Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തലയറുക്കുന്ന ഭീകരവാദം

ഡോ. ഇ. ബാലകൃഷ്ണന്‍

Print Edition: 30 October 2020

ഒക്‌ടോബര്‍ 16 ന് ഫ്രാന്‍സിലെ ഒരദ്ധ്യാപകന്‍ അതിക്രൂരമായി തലയറുത്തു കൊലചെയ്യപ്പെട്ടു. അബ്ദുള്ളഖ് എ. അന്‍സോറോവ് എന്ന, 18 വയസ്സുള്ള റഷ്യയിലെ ചെച്‌നിയയില്‍ നിന്ന് വന്ന് ഫ്രാന്‍സില്‍ അഭയം പ്രാപിച്ച അഭയാര്‍ത്ഥിയാണ് കൊല നടത്തിയത്.

തലയറുക്കപ്പെട്ട അദ്ധ്യാപകന്‍ 47 വയസ്സുള്ള സാമുവല്‍ പാറ്റി സ്‌കൂളില്‍ ചരിത്രവും പൗരധര്‍മ്മവും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം ക്ലാസ്സില്‍ പഠിപ്പിക്കവെ, ‘ചാര്‍ലി ഹെബ്‌ദോ’ മാസികയിലെ 11 പേരെ കൂട്ടക്കൊല ചെയ്ത കാര്യം ചിത്രസഹിതം സാമുവല്‍പാറ്റി ക്ലാസില്‍ പഠിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ വളരെ നാളുകളായി ‘മതനിന്ദ’ വാദം ഉയര്‍ത്തി വളരെയധികം ഫ്രഞ്ച് പൗരന്മാരെ തീവ്രവാദികള്‍ കൊല ചെയ്തിരുന്നു. ഈ കൊലപാതക പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സാമുവല്‍ പാറ്റി. ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളുടെ മുമ്പിലിട്ടുതന്നെ അദ്ധ്യാപകനെ വെട്ടിക്കൊന്ന ‘കേരളീയ രാഷ്ട്രീയ സാഹചര്യ’ത്തില്‍ ഒരു പക്ഷെ ഈ കൊല ഗൗരവതരമായി ജനങ്ങള്‍ കണക്കാക്കില്ല എന്നു വേണം വിചാരിക്കാന്‍. വളരെ അപ്രതീക്ഷിതമായ മതനിന്ദ ആരോപിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ 2010 ജൂലായ് 4ന് മൂവ്വാറ്റുപുഴ നിര്‍മ്മലകോളേജ് അദ്ധ്യാപകനായ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റപ്പെട്ടതും കേരളത്തില്‍ തന്നെയാണ്. ഫ്രാന്‍സിലെ ദുരനുഭവം കേരളീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സമാന അനുഭവങ്ങളാണ് മറ്റിടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് ഉല്‍ക്കണ്ഠാജനകവുമാണ്.

വിവിധ മതവിശ്വാസികളും രാഷ്ട്രീയ വിശ്വാസികളും അഭിപ്രായവ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുന്നതാണ് ജനാധിപത്യരീതി. എന്നാല്‍ ഈ ജനാധിപത്യ രീതിക്ക് പകരം ‘ഭീകരവാദം’ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ എല്ലാ ജനാധിപത്യ വിശ്വാസികളേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്.

1789ലെ മഹത്തായ ഫ്രഞ്ച് വിപ്ലവം നടന്ന രാജ്യമാണ് ഫ്രാന്‍സ്. ലോകചരിത്രത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടാക്കിയ മറ്റൊരു സംഭവമില്ല. ഇന്ത്യയുടെ ഭരണഘടനയിലെ ആമുഖത്തില്‍ (Preamble) എഴുതിച്ചേര്‍ക്കപ്പെട്ട മഹത്തായ ആദര്‍ശങ്ങളാണ് സ്വാതന്ത്ര്യം-അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം), Equality (തുല്യത-നിലയിലും അവസരങ്ങളിലും തുല്യത) fraternity (സാഹോദര്യം-വ്യക്തികളുടെ മാന്യത ഉറപ്പ് വരുത്തുന്നത്). ഈ ആശയങ്ങളൊക്കെ ഫ്രഞ്ച് വിപ്ലവത്തിന്റെ സൃഷ്ടിയാണ്. ആധുനിക ലോകത്തെ മാറ്റിമറിച്ച ഈ ആദര്‍ശങ്ങളുടെ ജന്മഭൂമിയിലാണ് ഉജ്ജ്വലമായ ഈ ആശയത്തെ Liberty – ചോദ്യം ചെയ്തുകൊണ്ടുള്ള തലയറുത്തുള്ള വെല്ലുവിളി. ഫ്രഞ്ച് ജനതയും ഇമാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഗവണ്‍മെന്റും ഈ ഭീകരതയെ അതിശക്തമായി എതിര്‍ത്ത് മുന്നോട്ട് വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ബഹുജനരോഷം ഭീകരവാദത്തിനെതിരായ ലോകപോരാട്ടത്തില്‍ നമുക്കൊരു മാര്‍ഗ്ഗദര്‍ശകമാണ്.

കൂടുതല്‍ കൂടുതല്‍ ജനസമൂഹങ്ങള്‍ ഭീകരവാദത്തിനെതിരെ അണിനിരക്കാന്‍ ഈ സന്ദര്‍ഭം ഇടയാക്കുമെന്നും അത്യന്തം ദയനീയമായ ഈ സംഭവം ലോകജനതയുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകരുമെന്നും തീര്‍ച്ചയാണ്.

Tags: FranceIslamic terrorismMuhammed
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies