Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

പ്രിസൈഡിങ്ങ് ഓഫീസര്‍ ആമയായിരിക്കണം, സഖാവേ!

ശാകല്യന്‍

Print Edition: 15 January 2021

കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസറും ഇടതു അദ്ധ്യാപകസംഘടനയുടെ യൂണിറ്റ് പ്രസിഡന്റുമൊക്കെ ആയിരുന്നിട്ടും ഈ സഖാവിന് അസാരം കാര്യബോധമില്ല എന്നത് കഷ്ടം തന്നെ! ഇവരെയൊക്ക മനസ്സില്‍ കണ്ടിട്ടാവാം പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ സഖാവ് പറഞ്ഞത് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന്. ചുകുപ്പുകോട്ടയില്‍ പ്രിസൈഡിങ്ങ് ഓഫീസറായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ വക ഒരു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ക്ലാസുണ്ട്. ക്ലാസിനു വരുമ്പോള്‍ സെക്രട്ടറി സഖാവ് ഒരു ആമയെ കൊണ്ടുവന്ന് മേശപ്പുറത്ത് വെക്കും. ക്ലാസ് തുടങ്ങുമ്പോള്‍ സഖാവ് ആമയുടെ പുറത്തൊന്നു തട്ടും. ആമ തലയും കാലും അകത്തേയ്ക്ക് വലിക്കും. ”സഖാക്കളെ, പ്രിസൈഡിങ്ങ് ഓഫീസറുടെ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ചെയ്യണം. കുട്ടി സഖാക്കളും സഖാവത്തിമാരും ആരുടെയെങ്കിലും ഐ.ഡി.കാര്‍ഡുമായി വരുമ്പോള്‍ നിങ്ങള്‍ അവിടെ ഇങ്ങനെ വെറുതെയിരുന്നാല്‍ മതി. ബാക്കി കാര്യം ഞങ്ങള്‍ ചെയ്യും.” കാര്യം മനസ്സിലാക്കി കൊടുത്തതോടെ ക്ലാസ് അവസാനിച്ചു.

ഈ ക്ലാസില്‍ പങ്കെടുക്കാത്ത കെ.എം.ശ്രീകുമാര്‍ എന്ന പ്രിസൈഡിങ്ങ് ഓഫീസര്‍ തങ്ങളുടെ യൂണിയന്റെ സഖാവായതിനാലാണ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി കെ.മണിക്കണ്ഠനും എം.എല്‍.എ. കെ.കുഞ്ഞിരാമനും ബൂത്തില്‍ നേരിട്ടുവന്നു പ്രത്യേകം പ്രത്യേകം ക്ലാസെടുത്തത്. സര്‍ജറി സ്‌പെഷ്യലിസ്റ്റു വന്നാല്‍ ഓപ്പറേഷനു ഉപദേശിക്കുന്നതുപോലെ എം.എല്‍.എ വന്നപ്പോള്‍ കാലുവെട്ടുമെന്നു പറഞ്ഞത് സഖാവിന്റെ ഗ്രേഡിനു ചേര്‍ന്ന പ്രയോഗം മാത്രം. അതിനെ വലിയ ഭീഷണിപ്പെടുത്തലായൊന്നും കരുതേണ്ടതില്ല. എന്നിട്ടും സഖാവ് ശ്രീകുമാറിന് ഇതൊന്നും മനസ്സിലായില്ല. സഖാവല്ലേ എന്നു കരുതി പാര്‍ട്ടിയ്ക്ക് ക്ഷമിക്കുന്നതിനും ഒരതിരുണ്ട് എന്ന് ശ്രീകുമാര്‍ മനസ്സിലാക്കുന്നത് നല്ലത്.

Share57TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

Kesari Shop

  • കേസരി പബ്ലിക്കേഷന്‍ സ്പെഷ്യല്‍ ഓഫര്‍ ₹880.00 ₹500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly