Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ചുവപ്പന്‍ ഹിന്ദുത്വ ഗവേഷണം

ശാകല്യന്‍

Print Edition: 17 September 2021

ഗുരുജി ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ എന്നല്ല നാടന്‍ വായനശാലകളില്‍ പോലും അടുപ്പിക്കാത്ത മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വ പുസ്തകങ്ങളില്‍ ഗവേഷണം ആരംഭിച്ചിരിക്കുകയാണ്. അത് കണ്ടു കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല സി.പി.ഐ ക്കാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചു പോകുന്നു ! ഇടത് അംഗങ്ങള്‍ മാത്രമുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റും പാര്‍ട്ടി കേഡര്‍ ആയ വി.സി. ഗോപിനാഥും ചേര്‍ന്ന് ചരിത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് ഹിന്ദുത്വ പുസ്തകങ്ങള്‍ വായിച്ചു പഠിച്ച് ഗവേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. ഇത് കണ്ടു കെ.എസ്.യുവും എം. എസ്.എഫും എ.ഐ.എസ്.എഫും അടങ്ങിയിരിക്കുമോ? എന്നാല്‍ എസ്. എഫ്.ഐക്കാര്‍ക്ക് ഒരു കുലുക്കവുമില്ല. അവര്‍ അങ്ങ് മാവിലായിയിലാണ്! ഹിന്ദുത്വ പുസ്തകങ്ങള്‍ തൊട്ടുതീണ്ടാത്ത സഖാക്കള്‍ക്ക് മനംമാറ്റം വന്നു എന്നും അവര്‍ വിശാലഹൃദയരായി എന്നും തെറ്റിദ്ധരിക്കേണ്ട, ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ‘കമ്മ്യൂണിസ്റ്റ് അടവുനയം’ ആണ്; കേരളത്തില്‍ പല തവണ പ്രയോഗിച്ച് വിജയിച്ച അടവുനയം.

ചരിത്ര ഗവേഷണം വഴി കേരളത്തിലെ നവോത്ഥാന ചരിത്രത്തെ കമ്മ്യൂണിസ്റ്റ് സംഭാവനയാക്കി മാറ്റിയതില്‍ എത്ര ഭംഗിയായാണ് അവര്‍ വിജയിച്ചത്. ഹിന്ദു വംശഹത്യയായ മാപ്പിള ലഹളയെ കര്‍ഷക കലാപമായും സ്വാതന്ത്ര്യസമരമായും ചവിട്ടി ഒതുക്കി ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍ എത്ര മെയ്‌വഴക്കത്തോടെ സഖാക്കള്‍ ചുട്ടെടുത്തു. അതിന്റെ ഫലമോ? ഹിന്ദു മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കി അതില്‍ മുളകു പുരട്ടാനും ഹിന്ദു-മുസ്ലീം വൈരം അവസാനിക്കാതെ ഊതിക്കത്തിക്കാനും സഖാക്കള്‍ക്ക് സാധിച്ചു. ഇതിന്റെ നേട്ടവും പാര്‍ട്ടിക്കാണ്. ഈ തന്ത്രത്തിന്റെ അടുത്ത ചുവടാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വരാന്‍പോകുന്ന ഗവേഷണം. ഹിന്ദുത്വ ആശയങ്ങളെ ‘വെറുപ്പിന്റെ തത്വശാസ്ത്രം’ എന്നു സമര്‍ത്ഥിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ് പാര്‍ട്ടിയുടെ ആസൂത്രിത നീക്കം. ഇതുവഴി ഒരിക്കലും ഹിന്ദു-മുസ്ലിം മൈത്രി സംസ്ഥാനത്ത് ഉണ്ടാവില്ല എന്ന് ഉറപ്പാക്കാനും അവര്‍ ശ്രമിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന് നേരെ പ്രക്ഷോഭം നടത്താന്‍ കുട്ടികളെ ഇളക്കിവിടുന്ന വി. സിയെ മുന്‍നിര്‍ത്തിയാണ് ഈ കളി. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്റെ തന്ത്രം പ്രയോഗിക്കുകയാണ് പാര്‍ട്ടി. ആര്‍.എസ്. എസ് ശാഖയില്‍ കുഴപ്പമുണ്ടാക്കാന്‍ പാര്‍ട്ടി അയച്ചിരുന്ന സഖാക്കള്‍ പിന്നീട് ആജീവനാന്ത ആര്‍.എസ്.എസ്സുകാരായ പോലെ ഹിന്ദുത്വ പുസ്തകങ്ങള്‍ വായിച്ച് ഗവേഷണം ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന യുവ ഗവേഷകര്‍ക്ക് എന്തു സംഭവിക്കും എന്ന് കാത്തിരുന്നു കാണാം.

 

Tags: RSSGuruji Golwalkarകണ്ണൂര്‍ സര്‍വ്വകലാശാലKannur University
Share7TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies