Monday, June 5, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

അങ്കത്തട്ടിലേക്ക് (ആരോമര്‍ ചേകവര്‍ 22)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 26 June 2020

കടയിച്ചെടുത്ത ചുരിക നാലും കൊല്ലന്‍ ആരോമരുടെ കാല്‍ക്കല്‍വെച്ചു. നാലു ചുരികയില്‍ ഒരു ചുരികയുടെ ഇരുമ്പാണി മാറ്റി, മുളയാണിവെച്ച്, പൊന്‍കാരംകൊണ്ടു വിളക്കുന്നത് കൊല്ലത്തിപ്പെണ്ണു കണ്ടതാണ്. ചന്തുച്ചേകോര്‍ കണ്ടുനില്‍ക്കേയാണ് കെട്ടിയവന്‍ മാറ്റിത്തം കാട്ടിയത്. ഇത് അറിഞ്ഞുകൊണ്ടുള്ള ചതിയാണ്. അങ്കത്തില്‍ ആരോമരെ ചതിച്ചു കൊല്ലാനാണ് ചുരികക്കണയില്‍ മുളയാണിയിട്ടു മുറുക്കുന്നത്. അങ്കം മുറുകിവരുന്നേരം ചുരിക കണയില്‍വെച്ചു മുറിഞ്ഞു വീഴും.
ആരോമരോടു സത്യം പറയണമെന്ന് കൊല്ലത്തിപ്പെണ്ണിന്റെ
മനസ്സു വെമ്പി. കഴിയില്ല.
സത്യം പറയുന്ന നിമിഷം കെട്ടിയവന്റെ തല മണ്ണില്‍ക്കിടന്നുരുളും.
അപ്പോള്‍ കൊല്ലത്തിപ്പെണ്ണിനൊരു ബുദ്ധി തോന്നി. ചുരിക നാലില്‍നിന്ന് മുളയാണിയിട്ടു മുറുക്കിയ ചുരിക അടയാളം നോക്കിക്കൊണ്ട് പൊക്കിയെടുത്തു.
”ഞാനും കറുത്തേനാര്‍ നാട്ടുകാരിയാണ് ചേകവരേ. എന്നെ ഇവിടേക്കു കെട്ടിക്കൊണ്ടു വന്നതാണ്. നിങ്ങടെ നാട്ടീന്നു പോന്നേപ്പിന്നെ ചുരികയിളക്കി ഞാന്‍ കണ്ടിട്ടില്ലല്ലോ ചേകവരേ. ഈ ചുരിക ഒന്നിളക്കിക്കാണിച്ചു തന്നാലും”
ആരോമരുടെ ചുരികയിളക്കത്തില്‍ ചുരിക കണയില്‍ മുറിഞ്ഞുവീഴുമെന്ന് കൊല്ലത്തിപ്പെണ്ണ് നിരൂപിച്ചു. ചുരികയിളക്കത്തിന്റെ ശക്തികൊണ്ടാണ് ചുരിക കണയില്‍ മുറിഞ്ഞതെന്ന് ആരോമര്‍ വിചാരിച്ചു
കൊള്ളും. ചതി ഒഴിവായിപ്പോകും. എന്നാലോ, ചുരികയിളക്കാന്‍ ആരോമര്‍ തയ്യാറായില്ല.
”പുത്തരിയങ്കത്തിനു പോകുന്ന ഞാന്‍ വെറുതെ ചുരിക ഇളക്കില്ല. ദൈവവിധിയുണ്ടെങ്കില്‍, പെണ്ണേ, പുത്തരിയങ്കം ജയിച്ചുവന്നിട്ടൊരുനാളില്‍ നീ പുത്തൂരം വീട്ടിലേക്കു വായോ. അപ്പോള്‍ ചുരികയിളക്കിക്കാണിച്ചുതരാം”
ചുരിക നാലും വീരാളിപ്പട്ടില്‍ പൊതിഞ്ഞ്് കൊല്ലത്തിപ്പെണ്ണ് ആരോമരുടെ കയ്യില്‍ വെച്ചുകൊടുത്തു.
എന്റച്ഛാ, മുത്തച്ഛാ, പുത്തൂരം വീട്ടിലെ കളരിഭരമ്പരദൈവങ്ങളേ, മുറിച്ചുരികയാണെങ്കിലും വിളങ്ങിയിരിക്കട്ടെ എന്ന് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. കൊല്ലത്തിപ്പെണ്ണിന് ആരോമര്‍ പട്ടും മുറിയും സമ്മാനമായിക്കൊടുത്തു.
ആരോമരും മച്ചുനിയന്‍ ചന്തുവും കീഴൂരിടത്തില്‍ മടങ്ങിയെത്തി. മണിത്തളത്തില്‍ പുല്‍പ്പായ വിരിച്ച് കൊങ്കിയമ്മ ചേകവരെ ഇരുത്തി. വെറ്റിലച്ചെല്ലം അരികെ വെച്ചു.
കൊങ്കിയമ്മ മകനോടു ചോദിച്ചു.
”ആരാണുണ്ണീ, ആരോമരുടെ കൂടെവന്ന ചേകോര് ?”
”എളന്തളര്‍മഠത്തിലെ ചന്തുച്ചേകോരാണമ്മേ. ആരോമരുടെ അച്ഛന്‍ കണ്ണപ്പച്ചേകോരുടെ നേര്‍പെങ്ങളുടെ മകന്‍. പേരുകേട്ട അഭ്യാസിയാണ്. ആരോമരുടെ തുണയാളായിട്ടു പോകാന്‍ വന്നതാണ്.”
പിറ്റേന്ന് നേരം പുലര്‍ന്നവാറെ, ആരോമരും ചന്തുവും എഴുന്നേറ്റ് തേവാരപൂജ കഴിച്ചു. അങ്കക്കുറികള്‍ വരച്ചു. വീരാളിപ്പട്ടു ഞൊറിഞ്ഞുടുത്തു. അങ്കച്ചമയങ്ങളെടുത്തണിഞ്ഞു.
അങ്കപ്പുറപ്പാടു തുടങ്ങി. വീരാളിച്ചങ്കൂതി. കൊമ്പും കുഴലും വിളിച്ചു. പതിനെട്ടു വാദ്യങ്ങളും മുഴങ്ങി. വെണ്‍കൊറ്റക്കുട പൊങ്ങി. ആലവട്ടവും വെഞ്ചാമരവും വീശി. കൊടിതഴകള്‍ ഉയര്‍ന്നു.
ആരോമരും വാഴുന്നോരും മച്ചുനിയന്‍ ചന്തുവും പടിപ്പുരയിറങ്ങി. ആയിരം നായന്മാരുടെ അകമ്പടിയോടെ നഗരിവാതുക്കലേക്കു നടന്നു. അങ്കം കാണണമെന്ന വാശിയോടെ കൊങ്കിയമ്മയും പല്ലക്കില്‍ പുറപ്പെട്ടു.
നഗരിത്തലയ്ക്കല്‍ തൃപ്പംകോട്ടപ്പന്റെ തിരുനടയിലാണ് അങ്കത്തട്ടു പണിതീര്‍ത്തിരിക്കുന്നത്. ആരോമര്‍ അങ്കത്തട്ട് ചുറ്റിനടന്നു നോക്കി. മുളയാണിവെച്ച് മുറിപ്പലകയിട്ടു മുറുക്കിയത് ചേകവരുടെ കണ്ണില്‍പ്പെട്ടു. കള്ളച്ചതി കണ്ടറിഞ്ഞെങ്കിലും അക്കാര്യം വാഴുന്നോരോടുപോലും പറഞ്ഞില്ല. പകരം, അങ്കത്തട്ടിന്റെ ഏതുഭാഗത്താണ് മുളയാണിവെച്ച് മുറിപ്പലക മുറുക്കിയതെന്ന് അകമേ കുറിച്ചിട്ടു.
ആരോമര്‍ ഉണിക്കോനാരോടാരാഞ്ഞു.
”അങ്കത്തട്ടു പണിത വിശ്വകര്‍മ്മനെവിടെ? അവനെ ആളയച്ചു വരുത്തണം. അവന്റെ പണിയാളരും വന്നിരിക്കണം”
ഉടനെ നായന്മാര്‍ വിശ്വകര്‍മ്മനെ അന്വേഷിച്ച് അവന്റെ കുടിയിലെത്തി. പണിയാളരേയും കൂട്ടി വേഗം നഗരിത്തലയ്ക്കലെത്തണമെന്നായി നായന്മാര്‍.
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share14TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പടനായന്മാര്‍

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

മണ്ടന്മാര്‍

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

ചാടായി വന്ന അസുരന്‍ (ശ്രീകൃഷ്ണകഥാരസം 17)

ശകുനം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

മാര്‍ബിളില്‍ തീര്‍ത്ത വഴിയമ്പലം, ഹനുമാന്‍-ഒരു വഴിയോരക്കാഴ്ച

യുദ്ധഭൂമിയില്‍ നിന്ന് ബുദ്ധഭൂമിയിലേക്ക്

ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies