Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കാനം തിരുമേനിയുടെ തിരുവചനങ്ങള്‍

ശാകല്യന്‍

Print Edition: 24 September 2021

പാലാ ബിഷപ്പിനെയും താമരശ്ശേരി ബിഷപ്പിനെയും തിരുത്തി കത്തോലിക്കരെ നന്നാക്കിയെടുക്കാന്‍ തിരുവനന്തപുരം എം.എന്‍. മന്ദിര അരമനയില്‍ കാനം തിരുമേനി എഴുന്നള്ളിയിരിക്കുന്നു. ഈ ബിഷപ്പന്മാര്‍ മാത്രമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ മൊത്തത്തില്‍ എങ്ങനെ ചിന്തിക്കണം, പ്രവര്‍ത്തിക്കണമെന്ന് ഈ ചുകപ്പന്‍ തിരുമേനി തിരുവചനങ്ങള്‍ ഇറക്കിയിട്ടുണ്ട്. അതുകേട്ട് അനുസരിച്ച് നസ്രാണികളായ നസ്രാണികളൊക്കെ തങ്ങളുടെ ചുകപ്പന്‍ ഭരണത്തില്‍ കഴിഞ്ഞുകൂടിക്കൊള്ളണം എന്നു പറയാതെ പറഞ്ഞിരിക്കയാണ് കാനം സഖാവ്. പാലാ ബിഷപ്പ് കല്ലറക്കാട് അച്ചന്‍ നാര്‍ക്കോട്ടിക്ക് ജിഹാദിനെയും ലൗ ജിഹാദിനെയും കുറിച്ച് പറഞ്ഞതൊക്കെ തെറ്റായിപ്പോയി എന്നതാണ് കാനത്തിന്റെ ഒന്നാം തിരുവചനം. ബിഷപ്പ് ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും ഉണ്ടെന്നു പറഞ്ഞത് ബി.ജെ.പിയ്ക്ക് ഊര്‍ജ്ജം പകരും എന്നതാണ് രണ്ടാമത്തെ തിരുവചനം. ഭിന്നത ഉണ്ടാക്കുന്ന പ്രസ്താവന ഇറക്കരുത് എന്ന് മാര്‍പാപ്പ മുന്നറിയിപ്പ് തന്നിട്ടില്ലേ എന്ന ഓര്‍മ്മപ്പെടുത്തലാണ് മൂന്നാമത്തെ തിരുവചനം. ഇതൊന്നും കൊണ്ട് ബിഷപ്പും കൂട്ടരും സമാധാനിക്കുന്നില്ലെങ്കില്‍ അവരെ സ്വന്തം പാരമ്പര്യവും പൈതൃകവും ഓര്‍മ്മിപ്പിക്കാനുള്ളതാണ് നാലാമത്തെ തിരുവചനം.

കത്തോലിക്കാ പുരോഹിതന്മാര്‍ ബി.ജെ.പി.ക്കാരുമായി ലോഹ്യത്തിലാകുമോ എന്ന ആശങ്കമൂത്ത് കാനം തിരുമേനി ഒറീസയിലെ കണ്ഡമാലും ഉഡുപ്പിയിലെ ക്രിസ്ത്യന്‍ പള്ളിയുമൊക്കെ അവരെ ഓര്‍മ്മിപ്പിക്കുകയാണ്. സംഘപരിവാറുകാര്‍ ക്രിസ്ത്യാനികളെ അക്രമിക്കുന്നവരാണ്, അവരെ അരമനയുടെ നാലയലത്തുപോലും അടുപ്പിച്ചുപോകരുതേ എന്ന ഉപദേശവും നല്‍കുന്നു. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നതാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടെ ആ പാരമ്പര്യത്തിന്റെ വീര്യം ഉള്‍ക്കൊണ്ട് ബിഷപ്പന്മാര്‍ തങ്ങളുടെ ഇടവകകളിലെ മുഴുവന്‍ പെണ്‍കുട്ടികളെയും ജിഹാദികള്‍ക്ക് ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും കാഴ്ചവെച്ച് പോകും. അത്ര കേമമാണ് കാനം തിരുമേനിയുടെ ഉദ്‌ബോധനം. അതുകേട്ട് ബിഷപ്പന്മാര്‍ തന്റെ മുമ്പില്‍ കുമ്പസാരിക്കുന്നതും സ്വപ്‌നം കണ്ട് എം.എന്‍.ഭവന്‍ അരമനയിലെ സിംഹാസനത്തില്‍ സഖാവ് കാനം തിരുമേനി ആലസ്യത്തിലിരിക്കുമ്പോഴാണ് മുഖ്യന്‍ വിജയന്‍ സഖാവിന്റെയും വലിയേട്ടന്‍ വിജയരാഘവന്‍ (സി.പി.എം) സഖാവിന്റെയും വെളിപ്പെടുത്തല്‍ – പാലാ ബിഷപ്പിന്റെ പ്രഖ്യാപനത്തില്‍ ഒരു തെറ്റുമില്ലെന്ന്. കൂടാതെ മന്ത്രി വി.എന്‍. വാസവന്‍ അരമനയിലെത്തി ബിഷപ്പിന്റെ ഇടയലേഖനത്തിന് ‘സഹകരണം’ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടെ കാനം തിരുമേനിയുടെ തിരുവചനങ്ങള്‍ ചെവിക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റു സഖാക്കളെ പോലും കിട്ടാതായി. നോക്കണേ ഒരു കമ്മ്യൂണിസ്റ്റ് തിരുമേനിയുടെ ഗതികേട്!

Share25TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

പോപ്പുലര്‍ ഫ്രണ്ടിന് ചെമ്പടയുടെ പണം

ഹിന്ദു കൂട്ടക്കൊലക്ക് കാരണക്കാര്‍ ഹിന്ദുക്കള്‍ തന്നെ!

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies