Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

ഇസ്രായേലിനെതിരായ ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ല -ജോനാഥന്‍ സാഡ്ക

അഭിമുഖം: ജോനാഥന്‍ സാഡ്ക/അരുണ്‍ ലക്ഷ്മണ്‍

Print Edition: 4 June 2021

ഇസ്രായേലിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക, സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പത്രപ്രവര്‍ത്തകനായ അരുണ്‍ ലക്ഷ്മണിനോട് ഫോണില്‍ നടത്തിയ അഭിമുഖം.

പാലസ്തീന്‍ ഭീകരഗ്രൂപ്പായ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട കേരളീയ വനിത സൗമ്യസന്തോഷിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തുകൊണ്ട് അങ്ങ് എന്ത് സന്ദേശമാണ് അവരുടെ കുടുംബത്തിനും കേരളീയ സമൂഹത്തിനും നല്‍കുന്നത്?
♠ഞാന്‍ സൗമ്യസന്തോഷിന്റെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്തത് ഇസ്രായേലിനെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു. സൗമ്യയുടെ കുടുംബത്തോടൊപ്പം ഇസ്രായേലി ജനതയും ഭരണകൂടവും പൂര്‍ണ്ണമായും ഉണ്ട് എന്ന് വ്യക്തമാക്കുന്നതിനായിരുന്നു ഞാന്‍ പങ്കെടുത്തത്. അവരുടെ ഒമ്പതു വയസ്സുള്ള മകന്‍ അഡോണിനെ ഞങ്ങളുടെ കുഞ്ഞായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.

ഇസ്രായേലിന്റെ മണ്ണില്‍ വെച്ചാണല്ലോ സൗമ്യ കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രതീക്ഷിക്കാമോ.
♠തീര്‍ച്ചയായും. അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം അവരുടെ കുടുംബത്തിന് നല്‍കും. വിദേശ പൗരന്മാര്‍ ഇസ്രായേലിന്റെ മണ്ണില്‍ വച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ ഇരയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം തീര്‍ച്ചയായും നല്‍കും. ഹോളോ കോസ്റ്റ് അതിജീവിച്ച 83 കാരിയായ ഇസ്രായേലി പൗരയുടെ പരിചരണമാണ് സൗമ്യ അവിടെ ചെയ്തുകൊണ്ടിരുന്നത്.

സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങിന് അവരുടെ വീട്ടിലെത്തിയ കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക.

ഇപ്പോഴുള്ള ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന ഒരാരോപണമുണ്ട്. സര്‍ക്കാരിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് എന്നാണ് ആരോപണം. ഈ ആരോപണത്തെ എങ്ങിനെ നോക്കിക്കാണുന്നു.
♠ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇതിനെ പൂര്‍ണ്ണമായും നിരസിക്കുന്നു. ഇസ്രായേല്‍ ഒരു ജനാധിപത്യരാജ്യമാണ്. അവിടുത്തെ ജനാധിപത്യം ഊര്‍ജ്ജസ്വലവും സക്രിയവുമാണ്. ഇതും ഹമാസിന്റെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല. ഹമാസ് തീവ്രവാദികള്‍ അകാരണമായി ഇസ്രായേല്‍ ജനതയ്ക്കുനേരെ അക്രമമഴിച്ചുവിട്ടു. നിരവധി മിസൈലുകള്‍ സാധാരണക്കാരായ ജനതയ്ക്കു നേരെ തൊടുത്തുവിട്ടു. അതിനെതിരായ തിരിച്ചടിയാണ് നടന്നത്. ഹമാസ് ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ തൊടുത്തു വിടുന്ന ചില കള്ളപ്രചരണമാണ് അത്. ഇസ്രായേലിനെതിരെയുള്ള ഒരു നീക്കവും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.

ഹമാസിന് ഇറാന്റെ പിന്തുണ കിട്ടുന്നുണ്ടോ?
♠ ഉണ്ട്. എല്ലാ ഹമാസ് – ഹിസ്ബുള്ള ഭീകരപ്രവര്‍ത്തകരേയും ഇറാന്‍ നേരിട്ട് സഹായിക്കാറുണ്ട്. അകാരണമായി മിസൈലുകള്‍ പ്രയോഗിച്ച് ഇസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന പിന്തുണക്കാരാണ് ഇറാന്‍. ഗാസയിലെ ഇസ്ലാമിക് ജിഹാദി സംഘടനയായ ഹമാസിനേയും ലെബനനിലെ ഹിസ്ബുള്ളയേയും ഇറാന്‍ നേരിട്ട് പിന്തുണയ്ക്കുന്നു എന്നത് ഒരു സത്യമാണ്. പണവും ആയുധവും നിര്‍ലോഭമായി അവര്‍ നല്‍കുന്നു.

യുഎഇ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരതക്കെതിരെ പ്രതികരിച്ചിട്ടുണ്ടല്ലോ?
♠ യുഎഇ മഹത്തായ ഒരു രാഷ്ട്രമാണ്, ഭീകരതയെ എതിര്‍ക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അക്രമണത്തെ അവര്‍ അപലപിച്ചു. ഇസ്രായേല്‍ യുഎഇയുമായി നിരവധി അന്താരാഷ്ട്രബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. യുഎഇയുടെ ഈ ഉത്തരവാദപൂര്‍ണ്ണമായ സമീപനത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ഭീകരതയെ എതിര്‍ക്കുന്നവരെല്ലാം ഇസ്രായേലിനെതിരായ അക്രമണത്തെ അപലപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് -19 മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുകയാണ്. ഈ സമയത്ത് ഭാരതത്തെ സഹായിക്കുന്നതില്‍ ഇസ്രായേല്‍ മുന്‍പന്തിയിലായിരുന്നു, അതിനെക്കുറിച്ച് വിശദീകരിക്കാമോ?
♠തീര്‍ച്ചയായും ഭാരതത്തെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളുമായി ഞങ്ങളുടെ മൂന്ന് വിമാനങ്ങള്‍ ഭാരതത്തിലേക്ക് എത്തിയിരുന്നു. ഇതില്‍ മൂന്ന് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകള്‍, ആയിരക്കണക്കിന് ഓക്‌സിജന്‍ ജനറേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ നിരവധി എന്‍ജിഒകളും വ്യാവസായിക ഗ്രൂപ്പുകളും ഇസ്രായേലിലെ ബിസിനസ്സ് സ്ഥാപനങ്ങളും ഭാരതത്തിലെ ജനങ്ങളെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ഭാരതത്തിന് നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അയ്യപ്പധര്‍മ്മത്തിന്റെ അഗ്നിശോഭ

ഭാരതത്തിന്റെ ‘മണികിലുക്കം’

ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

ജെ.എന്‍.യുവിലെ ‘ശാന്തിശ്രീ’

വിശ്വവ്യാപകമാകുന്ന ഭാരതീയത

ഭാരതീയതയുടെ വിശൈ്വകദൗത്യം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies