Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മാവോയുടെ ‘നാല്‍വര്‍ സംഘം’ കേരളത്തില്‍

ശാകല്യന്‍

Print Edition: 31 July 2020

ചൈനാപ്രേമം മാര്‍ക്‌സിസ്റ്റുകാരുടെ ട്രേഡ്മാര്‍ക്കാണ്. ചൈനയെ കുറ്റം പറഞ്ഞാല്‍ സഖാക്കള്‍ക്ക് സഹിക്കില്ല. ചൈന ഭാരതത്തിന്റെ മണ്ണ് കയ്യേറിയതിന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ന്യായം കണ്ടെത്തിയ ആളാണ് ഇ.എം.എസ്. മാവോയുടെ സാംസ്‌കാരിക വിപ്ലവം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മാര്‍ക്‌സിസ്റ്റു മുഖ്യമന്ത്രിമാര്‍ ആവോളം ശ്രമിച്ചിരുന്നു. കേരളചരിത്രരചനയ്ക്ക് മുമ്പ് ഇ.എം.എസ്സിന്റെ ഉപദേശം തേടണമെന്നു ചരിത്രകാരനായ ശ്രീധരന്‍നായരോട് പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നല്ലോ. സാംസ്‌കാരിക വിപ്ലവം മാത്രമല്ല മാവോയുടെ ‘കിച്ചന്‍ ക്യാബിനറ്റ്’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘത്തെ തന്റെ വകുപ്പില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വിജയന്‍ സഖാവ് ഇ.എം.എസ്സിനെയും കടത്തിവെട്ടിയിരിക്കയാണ്. മാവോയുടെ കുപ്രസിദ്ധമായ ‘നാല്‍വല്‍സംഘം’ പാര്‍ട്ടിയ്ക്കും മീതെയായിരുന്നു. മാവോയുടെ മൂന്നാം ഭാര്യ ജിയാങ് ക്വിങ്ങ്, ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങളായ സാങ്ങ് ചിങ്ങ് കിയോ, യാവോ മെന്‍യുവാന്‍, വാങ്‌പോങ് വെന്‍ എന്നിവരായിരുന്നു നാല്‍വല്‍ സംഘം. പോളിറ്റ് ബ്യൂറോവിനും മീതെയായിരുന്നു ഇവര്‍. പ്രസ്സും പബ്ലിസിറ്റിയും വരെ നിയന്ത്രിച്ചത് ഇവരായിരുന്നു. മാവോയുടെ രാഷ്ട്രീയവും ആശയപരവുമായ കാവല്‍ നായകള്‍ എന്നതായിരുന്നു അവരുടെ നിലപാട്. പരാതി ശക്തമായപ്പോള്‍ ഇവരെ ‘നാല്‍വര്‍സംഘം’ എന്ന് ശകാരിച്ചെങ്കിലും ഒരു നടപടിപോലും സ്വീകരിച്ചില്ല മാവോ.

ഇനി വിജയന്‍ സഖാവിന്റെ കേരള ഭരണത്തിലേ്ക്ക് വരാം. അവിടെയും സഖാവിന്റെ കാവല്‍നായ്ക്കളായി നാല്‍വര്‍ സംഘം ഉണ്ട്. മാവോയുടെ ഭാര്യയുടെ സ്ഥാനത്ത് വിജയന്‍ സഖാവിന്റെ മകളുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ശിവശങ്കരന്റെയും അരുണ്‍ ബാലചന്ദ്രന്റെയും ജോണ്‍ ബ്രിട്ടാസിന്റെയും പേരാണ് നാല്‍വര്‍ സംഘത്തിലെ മറ്റ് മൂന്ന് അംഗങ്ങളായി കേള്‍ക്കുന്നത്. ഇവര്‍ പാര്‍ട്ടി സെക്രട്ടറിക്കും മീതെയാണ്. ഒരാള്‍ മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെങ്കില്‍ രണ്ടാമന്‍ ഐ.ടി. ഫെല്ലോയും മൂന്നാമന്‍ മാധ്യമ ഉപദേശകനുമാണ്. പത്രക്കാരെയും ജനങ്ങളെയും മാത്രമല്ല സഖ്യകക്ഷികളെപ്പോലും ഉപദേശിക്കാന്‍ മുഖ്യന്‍ സഖാവ് നിശ്ചയിക്കുന്നത് ഈ അവതാരങ്ങളെയാണ്. ആരോപണങ്ങള്‍ ഏറെ വന്നപ്പോഴും ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിയ്ക്കും എന്നു പറയുകയല്ലാതെ വകുപ്പുതല ശിക്ഷാനടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ല. മാവോയുടെ മരണശേഷം നാല്‍വര്‍ സംഘത്തിനു നേരെ നടന്ന കുറ്റവിചാരണവേളയില്‍ ജിയാങ്ങ് പറഞ്ഞത് ”ഞാന്‍ ചെയര്‍മാന്‍ മാവോയുടെ പട്ടിയാണ്. അദ്ദേഹം പറഞ്ഞപ്പോള്‍ കടിച്ചു എന്നേയുള്ളു” എന്നാണ്. എന്‍.ഐ.എ. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കരന്‍ പറയുക ഇങ്ങനെത്തന്നെയാവുമോ എന്നേ കണ്ടറിയാനുള്ളു.

Tags: വിജയന്‍മാവോശിവശങ്കരന്‍
Share18TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies