പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ മാത്രമല്ല, പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ നാശവും സംഭവിക്കണമെന്നത് ദൈവനിശ്ചയമായിരിക്കും. കേരളത്തില്‍ നിന്നുള്ള ഇടതു ലോകസഭ എം.പിമാരുടെ എണ്ണം ഒന്നായി ചുരുങ്ങിയത് ഒരു ലക്ഷണം. എസ്.എഫ്.ഐ യുടെ കാമ്പസ് സര്‍വ്വാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ ആണിയടിയായി യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് മാറിയത് മറ്റൊരു ലക്ഷണം.
തിരുവനന്തപുരത്തുനിന്നും അതു വടക്കോട്ട് നീങ്ങി തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വരെ എത്തിയിരിക്കുന്നു. മുമ്പ് വിജയന്‍ സഖാവ് ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ കോളേജില്‍ എസ്.എഫ്.ഐയ്ക്കു മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു. എസ്.എഫ്.ഐയുടെ കൊടിമരം മാത്രമേ ക്യാമ്പസ്സിലുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവിടെ എ.ബി.വി.പിയുടെ കൊടിമരം കൂടി ഉയര്‍ന്നുനില്‍ക്കുന്നു. മറ്റൊരു കൊടിമരം അവിടെ പാടില്ല എന്ന വാശിയിലായിരുന്നു ഫല്‍ഗുനന്‍ പ്രിന്‍സിപ്പാള്‍. അദ്ദേഹം സ്വന്തം കൈക്കൊണ്ട് പരിഷത്തിന്റെ കൊടിമരം പറിച്ചെടുത്ത് ക്യാമ്പസ്സിന് പുറത്തു കളഞ്ഞു. എസ്.എഫ്.ഐയുടെ മാത്രമല്ല പ്രിന്‍സിപ്പാളിന്റെ യും നിലപാട് എന്താണെന്ന് ജനത്തി നു ഇതോടെ ബോധ്യമായി. ഇതോടെ നാറിനാണംകെട്ടത് പ്രിന്‍സിപ്പാള്‍. പിറ്റേന്നു എ.ബി.വി.പിക്കാര്‍ പകരം കൊടിമരം നാട്ടിയപ്പോള്‍ അദ്ദേഹം മിണ്ടിയില്ല.
ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. കാമ്പസ്സില്‍ വിദ്യാര്‍ത്ഥി പരിഷത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്നു. ധര്‍മ്മടം പഞ്ചായത്തില്‍ സി.പി.എമ്മിനുണ്ടായിരുന്ന ആധിപത്യം ക്ഷയിച്ചു. രണ്ടു വാര്‍ഡുകളില്‍ ബി.ജെ.പി. വിജയിച്ചു. ഇനി മാര്‍ക്‌സിസ്റ്റ് ജന്മിമാരുടെ മാടമ്പിത്തരം നടക്കില്ലെന്നു പാര്‍ട്ടി യ്ക്ക് ബോധ്യമായി. എസ്.എഫ്.ഐയില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറി എന്നാണ് സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മക്കള്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തി ക്കാനാരംഭിച്ച് കാലത്തായിരുന്നോ ഈ നുഴഞ്ഞുകയറ്റം?