Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കവിതയുടെ സ്വാതിമേഘം

പായിപ്ര രാധാകൃഷ്ണന്‍

Print Edition: 2 July 2021

മലയാള കവിതയുടെ പാരമ്പര്യവിശുദ്ധികളുടെ അമൃതവര്‍ഷിണിയായ സ്വാതിമേഘമായിരുന്നു എസ്. രമേശന്‍നായര്‍. സൂക്ഷ്മഭാവസ്പന്ദങ്ങളുടെ ലയമധുരമായ ആവിഷ്‌കാരം. വ്യംഗ്യഭാസുരമായ കാവ്യശൈലി. സിദ്ധാര്‍ത്ഥ പദങ്ങളുടെ വാഗ്മിത. ആര്‍ഷ സംസ്‌കാരപ്പൊലിമ, ശബ്ദമാധുര്യവും ഭാവഭദ്രതയും ചേര്‍ന്ന മൗലിക ബിംബങ്ങളുടെ തീര്‍ത്ഥയാത്ര. തികഞ്ഞ കൈയടക്കം, തെളിഞ്ഞ കൈപ്പുണ്യം തുടങ്ങിയ ഉത്കൃഷ്ടകാവ്യധര്‍മ്മങ്ങളാല്‍ ധന്യവും സമ്പന്നവുമാണ് ആ കവിതകള്‍.

പൂന്താനത്തിന്റെ പുതിയകാല അവതാരമെന്ന് തോന്നിക്കുന്നവയായിരുന്നു രമേശന്‍ നായരുടെ ഭക്തിഗാന സുധാരസങ്ങള്‍. ചെമ്പൈക്കുനാദം നിലച്ചപ്പോള്‍, ഹരികാംബോജിരാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നൂ ഞാന്‍, ഗുരുവായൂര്‍ അമ്പലം ശ്രീവൈകുണ്ഠം, ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍ മകം തൊഴുതാലന്നുതീരും… എന്നു തുടങ്ങി ഭക്തിയുടെ കളഭം മണക്കുന്ന എത്രയെത്ര ഗാനങ്ങള്‍. അഞ്ഞൂറോളം ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ‘വനമാല’ അപൂര്‍വ്വമായൊരു കൃതിയത്രെ.

തമിഴ് മഹാകാവ്യങ്ങളായ തിരുക്കുറളും ചിലപ്പതികാരവും കമ്പരാമായണവും നേരിട്ട് രമേശന്‍ നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് മലയാളത്തിന്റെ പുണ്യം. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചെഴുതിയ ഗുരുപൂര്‍ണ്ണിമയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയത്രെ.

കാരുണ്യത്തിന്റേയും ഉദാത്തമായ സ്‌നേഹത്തിന്റേയും ചന്ദനഗന്ധമുള്ള വരികളാണ് മലയാളിയുടെ പ്രിയ ഗാനരചയിതാവായി അദ്ദേഹത്തെ മാറ്റിയത്. പ്രണയത്തിലും വിരഹത്തിലും ആ വരികള്‍ മലയാളി ഏറ്റുപാടി. പൂ മുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായ ഭാര്യയെ അവതരിപ്പിച്ചുകൊണ്ടായിരുന്നല്ലോ ചലച്ചിത്ര ഗാനരംഗത്തെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രിക മെഴുകിയ മണിമുറ്റവുമൊക്കെ അനശ്വരങ്ങളായി.

തൃശ്ശൂര്‍ ആകാശവാണിയില്‍ വച്ചാണ് രമേശന്‍ നായരെ ആദ്യം കാണുന്നത്. മഹാകവി അക്കിത്തവും രമേശന്‍ നായരും അഭിമുഖമായിട്ടാണ് ഇരിപ്പ്. അവിടെ ചെന്നാല്‍ ആദ്യം എത്തുന്നത് ഈ കവി സന്നിധിയിലേക്കാണ്. ആ ആതിഥ്യം ഹൃദ്യമായിരുന്നു. രമേശന്‍ നായരുടെ കാവ്യയാത്രയില്‍ അക്കിത്തം എന്നും ഗുരുസ്ഥാനീയനായി ഉണ്ടായിരുന്നു.

പിന്നീട് പലപ്പോഴും സാഹിത്യസല്ലാപങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഇടയായിട്ടുണ്ട്. പ്രൊഫ. എം.പി. മന്മഥന്‍ സാറിന്റെ നേതൃത്വത്തിലാരംഭിച്ച അക്ഷയ പുസ്തകനിധിയുടെ ദേശീയ പുരസ്‌കാരം ബറോഡ കേരള സമാജത്തില്‍ വച്ച് രമേശന്‍ നായര്‍ക്ക് സമര്‍പ്പിക്കാനായത് അവിസ്മരണീയം. ബറോഡയില്‍ രണ്ടുമൂന്നു ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.

കഥാകാരി കെ.ബി.ശ്രീദേവിക്ക് തൃപ്പൂണിത്തുറയില്‍ പൗരാവലി നല്‍കിയ സ്വീകരണ ചടങ്ങായിരുന്നു അവസാനം ഞങ്ങള്‍ പങ്കിട്ട സാഹിത്യവേദി. കവിതപോലെ ആ പ്രഭാഷണവും ഭദ്രവചസ്സുകളാല്‍ ധന്യമായി.
പാരമ്പര്യ നന്മകളുടേയും സാംസ്‌കാരിക വിശുദ്ധിയുടേയും പെയ്തുതീരാത്ത സ്വാതിമേഘമായി ആ കവിതകളും ഗാനങ്ങളും മലയാളിയെ എക്കാലവും അനുഗ്രഹിക്കും.

”ഏതോ പല്ലവിയായ്ത്തളിര്‍ത്തു കരിയും സ്വപ്‌നം വിയദ്ഗ്ഗംഗതന്‍-
തീരം തേടിയലഞ്ഞിടുന്ന ഹതമോഹത്തിന്റെ പൈക്കുട്ടികള്‍,
ജീവത്തന്ത്രിതകര്‍ന്ന തംബുരുവിതോജന്മം? സുധാവര്‍ഷിണീ
രാഗത്തിന്‍ പൊരുളേ, കനത്തമുകിലായ്‌പ്പെയാനണഞ്ഞാവു നീ!”
(സ്വാതിമേഘം)

Share4TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies