുടെ ആശ്രിതരായ രാജകുടുംബാംഗങ്ങള്‍ക്ക് ഒക്കെ നേതൃസ്ഥാനം ഉണ്ടായിരുന്ന മലയാളസാഹിത്യ അന്തരീക്ഷത്തില്‍ അന്ന് അവര്‍ ആക്ഷേപിക്കുന്ന വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരാളെ, ആ ആള്‍ എത്ര തന്നെ ധിഷണാശാലി ആയാലും എത്രതന്നെ അമാനുഷനായാലും ജാതിയുടെ ചില കാണാകുശുമ്പിന്റെ തലങ്ങള്‍ മറഞ്ഞുകിടക്കുന്ന മനസ്സുകള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. ഇതാണ് വേദാധികാരനിരൂപണത്തിന്റെ ചരിത്രപ്രാധാന്യം വേണ്ടത്ര തെളിഞ്ഞു കിട്ടാതെ വരാന്‍ കാരണം. ഇത് ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ വ്യത്യസ്തമായ, പ്രഥമ പരിഗണന അര്‍ഹിക്കുന്ന ഒരു രചനയാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കും. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഡോ.അംബേദ്കറൊക്കെ ഈ വിധത്തില്‍ ബ്രാഹ്മണ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത്. അതുപോലെ തന്നെ ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ആചാര്യന്‍മാര്‍, ദയാനന്ദ സരസ്വതി ഇങ്ങനെയൊക്കെ ഉള്ള ആളുകളുടെ ശ്രമഫലമായി പലമാറ്റങ്ങളും നടക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് അതിലൊന്നും പ്രത്യക്ഷ ബന്ധമില്ലാതിരുന്ന, അതിനെക്കുറിച്ചൊന്നും നേരിട്ട് അറിവില്ലാതിരുന്ന ചട്ടമ്പിസ്വാമികള്‍ സഹജാവബോധം കൊണ്ടുമാത്രം ഈ മഹാവിപ്ലവം ഒരു രചനയിലൂടെ സാധിച്ചു എന്നത് നമ്മളെ ഏവരെയും വിസ്മയയാധീനരാക്കിത്തീര്‍ക്കുന്ന സംഭവമാണ്.
(തുടരും)

Share1TweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies