അമ്പലമുററത്താന നിരന്നു
കൊമ്പന്മാരവരില്‍കേമന്മാര്‍
കൊമ്പുംകുഴലും കാഹളമൂതി
വമ്പന്മാരുടെ മേളമുതിര്‍ന്നു
കണ്ണിമചിമ്മിയ നേരമിതാ
വര്‍ണ്ണക്കുടകള്‍ മിന്നിമറഞ്ഞു
കമ്പക്കെട്ടിനെ തീയും തൊട്ടു
ഗുണ്ടുകള്‍ പൊട്ടി നാടു നടുങ്ങി
വിണ്ണില്‍വിരിഞ്ഞു മായാജാലം
കണ്ടില്ലേയീ പൂരം പൊടിപൂരം.