Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചൈനയെക്കുറിച്ച് അരവിന്ദന്‍ മുന്നറിയിപ്പുതന്നു

എം.എന്‍ സുന്ദര്‍രാജ് മാങ്കാവ്

Print Edition: 8 May 2020

ചൈന എന്ന ആഗോള വിപത്തിനെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ കേസരി പ്രസിദ്ധീകരിച്ച ഡോ. കെ.ജയപ്രസാദിന്റെയും ഷാബു പ്രസാദിന്റെയും ലേഖനങ്ങള്‍ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായി.

ദേശീയവീക്ഷണമുള്ള ചിന്തകരും നേതാക്കളും സ്വാതന്ത്ര്യലബ്ധി മുതല്‍ തന്നെ ഈ ഭീഷണിയെക്കുറിച്ച് ബോധവാന്മാരായിരുന്നു. 1950 ഏപ്രിലില്‍ ‘ദ ഐഡിയല്‍ ഓഫ് ഹ്യൂമന്‍ യൂണിറ്റി’ എന്ന ഗ്രന്ഥത്തില്‍ മഹായോഗി അരവിന്ദന്‍ പ്രവചന സ്വഭാവത്തോടെ ഇങ്ങനെ എഴുതി; ഏഷ്യയില്‍ വിനാശകരമായ ഒരു അവസ്ഥാന്തരം ഉണ്ടായിരിക്കുന്നു. ഈ ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഐക്യത്തിനുള്ള ഏതു സാധ്യതയുടെയും വഴിയില്‍ വിലങ്ങടിച്ചു നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ ഉദയമാണ്. ഭീമാകാരമായ ഒരു കക്ഷിയാണിത്. വളരെ വേഗത്തില്‍ ഉത്തര ഏഷ്യയെ മുഴുവന്‍ വിഴുങ്ങിത്തീര്‍ക്കാന്‍ രണ്ടു കമ്മൂണിസ്റ്റ് ശക്തികളുടെ വന്‍ ചേരിയ്ക്ക്, റഷ്യക്കും ചൈനക്കും കഴിയും. തെക്കു കിഴക്കന്‍ ഏഷ്യയും തിബത്തും ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തിയും കീഴടങ്ങലിന്റെ ഭീഷണിയിലമരും. അവര്‍ മുന്നേറി ഇന്ത്യയുടേയും പടിഞ്ഞാറന്‍ ഏഷ്യയുടേയും സുരക്ഷയെ അപകടത്തിലാക്കും. അക്രമണാത്മകമായ യുദ്ധത്തിന്റെ സാധ്യത അതിലുണ്ട്. കീഴടക്കലും മേല്‍ക്കോയ്മ സ്ഥാപിക്കലും നുഴഞ്ഞു കയറ്റവും. സര്‍വ്വഗ്രാഹിയായ പട്ടാള മുന്നേറ്റത്തിലൂടെ പിടിച്ചെടുക്കാനും ആര്‍ക്കും വേണ്ടാത്ത തത്ത്വസംഹിതയും രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയും അടിച്ചേല്‍പ്പിക്കാനും ഇടയുണ്ട്. (ശ്രീ അരവിന്ദന്‍ ഇതെഴുതി ആറുമാസത്തിന് ശേഷം 1950 ഒക്ടോബറില്‍ ചൈന തിബത്തിനെ ആക്രമിച്ചു. 1962 ല്‍ ഇന്ത്യയേയും.)
സര്‍ദാര്‍ പട്ടേല്‍ ചൈനയുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നെഹ്‌റുവിന് കത്തെഴുതി. പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് അതെല്ലാം അവഗണിച്ച പ്രധാനമന്ത്രി നെഹ്‌റുവും പ്രതിരോധമന്ത്രി കൃഷ്ണമേനോനും ചൈനയുടെ കടന്നുകയറ്റം തടയാനാകാതെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

എന്നാല്‍ ഇന്ന് രാജ്യതാല്പര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഭരണ നേതൃത്യം ഉണ്ടെന്നതാണ് ആശ്വാസകരം. ചൈനയുടെ സാമ്പത്തിക കടന്നുകയറ്റത്തെ തടയാന്‍ പുതിയ നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഇക്കാര്യത്തിലുള്ള ജാഗ്രത വ്യക്തമാക്കുന്നതാണ്.

അതേസമയം സൈനികം, സാമ്പത്തികം, രാഷ്ട്രീയം, സാങ്കേതികം, വാണിജ്യം തുടങ്ങി ബഹുമുഖമായ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ തിരിച്ചറിയാന്‍ ഭരണ നേതൃത്വത്തിനൊപ്പം സംഘടനകള്‍ക്കും ജനങ്ങള്‍ക്കും കഴിയണം. സംഘടനാ പ്രവര്‍ത്തനത്തിനുപോലും ‘’സൂം’ പോലുള്ള സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Tags: ചൈനകൊറോണഅരവിന്ദന്‍
Share67TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies