തിരൂര്‍: മലയാള സര്‍വ്വകലാശാലയുടെ പ്രഥമ ഡി-ലിറ്റ് പുരസ്‌കാരം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍, ഭാഷാപണ്ഡിതന്‍ പ്രൊഫ. സ്‌കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി എന്നിവര്‍ക്കൊപ്പമാണ് മരണാന്തര ബഹുമതിയായി ഡി-ലിറ്റ് ബിരുദം മഹാകവി അക്കിത്തത്തിന് സമ്മാനിച്ചത്. അക്കിത്തത്തിനുവേണ്ടി മകന്‍ അക്കിത്തം വാസുദേവനാണ് ബിരുദം ഏറ്റുവാങ്ങിയത്.