Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

ഭാരതീയകലയുടെ ആനന്ദദര്‍ശനം

എം.ശ്രീഹര്‍ഷന്‍

Print Edition: 4 June 2021

”രാജ്യം സൃഷ്ടിക്കേണ്ടത് കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല. കലാകാരന്മാരും കവികളുമാണ്. ” വിഖ്യാതനായ ഒരു കലാചിന്തകന്റെ വാക്കുകളാണിത്. ആനന്ദ്. കെ കുമാരസ്വാമിയുടെ. തന്റെ ‘Essays in National Idealism’ (1909) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ച വാക്കുകള്‍. ആനന്ദ് കെന്റിഷ് മുത്തു കുമാരസ്വാമി. ഭാരതീയ സൗന്ദര്യശാസ്ത്രത്തെയും കലാചരിത്രത്തെയും ലോകത്തിനു മുന്നില്‍ കൃത്യതയോടെ സൂക്ഷ്മവും സമഗ്രവുമായി അവതരിപ്പിച്ച മഹാപണ്ഡിതന്‍.

ശ്രീലങ്കയിലെ കൊളംബോയില്‍ 1877 ആഗസ്റ്റ് 22 ന് ജനിച്ചു. പിതാവ് സിംഹളവംശജനായ സര്‍ മുത്തു കുമാരസ്വാമി. നിയമസഭാസാമാജികനും പണ്ഡിതനും. മാതാവ് ഇംഗ്ലണ്ടിലെ കെന്റില്‍ നിന്നുള്ള എലിസബത്ത് ക്ലെ ബീബെ. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടാം വയസ്സില്‍ അമ്മയോടൊപ്പം ഇംഗ്ലണ്ടിലേക്കു പോയി. വിദ്യാഭ്യാസം അവിടെ. മിനറലോളജിയില്‍ സ്‌പെഷലൈസേഷനോടെ ഡോക്ടറേറ്റ്. 1903 ല്‍ സ്വദേശമായ ശ്രീലങ്കയിലേക്കു മടങ്ങി. മൂന്നു വര്‍ഷം അവിടെ ‘മിനറലോളജിക്കല്‍ സര്‍വേ ഓഫ് സിലോണി’ന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.

ഫോട്ടോഗ്രാഫറായിരുന്ന ഭാര്യ എഥേല്‍ മേരിയുമായി ചേര്‍ന്ന് ‘മധ്യകാലസിംഹളകല’യെക്കുറിച്ചുള്ള പുസ്തകരചനയിലേര്‍പ്പെട്ടപ്പോഴാണ് തന്റെ വഴി വാണിജ്യതാല്‍പ്പര്യമുള്ള ധാതുപര്യവേക്ഷണമല്ല എന്ന് ആനന്ദ് കുമാരസ്വാമി തിരിച്ചറിഞ്ഞത്. കലയുടെ കഥയും പൊരുളും തേടിയുള്ള അന്വേഷണമായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം.

ഇന്ത്യന്‍ കലാസംസ്‌കാരത്തെ തളര്‍ത്താന്‍ വിദേശികള്‍ എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹം എണ്ണിപ്പറയുന്നുണ്ട്. കരകൗശലവിദ്യയെ യന്ത്രങ്ങള്‍കൊണ്ട് കീഴ്‌പ്പെടുത്താന്‍ നോക്കി. പാരമ്പര്യവിദ്യാഭ്യാസരീതികള്‍ തകര്‍ത്ത് വ്യക്തികളെ വേര്‍തിരിച്ചുനിര്‍ത്തുന്ന പഠനരീതി നടപ്പിലാക്കി. വെള്ളക്കാരനും അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും ഇഷ്ടപ്പെട്ടതുമാത്രം കലയായി അംഗീകരിച്ചു. എണ്ണച്ചായങ്ങളും കാന്‍വാസും കൊണ്ടുവന്ന് പ്രകൃതിജന്യ ചായങ്ങളും കൈകൊണ്ട് മെനയുന്ന കടലാസും അപ്രസക്തമാക്കി. ചിത്രത്തേക്കാള്‍ പ്രാധാന്യം ചിത്രകാരന്റെ കൈയൊപ്പിനാണെന്ന പാശ്ചാത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിച്ചു. ധനികരുടെ വിനോദത്തിനുള്ള ഉപാധിയായി കലയെ വിട്ടുകൊടുത്തു. എന്നിട്ടും നൂറ്റാണ്ടുകളായി അടിയുറച്ചുനില്‍ക്കുന്ന പാരമ്പര്യമാണ് ഈ മണ്ണിന്റെ കലാസംസ്‌കാരം നിലനിര്‍ത്തിയത് എന്നദ്ദേഹം പടിഞ്ഞാറന്‍ അധിനിവേശത്തോട് വിരല്‍ ചൂണ്ടിപ്പറഞ്ഞു.

“The Dance of Siva’ ‘ശിവനടനം’. ഭാരതീയകലാദര്‍ശനത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശിഷ്ടമായ കൃതി. The village community and modern progress; What is Civilisation; Spritual Authority and Temporal Power in the Indian Theory of Government; Indian Craftsman; Viswakarma; The Mirror of gesture; Indian music; Rajput Paintings; The door of the sky തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി.

ഇന്ത്യ സ്വതന്ത്രയായാല്‍ ഹിമാലയതാഴ്‌വാരങ്ങളില്‍ ഏകാന്തവാസം അനുഷ്ഠിക്കണമെന്ന് ആനന്ദ് കുമാരസ്വാമി ഏറെ മോഹിച്ചിരുന്നു. വാരാണസിയില്‍ ഒരു ഇന്ത്യന്‍ മ്യൂസിയം സ്ഥാപിക്കണമെന്നും. രണ്ടും നടന്നില്ല. ഇന്ത്യ സ്വതന്ത്രയായി മൂന്നാഴ്ച കഴിഞ്ഞതേയുള്ളൂ 1947 സപ്തംബര്‍ 9 ന് അദ്ദേഹം നിര്യാതനായി.

 

Share7TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)

ഗണപതി കല്യാണം നീളെ……നീളെ (നടക്കാത്ത കല്യാണം/ നടക്കാത്ത കാര്യം)

വേഴാമ്പല്‍

വിവേകാനന്ദ സംഗമം

തോണിയാത്ര

ഭഗീരഥപ്രയത്നം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies