Tuesday, May 17, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ പ്രതികരണം

”അതു ഞമ്മളാണ്!”

മാധവ് ഹരിശങ്കര്‍ തിരുവനന്തപുരം

Print Edition: 31 January 2020

സംസ്ഥാന പോലീസ് സേനയുടെ അധ്യക്ഷസ്ഥാനത്തു നിന്നും യാതൊരു നീതിയോ ന്യായമോ സാമാന്യമായ മര്യാദയോ കൂടാതെ ബഹിഷ്‌ക്കരിക്കപ്പെട്ട ടി.പി. സെന്‍കുമാര്‍ എന്ന പ്രഗല്ഭനായ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈയിടെ നടത്തിയ അധിക്ഷേപാര്‍ഹമായ പരാമര്‍ശം ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍, ഏറ്റവും സീനിയറായ മറ്റൊരു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നിട്ടുപോലും സെന്‍ കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത് തന്റെ സൗജന്യവും സൗമനസ്യവും കൊണ്ടു മാത്രമാണെന്നും, അദ്ദേഹം നാട്ടുകാരനാണെന്ന വസ്തുത പരിഗണിച്ചുമാണെന്നത്രെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒരു പടികൂടിക്കടന്ന്, അതു താന്‍ കാണിച്ച ഏറ്റവും വലിയ ഭോഷത്തമായിരുന്നു എന്നൊരു കുമ്പസാരം കൂടി ചെന്നിത്തല നടത്തിയിരിക്കുന്നു.

ജില്ലാ പോലീസ് മേധാവി എന്ന ഘട്ടം മുതല്‍ സെന്‍കുമാര്‍ തികഞ്ഞ പ്രൊഫഷണല്‍ മികവും സ്വഭാവദാര്‍ഢ്യവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കബോധവും പ്രദര്‍ശിപ്പിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു. ചെന്നിത്തല തന്റെ ആക്രമണ വ്യഗ്രതയില്‍ മറന്നുപോയ പ്രധാനപ്പെട്ട ഒരു വസ്തുത, സെന്‍കുമാറിന്റെ സേവന ചരിത്രത്തിന്റെ ആദ്യഘട്ടത്തിലെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയായ കെ. കരുണാകരനായിരുന്നു എന്നതാണ്. ഉദ്യോഗസ്ഥന്മാരുടെ മികവു നിര്‍ണ്ണയിക്കുന്നതില്‍ അദ്ദേഹത്തിനേക്കാള്‍ സാമര്‍ത്ഥ്യം മറ്റൊരു മുഖ്യമന്ത്രിയും കാണിച്ചിട്ടില്ല. കരുണാകരനു വളരെ പ്രതീക്ഷ നല്‍കിയിരുന്ന ചെറുപ്പക്കാരനായ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു സെന്‍കുമാറെന്ന് അന്ന് അദ്ദേഹത്തിന്റെ ”ഉപഗ്രഹം” ആയിരുന്ന ചെന്നിത്തലയ്ക്കും അറിഞ്ഞു കൂടാത്തതല്ല.

സെന്‍കുമാറിന്റെ ഉദ്യോഗക്കയറ്റത്തെപ്പറ്റി ചെന്നിത്തല നടത്തിയിരിക്കുന്ന അഭിപ്രായ പ്രകടനം സാമാന്യമായ അന്തസ്സും മാന്യതയുമില്ലാത്തതെന്നു മാത്രമല്ല, വസ്തുതാപരമായും തെറ്റുതന്നെയാണ്. അന്ന് കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന മഹേശ് കുമാര്‍ സിംഗ്ലയെപ്പറ്റി ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നതു ചെന്നിത്തല ബോധപൂര്‍വ്വം മറച്ചു വച്ചിരിക്കുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന സിംഗ്ല കേരളത്തില്‍ ഓടിയെത്തി, ഭരണ കക്ഷിയിലെ ഓരോ പാര്‍ട്ടിയുടെയും നേതാക്കളെ നേരിട്ടു കണ്ടു നിര്‍ലജ്ജമായ ‘ലോബിയിങ്ങ്’ നടത്തിയതു ചെന്നിത്തല അറിയാത്തതല്ല. കുപ്രസിദ്ധമായ ഒന്നാം മാറാട് കലാപത്തില്‍, മുസ്ലീം ലീഗിനെ വഴിവിട്ടു സഹായിച്ചു എന്നും, അയാളുടെ പ്രകടമായ പക്ഷപാതം ക്രമസമാധാന സ്ഥിതിഗതികള്‍ വഷളാകാനും മാറാട് കൂട്ടക്കൊല ഉണ്ടാകാനുമിടയാക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമുയര്‍ത്തിയത് മലബാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. അവഗണിക്കാനാവാത്ത ആ ആരോപണം മൂലമാണ് – സെന്‍കുമാറിന്റെ ചോദ്യം ചെയ്യാനാവാത്ത പ്രൊഫഷണല്‍ മികവിനു പുറമെ – സിംഗ്ലയെ പോലീസ് മേധാവി ആക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാഞ്ഞത്. സെന്‍കുമാര്‍ പോലീസ് മേധാവി ആയത് ഈ സാഹചര്യത്തിലാണ്. അതു ചെന്നിത്തലയുടെ ഔദാര്യം കൊണ്ടല്ല. ബഷീറിന്റെ പ്രസിദ്ധ കഥാപാത്രത്തെപ്പോലെ, അതിന്റെ ക്രെഡിറ്റ് സ്വായത്തമാക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ചെന്നിത്തല തുനിഞ്ഞതു തീര്‍ത്തും പരിഹാസ്യമായിപ്പോയി.

ഒരു കാര്യം കൂടി പറയാതെ വയ്യ. അര്‍ഹരായ പലരെയും അവഗണിച്ച് പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെ 1986-ല്‍ മന്ത്രി സ്ഥാനത്തേക്കു കരുണാകരന്‍ ഉയര്‍ത്തിയ ചെന്നിത്തലയാണ് കൃതഘ്‌നതയുടെ പാരമ്യമായി 1995ല്‍ മഹാനായ ‘ലീഡറെ’ പിന്നില്‍ നിന്നു കുത്തി വീഴ്ത്തിയവരില്‍ മുഖ്യന്‍. അദ്ദേഹത്തെ മന്ത്രിയാക്കിയതാണ് രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കാണിച്ച ഏറ്റവും വലിയ ഭോഷത്തം എന്നു കരുണാകരന്‍ പിന്നീടു പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുള്ളതു രഹസ്യമല്ല. അതു വിളിച്ചുപറയാനായി പത്രസമ്മേളനം നടത്താഞ്ഞത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെങ്കിലും.

Tags: സെന്‍കുമാര്‍കരുണാകരന്‍ചെന്നിത്തല
Share12TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

മലയാളഭാഷയുടെ വര്‍ണമാല

എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

പ്രശാന്ത് കിഷോര്‍ ഗാന്ധി

കുഴിമാന്താന്‍ കുഴിമന്തി

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies