Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

അഭിനയകലയിലെ പൊന്നുതമ്പുരാന്‍

അര്‍ജുന്‍.പി.കെ പൊക്കുന്ന്

Print Edition: 19 June 2020

2020 ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച കേസരി വാരികയില്‍ മോഹന്‍ലാലിന്റെ ഷഷ്ഠിപൂര്‍ത്തിയോട് അനുബന്ധിച്ചുള്ള മുരളി പാറപ്പുറത്തിന്റെ ‘അഭിനയ കലയുടെ അറുപതാം തമ്പുരാന്‍’ എന്ന മുഖലേഖനം വായിക്കാനിടയായി. ലേഖനത്തില്‍ അദ്ദേഹം വളരെ കൃത്യമായി മോഹന്‍ലാലിന്റെ സ്വതസിദ്ധമായ അഭിനയ മികവിനെ കുറിച്ച് വിശദീകരിക്കുന്നു. മോഹന്‍ ലാല്‍ അനായാസമായ രീതിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്നതും വ്യക്തമാക്കുന്നുണ്ട്. പൊതുവെ അഭിനേതാക്കള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തുമ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് കഥാപാത്രങ്ങളെ ഗ്രഹിച്ചും നിരീക്ഷിച്ചും അവയിലേക്ക് പ്രവേശിക്കാനുള്ള ലാലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. മോഹന്‍ലാലിന്റെ മാനറിസത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവയില്‍ പലതും കേരള സമൂഹത്തിന്റെ തന്നെ മാനറിസമായി മാറിയത് നമുക്ക് കാണാന്‍ സാധിക്കും. തോള് ചെരിച്ച് നടക്കാനും, മീശ പിരിച്ചുവെക്കാനും, റെയ്ബാന്‍ ഗ്ലാസ് വയ്ക്കാ നും, നല്ല സ്റ്റയിലില്‍ മുണ്ട് മടക്കി കുത്താനും കേരളക്കര പഠിച്ചത് മോഹന്‍ലാലില്‍ നിന്നുമാണ്.
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളെയും അവയുടെ പൂര്‍ണ്ണതയില്‍ എത്തിക്കണം എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ അനശ്വര നടന്‍ ജയനെ പോലെ മോഹന്‍ലാലിനും ഒരഭിപ്രായമേ ഉള്ളൂ ‘No compromise’. മോഹന്‍ലാലിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ്ങ് കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും എത്തിയിരുന്നു. മണിക്കൂറുകളോളം കഥകളി വേഷത്തിലിരുന്ന് ഭക്ഷണം പോലും ത്യജിച്ചത് ആ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ആയിരുന്നു. ആ കാഴ്ചകള്‍ അദ്ദേഹത്തിന്റെ അമ്മയുടെ കണ്ണ് നിറച്ചിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള അഭിനിവേശം പല സന്ദര്‍ഭത്തിലും നാം കണ്ടതാണ്. ഏത് തരത്തിലുള്ളതും എത്ര ചെറിയ വേഷവും ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തതാണ് ഇന്നും എന്നും മോഹന്‍ലാലിന്റെ മേന്മ. പല സംവിധായകരോടും പലരും ആവര്‍ത്തിച്ച ചോദ്യമാണ് ‘ഈ സിനിമയില്‍ മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ മറ്റാര്’ എന്ന്. എല്ലാവരും ഒരുപോലെ മറുപടി നല്‍കി, ‘ആ സിനിമ സംഭവിക്കില്ലായിരുന്നു’.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ട് കൃഷ്ണാര്‍ജ്ജുനന്മാരെ പോലെ നിന്നുകൊണ്ട് മലയാളത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സില്‍ നിലനില്‍ക്കുന്ന മികച്ച ഒരു പിടി സിനിമകളായിരുന്നു. ലോകത്തെവിടെയും പരസ്പരം അടുത്തിരിക്കുന്ന കഴിവുള്ള സുഹൃത്തുക്കള്‍ ഒരുമിച്ചപ്പോഴെല്ലാം പിറന്നത് ചരിത്രമാണ്. സിനിമയില്‍ മാത്രമല്ല നാടകത്തിലും മോഹന്‍ലാല്‍ എന്ന അഭിനേതാവ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2001ല്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണനായപ്പോഴും, 2003ല്‍ കഥയാട്ടത്തിലും 2008ല്‍ ഛായാമുഖിയില്‍ ഭീമനായപ്പോഴും ആ അഭിനയ വിസ്മയത്തെ നാം നേരിട്ടറിഞ്ഞതാണ്. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ അനശ്വരമാകാന്‍ കാരണം മോഹന്‍ലാലിന്റെ അഭിനയ മികവുകൊണ്ടാണ്.

അറുപതിലെത്തി നില്‍ക്കുമ്പോഴും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തെ കുറിച്ച് ഒന്നേ പറയാനുള്ളു ‘കണ്ട പാതി മനോഹരം, കാണാനിരിക്കുന്നത് അതിലേറെ മനോഹരം’
ലേഖനത്തിലെ ഒന്നുരണ്ട് ചെറിയ പിശകുകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. 1986 ല്‍ തമ്പി കണ്ണന്താനം സംവിധാനം നിര്‍വ്വഹിച്ച രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് ‘വിന്‍സെന്റ് ഗോമസ് ‘ എന്നാണ്.

ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം അല്ല കെ.മധു ആണ്.
മോഹന്‍ലാലിന്റെ അവസാനം റിലീസ് ചെയ്ത സിനിമ സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ ആണ്.

Tags: മോഹന്‍ലാല്‍
Share11TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies