മുള്ളു നിറഞ്ഞൊരു പനിനീര്‍ച്ചെടിയില്‍
ഉള്ളം കവരും പുഞ്ചിരികള്‍
ചേറില്‍ വളരും താമരമലരുകള്‍
നീരിനു നല്ലൊരലങ്കാരം
കരിനിറമാണെന്നാലും കൊമ്പന്‍
കരയിലെ വിസ്മയമാണെന്നും
കരിമുകില്‍ ചൊരിയും മിഴിനീരല്ലോ
പാരിനു പ്രാണന്‍ പകരുന്നു
മഴവില്ലഴകിനു നാഴികനേരം
ആഴിത്തിരകള്‍ അവിരാമം
അഴകിന്‍ പൊരുളും പൊരുളിന്നഴകും
മിഴികള്‍ക്കെന്നും ആഘോഷം.