Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജലയോഗയിൽ കഴിവ് തെളിയിച്ച് യോഗാചാര്യൻ അനന്തനാരായണൻ

സി.എം. രാമചന്ദ്രൻ

Print Edition: 2 August 2019

തൃശ്ശൂര്‍ നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ ‘ശ്രീരാമദത്ത ജനറല്‍ സ്റ്റോഴ്‌സ്’എന്ന പേരില്‍ പലചരക്കു കച്ചവടം നടത്തുന്ന പി.എസ്. അനന്തനാരായണന്റെ ജീവിതം കടയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. കുട്ടിക്കാലത്തു തന്നെ താനാര്‍ജ്ജിച്ച യോഗയുമായി ബന്ധപ്പെട്ട കഴിവുകള്‍ സമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അനന്തന്‍ സ്വാമി.

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പതിവായി യോഗാഭ്യാസ പ്രദര്‍ശനം നടത്തിവരാറുള്ള അനന്തനാരായണന്‍ ഈ വര്‍ഷം ജലയോഗയില്‍ തന്റെ കഴിവു പ്രകടിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വടക്കേ ചിറയിലാണ് ‘ജലയോഗ’ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗയുടെ പ്രാധാന്യവും ജീവിതരീതിയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ചിട്ടയായ ജീവിതശൈലിയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് അനന്തനാരായണന്‍. പായലും മാലിന്യങ്ങളും നിറഞ്ഞ വടക്കേ ചിറ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന സന്ദേശവും ഈ പരിപാടിയിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചു.

പുണ്യതീര്‍ത്ഥമായ മാനസസരോവറില്‍ ഒന്‍പത് സെക്കന്റ് നേരം ജലശയനത്തിന് ഭാഗ്യം ലഭിച്ച സ്വാമി, വടക്കുംനാഥന്റെ ജടയായ വടക്കേ ചിറയെ മാനസസരോവറായി സങ്കല്പിച്ച് ഇതിലെ മലിനജലം പാനം ചെയ്താണ് ജലശയനത്തിനു തുടക്കം കുറിച്ചത്. യോഗ ദിനത്തിന്റെ തൊട്ടു തലേ ദിവസം 64-ാം പിറന്നാള്‍ ആഘോഷിച്ച സ്വാമിയുടെ ജലയോഗ കാണാന്‍ വ്യാപാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വടക്കേ ചിറയുടെ കരയിലെത്തിയത്. പത്മാസനത്തില്‍ തുടങ്ങിയ യോഗപ്രകടനം മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പര്‍വ്വതാസനം, ജലശയനം എന്നിവയിലൂടെ കടന്നുപോയപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമാണ് കാണികള്‍ ‘ശ്വാസംപിടിച്ച്’ യോഗാചാര്യന്റെ അത്ഭുതപ്രകടനങ്ങള്‍ കണ്ടുകൊണ്ട് കരയില്‍ നിന്നത്.

ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ അനന്തനാരായണനെ ആദരിക്കുന്നു.
യോഗാചാര്യന്‍ തഞ്ചാവൂര്‍ ശ്രീനിവാസ ദീക്ഷിതര്‍ സമീപം.

മൂന്നു പതിറ്റാണ്ടുകളായി ജലശയനയോഗവിദ്യകളിലൂടെ പ്രശസ്തനായ അനന്തനാരായണന്‍ കഴിഞ്ഞ വര്‍ഷം എട്ട് മണിക്കൂര്‍ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ ജലശയനം നടത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ യോഗവിദ്യയില്‍ ആകൃഷ്ടനായിരുന്ന അനന്തന്‍സ്വാമി മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ സൂര്യനമസ്‌കാരം ചെയ്തുവരുന്നുണ്ട്. വിദ്യാഭ്യാസാനന്തരം ഏതാനും വര്‍ഷങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ മുതിര്‍ന്ന സംഘപ്രചാരകനും പണ്ഡിതനും തന്ത്രശാസ്ത്ര വിദഗ്ദ്ധനുമായ പി. മാധവജിയാണ് യോഗവിദ്യയില്‍ അനന്തനാരായണന്റെ ഗുരു. പ്രാണായാമവും മറ്റ് യോഗാസനങ്ങളും പഠിച്ചത് മാധവജിയില്‍ നിന്നാണ്.

ചെങ്ങന്നൂരില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ദിവസം പമ്പയാറിലൂടെ ഒരു സന്യാസി പത്മാസനത്തില്‍ ജലോപരിതലത്തിലൂടെ ഒഴുകിവരുന്നതു കണ്ടു. ഈ കാഴ്ചയാണ് ജലയോഗയില്‍ കൂടുതല്‍ പരിശീലനം നടത്താന്‍ പ്രേരണയായത്. യോഗപ്രചരണം കൂടാതെ പ്രാവുകള്‍ക്കും മറ്റ് ജീവികള്‍ക്കും ആഹാരം നല്‍കുന്നതടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അനന്ത നാരായണന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. വടക്കാഞ്ചേരി ചാലിപ്പാടത്ത് വടക്കേമഠം സംസ്‌കൃത പണ്ഡിതന്‍ പി.ആര്‍. സുബ്രഹ്മണ്യന്‍ ആണ് പിതാവ്. അമ്മ വിശാലാക്ഷി. ഭാര്യ ലളിത. രണ്ട് ആണ്‍മക്കള്‍. മുത്ത മകന്‍ സുബ്രഹ്മണ്യന്‍ ആട്ടോമൊബൈല്‍ എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ ഹരിഹരന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ്.

Tags: ജലയോഗയോഗാദിനംയോഗഅനന്തനാരായണൻ
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

വിപ്ലവകാരിയായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 13)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies