Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

അര്‍ജുനന്‍കുന്നും പാഞ്ചാലിക്കുന്നും

എം.ശ്രീഹര്‍ഷന്‍

Print Edition: 2 April 2021

ഇതിഹാസപുരാണങ്ങളുടെ വായന പുസ്തകത്താളുകളില്‍ മാത്രമല്ല സാധ്യമാവുന്നത്. ഭാരതത്തില്‍ ഏതു കോണില്‍ ഏതു നാട്ടില്‍ ച്ചെല്ലുമ്പോഴും അവിടത്തെ ഏതെങ്കിലും സ്ഥലങ്ങളുമായോ നദീപര്‍വതങ്ങളുമായോ ക്ഷേത്രങ്ങളുമായോ സമൂഹങ്ങളുമായോ ഗോത്രങ്ങളുമായോ കലകളുമായോ ബന്ധപ്പെട്ട പുരാവൃത്തങ്ങളിലോ ഐതിഹ്യങ്ങളിലോ അവയുടെ വിചിത്രവൈവിധ്യമായ വായനയിലൂടെ നാം കടന്നുപോവും. സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്ന ജീവസംസ്‌കൃതിയില്‍ അത്രത്തോളം അവ അലിഞ്ഞു ചേര്‍ന്നിരിക്കയാണ്. ഭാരതത്തിനു പുറത്തേക്കും അതു വ്യാപിച്ചിട്ടുണ്ട്.

എന്റെ നാട്ടില്‍, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലായി നിലകൊള്ളുന്ന രണ്ടു ചെറുകുന്നുകള്‍. അര്‍ജുനന്‍കുന്നും പാഞ്ചാലിക്കുന്നും. നാലഞ്ച് കിലോമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്നവ. മഹാഭാരതത്തില്‍ പാണ്ഡവര്‍ വനവാസകാലത്ത് പന്ത്രണ്ടു വര്‍ഷം ഓരോ പ്രദേശങ്ങളിലായി മാറിമാറി സഞ്ചരിക്കുന്നതിനിടയില്‍ അര്‍ജുനനും പാഞ്ചാലിയും ഇവിടെ വന്ന് അടുത്തടുത്ത രണ്ടു കുന്നുകളിലായി താമസിച്ചുവെന്നാണ് ജനവിശ്വാസം.

കീഴരിയൂര്‍ പഞ്ചായത്തില്‍ നമ്പ്രത്ത്കരയിലാണ് അര്‍ജുനന്‍ കുന്ന്. ഇന്നവിടെ രണ്ടു മൂന്ന് പുരാതനഗുഹകള്‍ കാണാനുണ്ട്. പൂര്‍ണരൂപത്തിലും അല്ലാതെയും. ഈ കുന്നിന്റെ ഇറക്കത്തില്‍ പരന്ന പാടങ്ങളായിരുന്നു പണ്ട്. മൂന്നുനാലു ദശകങ്ങള്‍ക്കു മുമ്പ്. പാടത്തിനപ്പുറം കുന്നില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ഉപ്പുജലം നിറഞ്ഞ അകലാപ്പുഴ ഒഴുകുന്നു.

അര്‍ജുനന്‍കുന്നിനും അകലാപ്പുഴക്കുമിടയിലെ പാടത്തിനു നടുവിലായി നീണ്ടുമെലിഞ്ഞ ഒരു ചെറിയ ശുദ്ധജലാശയമുണ്ട്. നായാടന്‍പുഴ. വില്ലിന്റെ ആകൃതിയിലാണതുള്ളത്. ഗൂഗിള്‍ മാപ്പ് പരിശോധിച്ചാല്‍ അതിന്റെ ധനുര്‍രൂപം കിറുകൃത്യമായി കാണാം.

ഈ കുന്നിലെ ഗുഹയില്‍ തപസ്സു ചെയ്യുകയായിരുന്നു അര്‍ജുനന്‍. തന്റെ നായാട്ടുനായ്ക്കള്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഭൂമിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് കുന്നിനു മുകളില്‍നിന്ന് തന്റെ വില്ല് പാടത്തിനു നടുവിലേക്ക് ഊക്കോടെ എറിഞ്ഞത്രേ കുന്തീതനയന്‍. വില്ലു വീണിടം കുഴിഞ്ഞ് ജലാശയമായെന്നും നായാട്ടുനായ്ക്കളുടെ ദാഹമകറ്റിയതിനാല്‍ അതിന് നായാടന്‍പുഴയെന്നു പേരുവീണെന്നുമാണ് നാട്ടുകാര്‍ വിശ്വസിച്ചുപോരുന്നത്. തൊട്ടടുത്തുള്ള അകലാപ്പുഴയിലെ ഉപ്പുരസം നായാടന്‍ പുഴയിലെ വെള്ളത്തിന് ലവലേശമില്ലെന്നത് കൗതുകകരമാണ്.

കുന്നിന്‍ചെരുവില്‍ നമ്പ്രത്തുകരയിലെ ശ്രീവാസുദേവാശ്രമത്തിന്റെ മതില്‍ക്കെട്ടിനുള്ളിലാണ് അര്‍ജുനന്‍ തപസ്സു ചെയ്തതായി കരുതുന്ന ഗുഹകള്‍ ഉള്ളത്. കൃത്യമായി പരിപാലിക്കാനാളില്ലാതെ ആ ആശ്രമപരിസരവും പുരാതനഗുഹകളും ഇന്ന് കാടുപിടിച്ച് ഏതാണ്ട് അനാഥാവസ്ഥയില്‍ കിടക്കുന്നു.

തൊട്ടപ്പുറത്ത് അരിക്കുളം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പാഞ്ചാലിക്കുന്നില്‍ ശ്രീ ഗുരുവരാനന്ദസ്വാമികള്‍ കുറച്ചുകാലം കഴിഞ്ഞിരുന്ന ജ്യോതി ആശ്രമം നിലവിലുണ്ട്. ഈ കുന്നുകള്‍ക്കും ആശ്രമങ്ങള്‍ക്കുമിടയില്‍ ഐതിഹ്യസ്മൃതികള്‍ നിറഞ്ഞ മനസ്സുമായി പഴയ തലമുറയും അവ അറിയുമോ ഇല്ലയോ എന്നു തീര്‍ച്ചയില്ലാത്ത പുതിയ തലമുറയും ജീവിച്ചുപോരുന്നു.

ഇതു വായിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ നാടുമായി ബന്ധപ്പെട്ട് പുരാണേതിഹാസസ്പര്‍ശികളായ ഒരുപാട് ഐതിഹ്യങ്ങളും വിശ്വാസങ്ങളും പറയാനുണ്ടാവും. പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം പോലെ, ജടായുപ്പാറപോലെ സുപ്രസിദ്ധങ്ങളായവ മാത്രമല്ല. അര്‍ജുനന്‍കുന്നും പാഞ്ചാലിക്കുന്നും പോലെ അധികമാരുമറിയാത്തവ ധാരാളമായി ഉണ്ടായിരിക്കും. അവ ശേഖരിക്കുക എന്നത് കുട്ടികള്‍ക്കു ചെയ്യാവുന്ന ഒരു വൈജ്ഞാനികവിനോദമാണ്. നമ്മുടെ സാംസ്‌കാരികധാരയുടെ ഉറവ തേടിയുള്ള ഒരു യാത്രയുമാവും അത്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

വിഷുക്കണി

മേള

ആന

ഓര്‍മ്മയില്‍ ഒരു പൂരം

ദ്വാരകയില്‍ വിവാഹോത്സവം (സ്യമന്തകത്തിന്‍ പിന്നാലേ 9 )

കണ്ണുകള്‍

Kesari Shop

  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാരിക ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹850.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly