കുറുനരിയെപ്പോല്‍ നിഴലേ, യെന്റെ
പിറകെ നടക്കുന്നെന്തേ?
പുലരിയുദിച്ചിട്ടല്ലേയുള്ളൂ,
പുലര്‍മഞ്ഞിതു മാഞ്ഞിട്ടില്ലാ
ഇളംവെയിലില്‍ പറന്നു കളിക്കാന്‍
ശലഭങ്ങള്‍ വരുന്നേയുള്ളു.
അപ്പോഴേയ്ക്കും വന്നതെവിടു-
ന്നെന്നരികില്‍ നീ നിഴലേ?
കുഴിയില്‍ ചാടിക്കാനോ, വഴിയില്‍
കെണി വലയില്‍ കുടുക്കാനോ
ആരെയുമില്ലൊരു വിശ്വാസം ഈ
ഭൂമിയില്‍ ചതിയന്മാരേറെ!’
കൂടെക്കൂടി നടക്കുന്നവനെ
വീണുപോയാല്‍ കാണില്ല!