അത്തിപ്പൊത്തിലെ തത്തമ്മേ
അത്തം പത്തിന് തിരുവോണം!
തുള്ളിനടക്കും തുമ്പികളേ
പൂക്കളിറുക്കാന്‍ കൂടേണം.
തുമ്പപ്പൂവേ വെള്ളച്ചീ
ഒരു വട്ടിച്ചോറ് നീ തരണം
കാട്ടുകറുമ്പി കാക്കച്ചീ
കറികളൊരുക്കാന്‍ നീ വരണം
വെള്ളി നിലാവേ പാല്‍ക്കാരി
പായസത്തിന് പാല്‍ തരണം
അമ്പിളിമാമ ചങ്ങാതി
ഒരുകെട്ടു പപ്പടം നീ തരണം,
പാതാളത്തിലെ മാവേലി
ഓണത്തിനുണ്ണാന്‍ നീ വരണം!