Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

മാപ്പിളക്കലാപം താലിബാനിസത്തിൻ്റെ ആദിരൂപം: രാം മാധവ്

Aug 19, 2021, 02:11 pm IST
 കോഴിക്കോട്: മാപ്പിളക്കലാപം  ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന  ഇസ്ലാമിക മതമൌലികവാദത്തിന്‍റെ ആദിമരൂപമാണെന്നും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് .  മാപ്പിളക്കലാപ രക്തസാക്ഷിത്വാചരണത്തിൻ്റെ ദേശീയതല ഉദ്ഘാടനം കോഴിക്കോട് കേസരി ഭവനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ ഒരു ഭീകരസംഘടന മാത്രമല്ലെന്നും  ഒരു മാനസികാവസ്ഥയാണെന്നും അതിനു ഇരയാകരുതെന്നും രാം മാധവ് പറഞ്ഞു.   ഈ മതമൌലിക മാനസികാവസ്ഥയാണ്  ഭാരതത്തിന്‍റെ വിഭജനത്തിലേക്ക് നയിച്ചത്.  അതിന്‍റെ ഇരകള്‍ ലോകമെമ്പാടും ഉണ്ട്. ഈ മാനസികാവസ്ഥയാണ് മാപ്പിള ലഹളയുടെ കാലത്തും ഭാരതവിഭജനത്തിന്റെ കാലത്തും നാം കണ്ടത്.  അംബേദ്കറും,മഹാത്മാഗന്ധിയുമെല്ലാം മാപ്പിള ലഹളയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞവരാണ്. കലാപത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ കോണ്ഗ്രസ്സ് നേതൃത്വത്തിന് ധൈര്യമുണ്ടായില്ല.    അതിനെ സ്വാതന്ത്ര്യസമരമായും കര്‍ഷകസമരമായും വീരേതിഹാസമായും ചിത്രീകരിച്ച് വെള്ളപൂശാന്‍  ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഈ ചരിത്രത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആരോടും വിദ്വേഷം വളര്‍ത്താനല്ല സത്യം എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടിയാണ്. കേരളം ഇപ്പോഴും ഈ ഇസ്ലാമികഭീകരതയുടെ പിടിയിൽ നിന്നും മുക്തമല്ല. 1921 ലെ ക്രൂരതയുടെ തുടര്‍ച്ചയാണ് വിഭജനകാലത്തും കണ്ടതും ഇന്നും കശ്മീരിലും കേരളത്തിലും  തുടരുന്നതും. എന്നാല്‍ അത്തരം ഛിദ്രശക്തികള്‍ക്ക് ഇവിടെ ഇടം കൊടുക്കാന്‍ ഇന്ന് രാജ്യത്തുള്ള ഭരണകൂടം അനുവദിക്കുകയില്ല. ഇത് ഒരു മതത്തെ കുറ്റപ്പെടുത്താനോ ഹിന്ദുമുസ്ലിം  വിദ്വേഷം വളര്‍ത്താനോ  അല്ല. അതിനു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും നാമെല്ലാം ഭാരതീയരാണെന്ന ചിന്ത വളര്‍ത്താനുമാണത്. അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനുള്ള ശ്രമമാണ് 1921 ലും നടന്നത്. ജനങ്ങളിൽ വേർതിരിവുണ്ടാക്കാനാണ് വിഭജനത്തെ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ പറ്റി ചിലർ പറഞ്ഞത്. എന്നാൽ ചരിത്രം മറക്കുമ്പോഴാണ് ചരിത്രം  ആവർത്തിക്കപ്പെടുന്നത്.

ചരിത്രത്തിൻ്റെ ചാരിത്രൃം തിരിച്ചുകൊണ്ടു വരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ചരിത്രത്തിൻ്റെ ചാരിത്രൃം എന്നത് അതിൻ്റെ സത്യസന്ധതയാണ്. ആ സത്യസന്ധത തിരിച്ചുപിടിക്കാൻ ആന്തരിക സത്യത്തെ മനസ്സിലാക്കണം. മാപ്പിളക്കലാപത്തിൻ്റെ പിന്നിലെ ആരും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ നമുക്ക് കാണാനും കേൾക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി. ഐ. ഐസക് പ്രസംഗിച്ചു.
മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ നടന്നു. ഒരു വർഷത്തെ പരിപാടികൾ ഭാരതീയ വിചാര കേന്ദ്രം ഓർഗനൈസിങ് സെക്രട്ടറി വി. മഹേഷ് പ്രഖ്യാപിച്ചു. അനുസ്മരന്ന സമിതി ജില്ല അദ്ധ്യക്ഷ മുൻ ജില്ല ജഡ്ജി  ശാന്തകുമാരി സംബന്ധിച്ചു.

കുമാരനാശാൻ്റെ ദുരവസ്ഥയിലെ ഒരു ഭാഗം സുവർണ മുല്ലപ്പള്ളി ആലപിച്ചു. അനുസ്മരണ സമിതി സംസ്ഥാന കോഡിനേറ്റർ എം. ബാലകൃഷണൻ സ്വാഗതവും ജോ. കോഡിനേറ്റർ എ. വിനോദ് നന്ദിയും പറഞ്ഞു.
Tags: Mappila Lahalaമാപ്പിള കലാപംMappila Riotsമാപ്പിള ലഹള
Share76TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

ധര്‍മ്മാവിഷ്‌കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

സേവനം സ്വഭാവമാകണം: സുരേഷ് ജോഷി

രാഷ്ട്രം മഹത്തരമാകുന്നത് ഗുണത്തിന്റെ അടിസ്ഥാനത്തില്‍: ഡോ.മോഹന്‍ ഭാഗവത്

എൻ‍.ഐ.ടിയും മാഗ്‌കോമും തമ്മിൽ‍ ധാരണാപത്രം ഒപ്പുവയ്ക്കും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies