Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ചൈനയിലെ ഉയ്ഘര്‍ വംശഹത്യ

അഭിമുഖം: ലോക ഉയ്ഘര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോള്‍കുന്‍ ഈസ/അരുണ്‍ ലക്ഷ്മണ്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
1 January 2021

മാതൃരാജ്യത്തുനിന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന താങ്കള്‍ക്ക് ഒരു ദിവസം സ്വന്തം നാട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടോ?
♠ഞാന്‍ ഇരുപത് വര്‍ഷത്തിനു മുമ്പ് കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ വിട്ടു. ഓരോ വര്‍ഷവും കടന്നുപോകുമ്പോള്‍ അവിടെ സ്ഥിതി വഷളാകുന്നത് വളരെ വേദനയോടെ കാണുകയാണ്. എന്നിരുന്നാലും, കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഒരു ദിവസം എല്ലാവര്‍ക്കും സ്വതന്ത്രമായും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അന്നു ഞാനും അവിടേക്ക് മടങ്ങും.

Google NewsAdd Kesari Weekly as a preferred source on Google

കമ്മ്യൂണിസ്റ്റ് ചൈന മതപരമായ വിശ്വാസങ്ങള്‍ ആചരിക്കാന്‍ പോലും ഉയ്ഘര്‍ മുസ്ലിങ്ങളെ അനുവദിക്കുന്നില്ലെന്നും അവര്‍ക്ക് മനുഷ്യാവകാശം നിഷേധിക്കുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകളെ ക്കുറിച്ച് എന്തു പറയുന്നു.
♠ ചൈനീസ് സര്‍ക്കാര്‍ നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടത്തി, ഇമാമുകളെ തെരഞ്ഞെടുക്കുക, റമദാന്‍ വേളയില്‍ നോമ്പ് ലംഘിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുക, ഹജ്ജ് ഏറ്റെടുക്കുന്നതില്‍ നിന്ന് തടയുക, ഉയ്ഘര്‍ കുട്ടികളെ എല്ലാ മതപരമായ കാര്യങ്ങളില്‍ നിന്നും തടയുക എന്നിവയുള്‍പ്പെടെ മതപരമായ എല്ലാ കാര്യങ്ങളിലും ഭരണകൂടം നിയന്ത്രണം കൊണ്ടുവരുന്നു. മതപരമായ പഠനം തടഞ്ഞു. ആയിരക്കണക്കിന് പള്ളികള്‍, ശ്മശാനങ്ങള്‍, മറ്റ് സാംസ്‌കാരിക സ്ഥലങ്ങള്‍ എന്നിവയെല്ലാം ഇടിച്ചു നിരത്തി പുനര്‍നിര്‍മ്മാണം നടത്തുന്നതും പതിവാണ്.

കമ്മ്യൂണിസ്റ്റ് ചൈനയില്‍ ആയിരക്കണക്കിന് ഉയ്ഘര്‍ മുസ്ലീങ്ങളെ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു എന്നതിനെ എങ്ങനെയാണ് താങ്കളുടെ സംഘടന ഏറ്റെടുക്കുന്നത്.
♠തടങ്കല്‍പ്പാളയങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. മതിയായ വൈദ്യസഹായം ലഭ്യമല്ലാത്ത വളരെ മോശമായ അവസ്ഥയിലാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട മിഹ്രിഗല്‍ തുര്‍സന്‍, സെയ്രഗുല്‍ സായിത്‌ബേ എന്നിവര്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കൂടാതെ, നിരവധി സ്ത്രീകള്‍ അനാവശ്യ കുത്തിവയ്പ്പുകള്‍ക്കും ഗുളികകള്‍ കഴിക്കാനും നിര്‍ബ്ബന്ധിതരായി. ഇത് ബോധം നഷ്ടപ്പെടുന്നതിനും ബുദ്ധിശക്തി കുറയ്ക്കുന്നതിനും ഇടയാക്കി. മരുന്നുകള്‍ നിര്‍ബ്ബന്ധിച്ച് കഴിപ്പിച്ച് ചില സ്ത്രീകളില്‍ ആര്‍ത്തവം നഷ്ടപ്പെടാനും കടുത്ത രക്തസ്രാവം ഉണ്ടാവാനും കാരണമായി.

ADVERTISEMENT

ഉയ്ഘര്‍ ന്യൂനപക്ഷ മുസ്ലിങ്ങള്‍ക്കെതിരെ ചൈനീസ് ഗവണ്‍മെന്റിന്റെ അതിക്രമങ്ങളും ശാരീരിക പീഡനങ്ങളും തുടരുന്നതിനുശേഷവും ഇസ്ലാമിക ലോകം നിശബ്ദത പാലിക്കുകയാണല്ലോ?
♠ ലോകത്തിലെ മുസ്ലീങ്ങളെ മതപരമായി പീഡിപ്പിക്കുന്നതിന്റെ ഏറ്റവും ഗുരുതരമായ ഉദാഹരണമാണ് ഉയ്ഘര്‍ ജനവിഭാഗത്തിനെതിരെയുള്ള ദ്രോഹങ്ങള്‍. ഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളും നേതാക്കളും ഇപ്പോള്‍ നടക്കുന്ന ഉയ്ഘര്‍ വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുക മാത്രമല്ല, അവരില്‍ ചിലര്‍ ചൈനയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരുടെ പീഡനങ്ങളില്‍ മുസ്ലിം ലോകം ഇങ്ങനെകണ്ണടയ്ക്കുന്നു എന്നത് ലജ്ജാകരമാണ്. വളരെ വൈകുന്നതിന് മുമ്പ് മുസ്ലിം ലോകം നിശബ്ദത അവസാനിപ്പിക്കാനും വംശഹത്യ തടയാന്‍ നടപടിയെടുക്കാനും മുന്‍ കൈയെടുക്കും എന്നു പ്രതീക്ഷിക്കുന്നു.

ഉയ്ഘര്‍ മുസ്ലിങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി നിരവധി റീ-എഡ്യൂക്കേഷന്‍ സെന്ററുകള്‍ ചൈനയിലുണ്ടെന്നാണ് അറിയുന്നത്. ഈ കേന്ദ്രങ്ങള്‍ എന്തിനുവേണ്ടിയാണ്?
♠ ക്യാമ്പുകളിലെ ജീവിത സാഹചര്യങ്ങള്‍ കടുത്തതാണ്. പീഡനം, ബലാത്സംഗം, നിര്‍ബന്ധിത വന്ധ്യംകരണം, മരണം എന്നിവയാണ് തടവുകാരുടെ നിരന്തരമായ അനുഭവങ്ങള്‍. ചൈനീസ് സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്: ജനങ്ങളെ സി.സി.പികളുടെ ഇഷ്ടത്തിന് അടിമകളാക്കാനും ഉയ്ഘര്‍ സ്വത്വം ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ട് അവരെ തകര്‍ക്കുക. തടവുകാര്‍ അവരുടെ ഉയ്ഘര്‍ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്തും മറക്കണം. ക്യാമ്പുകള്‍ക്കുള്ളില്‍ തടവുകാരെ പ്രബോധന ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു, അവിടെ അവര്‍ക്ക് മാന്‍ഡാരിന്‍ പഠിക്കാനും പ്രചാരണ ഗാനങ്ങള്‍ ആലപിക്കാനും സി.സി.പി പാര്‍ട്ടിയെ പ്രശംസിക്കാനും പഠിപ്പിക്കുന്നു. ഇവ ‘വിദ്യാഭ്യാസ കേന്ദ്രങ്ങളല്ല’; ഇവ ഉയ്ഘര്‍ വംശഹത്യയുടെ ആധുനിക ഉപകരണങ്ങളാണ്. ക്യാമ്പുകളിലെ ജീവിതസാഹചര്യങ്ങള്‍ ക്രൂരമാണ്. പീഡനം, ബലാത്സംഗം, നിര്‍ബന്ധിത വന്ധ്യംകരണം, മരണം എന്നിവയാണ് തടവുകാരുടെ നിരന്തരമായ അനുഭവങ്ങള്‍. ഇതില്‍ നിന്ന് ചൈനീസ് സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്:
ചോര്‍ന്നു കിട്ടിയ കാരാട്ടാക്‌സ് ജയില്‍ പട്ടിക പ്രകാരം, സി.സി.പി പ്രധാനമായും പ്രജനന ശേഷിയുള്ള വ്യക്തികളെയും ബുദ്ധിജീവികളെയും ലക്ഷ്യമിടുന്നു. കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ സി.സി.പി. ആഗ്രഹിക്കുന്നുവെന്നതിന് ചൈനീസ് ഔദ്യോഗിക രേഖകളുടെ ഗവേഷകനായ അഡ്രിയാന്‍ സെന്‍സിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ തെളിവുകള്‍ നല്‍കി.

സെന്റര്‍ ഫോര്‍ പോളിസി ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് അടുത്തിടെ സംഘടിപ്പിച്ച വെബിനാറില്‍, യു.എന്‍ ഏജന്‍സികളെയും ഇന്റര്‍പോളിനെയും ചൈന ഉയിഘര്‍ മുസ്ലിങ്ങള്‍ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്ന് താങ്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ടല്ലോ?
♠ സമീപ വര്‍ഷങ്ങളില്‍, യു.എന്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ചൈനീസ് ഗവണ്‍മെന്റിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നത് നമ്മള്‍ എല്ലാവരും കാണുന്നു. യു.എന്‍ നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഡബ്ല്യു.യു.സിയെ തടയാന്‍ സി.സി.പി സമീപ വര്‍ഷങ്ങളില്‍ ശ്രമിച്ചു. ചൈനീസ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് എനിക്ക് ന്യൂയോര്‍ക്കിലെ യു.എന്‍ സെമിനാറില്‍ പങ്കെടുക്കാനുള്ള പ്രവേശനം നിഷേധിച്ചു.
1997 ല്‍ ചൈനീസ് സര്‍ക്കാര്‍ എനിക്കെതിരെ ഇന്റര്‍പോളില്‍ ഒരു റെഡ് നോട്ടീസ് ഇറക്കി. ഇത് തെളിവുകളുടെ അഭാവത്തോടെയും ചൈനയുടെ തെറ്റായ ഇടപെടലുകള്‍ കൊണ്ടും ഉണ്ടായതാണ്. ഈ ഇന്റര്‍പോള്‍ റെഡ് അലേര്‍ട്ട് കാരണം, യാത്രയ്ക്കിടെ എന്നെ പലതവണ അറസ്റ്റ് ചെയ്തു. ചൈനയുടെ സ്വാധീനം കാരണം നിരവധി യാത്രാവിലക്കുകള്‍ എനിക്കുനേരെ പുറപ്പെടുവിച്ചു. ചൈനീസ് ഗവണ്‍മെന്റിന്റെ ചാരസംഘടനകളുടെ വേട്ടയാടല്‍ കാരണം എന്റെ യാത്രകള്‍ ഒട്ടും സുരക്ഷിതമല്ല.

പ്രശസ്ത മോഡല്‍ മള്‍ഡന്‍ ഗാപ്പര്‍ ചൈനീസ് കസ്റ്റഡിയില്‍ വച്ചു റെക്കോര്‍ഡഡ് വീഡിയോ അയച്ചിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ടതിനുശേഷം, അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിവുണ്ടോ?
♠ മാര്‍ഡന്‍ ഗാപ്പര്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. സത്യം പറയുന്ന ധീരരായ ആളുകളോട് ചൈനീസ് സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നുവെന്ന് നമുക്കറിയാമെന്നതിനാല്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.

ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ക്രൂരമായ അടിച്ചമര്‍ത്തലിനും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ നിഷ്‌കരുണം കൊലപ്പെടുത്തിയതിനും ശേഷം ചൈന യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ മാന്യമായ സ്ഥാനങ്ങള്‍ വഹിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നു വിശദീകരിക്കുമൊ?
♠ടിയാനന്‍മെന്‍ പ്രതിഷേധത്തിനിടെ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി പോരാടുന്ന നിരവധി വിദ്യാര്‍ത്ഥികളെ ചൈനീസ് സര്‍ക്കാര്‍ കൊലപ്പെടുത്തി. അതിനുശേഷവും ചൈനയ്ക്ക് അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കാരണം രാജ്യങ്ങള്‍ ചൈനീസ് അതിക്രമങ്ങള്‍ക്കു മുന്നില്‍ കണ്ണടയ്ക്കുന്നു, ചിലര്‍ സഖ്യം സ്ഥാപിക്കുന്നു. കൂടാതെ, യുഎന്നിന് ഏറ്റവും വലിയ രണ്ടാമത്തെ ദാതാക്കളാണ് ചൈന.

ആഗോളതലത്തില്‍ മുസ്ലിങ്ങള്‍ക്കായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ശക്തമായി വാദിക്കുന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും ഒരേ സാംസ്‌കാരിക വേരുകള്‍ പങ്കിട്ടതിനുശേഷവും എന്തുകൊണ്ടാണ് തുര്‍ക്കി സര്‍ക്കാര്‍ താങ്കളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത്?
♠ ഒരേ ഭാഷ സംസാരിക്കുന്നതും ഒരേ സംസ്‌കാരവും ചരിത്രവുമുള്ളതുംകൊണ്ട് ഉയ്ഘറുകള്‍ക്കും തുര്‍ക്കി ജനങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ട്. എന്നിട്ടും തുര്‍ക്കി സര്‍ക്കാര്‍ നിശബ്ദത പാലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു സര്‍ക്കാര്‍ വക്താവ് ഉയ്ഘര്‍ മനുഷ്യാവകാശ പ്രതിസന്ധിയെ അഭിസംബോധന ചെയ്തു. ‘സമീപ വര്‍ഷങ്ങളില്‍, യു.എന്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ചൈനീസ് ഗവണ്‍മെന്റിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഞങ്ങള്‍ നിരീക്ഷിക്കുന്നു. യു.എന്‍ നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഡബ്ല്യു.യു.സിയെ തടയാന്‍ സി.സി.പി. സമീപ വര്‍ഷങ്ങളില്‍ ശ്രമിച്ചു. ന്യൂയോര്‍ക്കില്‍ എനിക്ക് യു.എന്‍ പ്രവേശനം നിഷേധിച്ചു. ചൈനീസ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനാലാണ് ഇതു സംഭവിച്ചത്.

താങ്കള്‍ താമസിക്കുന്ന ജര്‍മ്മനി, യു എസ് എ തുടങ്ങിയ രാജ്യങ്ങളില്‍ പോലും താങ്കളുടെ ജീവിതം ചൈനീസ് ഭീഷണിയിലാണെന്ന് താങ്കള്‍ക്കും റുഷന്‍ അബ്ബാസിനെപ്പോലുള്ള ഉയ്ഘര്‍ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കള്‍ക്കും തോന്നുന്നുണ്ടോ?
♠എനിക്ക് വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ; ഇപ്പോള്‍, എനിക്ക് ജര്‍മ്മനിയില്‍ സുരക്ഷിതത്വം തോന്നുന്നു. പക്ഷേ, ഞാന്‍ വളരെയധികം യാത്ര ചെയ്യുന്നു, അതിനാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.

സ്വേച്ഛാധിപത്യ ചൈനീസ് ഭരണകൂടവുമായി സാമ്പത്തികമായ ബന്ധം പുലര്‍ത്തുന്നതിനെതിരെ താങ്കള്‍ ആഗോള കമ്പനികളോടും വികസ്വര രാജ്യങ്ങളോടും പ്രതിഷേധിച്ചു. നിങ്ങളുടെ അഭ്യര്‍ത്ഥന അവര്‍ കേള്‍ക്കുമെന്ന് തോന്നുന്നുണ്ടോ?
ഗ്ഗ മാര്‍ച്ച് ഒന്നിന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്, എ.എസ്.പി.ഐ, നിര്‍ബന്ധിത തൊഴിലാളികളെക്കുറിച്ചും ക്യാമ്പ് തടവുകാരെ ചൈനയിലുടനീളമുള്ള പ്രധാന ഫാക്ടറികളിലേക്ക് മാറ്റുന്നതിലെ മോശം നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ”സിന്‍ജിയാങ് എയ്ഡ്” എന്നറിയപ്പെടുന്ന സര്‍ക്കാര്‍ നയപ്രകാരം തൊഴില്‍ കൈമാറ്റ പരിപാടികളിലൂടെ 2017 നും 2019 നും ഇടയില്‍ 80,000 ത്തിലധികം ഉയ്ഘറുകള്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനിന് പുറത്തുള്ള ഫാക്ടറികളിലേക്ക് മാറ്റിയതായി ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലെ നിരവധി ഉയ്ഘര്‍മാരെ നിര്‍ബന്ധിത തൊഴിലിനായി ഫാക്ടറികളിലേക്ക് അയച്ചതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മഹാമാരി സമയത്ത് ഉയ്ഘര്‍ തൊഴിലാളികളെ നിര്‍ബ്ബന്ധപൂര്‍വ്വം പണിയെടുപ്പിക്കുന്നതും തടവുകാരെ തടങ്കല്‍പ്പാളയങ്ങളില്‍ നിന്ന് കൂട്ടത്തോടെ കൈമാറുന്നതും ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കി. എന്നിരുന്നാലും, ഉയിഗര്‍ തൊഴിലാളികളുമായി ബന്ധമുള്ള മിക്ക കമ്പനികളും ലജ്ജാകരമായ നിശബ്ദത പാലിച്ചു. എന്നിരുന്നാലും, അവരില്‍ ചിലര്‍, എച്ച് ആന്‍ഡ് എം, നോര്‍വേ ഓയില്‍ ഫണ്ട്, ഉയ്ഘര്‍ ഗ്രൂപ്പൂകളെ ഉപയോഗിച്ച് നിര്‍ബന്ധിത ജോലികള്‍ ചെയ്യിച്ച വിതരണക്കാരുമായുള്ള കരാര്‍ റദ്ദാക്കി. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ആഗോളതലത്തില്‍ താങ്കള്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ എല്ലാ കോലാഹലങ്ങള്‍ക്കു ശേഷവും, വരുന്ന ശൈത്യകാല ഒളിമ്പ്യാഡിന് ബീജിംഗ് ആതിഥേയത്വം വഹിക്കുന്നു. ഇത് അന്തര്‍ദ്ദേശീയ സമൂഹത്തോടുള്ള താങ്കളുടെ ആഹ്വാനത്തിനുള്ള തിരിച്ചടിയാണോ?
♠ 2022 ലെ വിന്റര്‍ ഗെയിംസിന് ബീജിംഗില്‍ ആതിഥേയത്വം വഹിക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ലോക ഉയ്ഘര്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ നിരവധി ഔദ്യോഗിക കത്തുകള്‍ കമ്മിറ്റിക്ക് എഴുതിയിട്ടുണ്ട്, കൂടാതെ ഔദ്യോഗികമായി രേഖകളുടെ പിന്‍ബലത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും മറ്റ് ഗ്രൂപ്പുകളുമായി സംയുക്ത കത്തുകള്‍ അയയ്ക്കുകയും ചെയ്തു. No Rights No Games ആരംഭിച്ചതിനുശേഷം ഞങ്ങള്‍ സജീവമായി പ്രോത്സാഹിപ്പിക്കുകയാണ്, കൂടാതെ ഐ ഒ സിയുടെ തീരുമാനത്തെ വ്യത്യസ്ത രീതികളില്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ ഭരണമാറ്റത്തിന്റെ ഫലം എന്തായിരിക്കും?
♠ ഈ വര്‍ഷം ഉയ്ഘര്‍ മനുഷ്യാവകാശ നയ നിയമം നിയമമാക്കി. ഉയ്ഘര്‍ നിര്‍ബന്ധിത തൊഴില്‍ തടയല്‍ നിയമം യുഎസ് കോണ്‍ഗ്രസ് പാസാക്കി. ഇരുവരെയും വലിയ ഉഭയകക്ഷി ഭൂരിപക്ഷം പിന്തുണച്ചിരുന്നു. യു എസ്സിന്റെ പിന്തുണയില്‍ എന്തെങ്കിലും മാറ്റം തിരഞ്ഞെടുപ്പിന് ശേഷം സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ഉയ്ഘര്‍ മുസ്‌ളീം ജനവിഭാഗത്തിന് ഇന്ത്യയിലെ ജനങ്ങളോട് എന്താണ് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്?
♠ഇന്ത്യന്‍ ജനതയും ഉയ്ഘറുകളും തമ്മില്‍ ശക്തമായ പരമ്പരാഗത ബന്ധമുണ്ട്. ഞങ്ങള്‍ പരസ്പരം സമാധാനപരമായി നിരവധി നൂറ്റാണ്ടുകളായി ജീവിച്ചു. ഇന്ത്യ ടിബറ്റന്‍ അഭയാര്‍ത്ഥികളെ വളരെ അധികം സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ ജനങ്ങളില്‍ നിന്ന് ഉയ്ഘറിന് ധാരാളം പിന്തുണ ലഭിക്കുന്നു. കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഉയ്ഘറുകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാം. വലിപ്പവും സാമ്പത്തിക ശക്തിയും കാരണം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ വളരെയധികം സ്വാധീനമുണ്ട്. ഉയ്ഘര്‍ വംശഹത്യ തടയാന്‍ ഇന്ത്യ അതിന്റെ സ്വാധീനം ഉപയോഗിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.♠

Share6TweetSendShare

Related Posts

നവതി കടന്ന നാരീരത്‌നം

നിമിത്ത മാത്രം ഭവ സവ്യസാചിൻ

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഒരു രാജ്യം ഒരു ജനത ഒരൊറ്റ വികാരം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies