Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

സമാജസേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട് : ദത്താത്രേയ ഹൊസബാളെ

Dec 17, 2024, 10:20 am IST

ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യ വാഹ് ദത്താത്രേയ ഹൊസബാളെ. ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമവും എല്ലാ മേഖലയിലും സ്വയം പര്യാപ്തമാകണം. ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഭാരതം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് ഭാരതത്തിലെ സ്വയംപര്യാപ്ത ഗ്രാമങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമക്കൂട്ടായ്മകളിലൂടെ ലാഭേച്ഛയില്ലാതെ സമാജത്തിന്റെ സര്‍വാംഗീണ പുരോഗതി നേടാനാണ് നാം ലക്ഷ്യമിടുന്നത്. അത്തരം ഗ്രാമങ്ങളാണ് ഭാരതത്തിന്റെ ആത്മാവ്, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ നിരന്തരശ്രമങ്ങളിലൂടെയാണ് ആ ഗ്രാമങ്ങള്‍ ഭാരതത്തില്‍ നിലനിന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ക്കൂടിമാത്രം ഗ്രാമവികാസം നമ്മുടെ സങ്കല്പമല്ല. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്യേണ്ടത്. എക്കാലത്തും സര്‍ക്കാര്‍ സഹായത്തിലുള്ള പ്രവര്‍ത്തനം ഗ്രാമങ്ങളെ ദുര്‍ബലമാക്കും. വികസനം കേവലം ഭൗതിക വളര്‍ച്ച എന്നതിലുപരി ആധ്യാത്മികവും മാനസികവുമായ വികാസം കൂടിയാകണം.

ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അമൃതകാലത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ലക്ഷ്യം. പ്രകൃതിദുരന്തം മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികള്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം സ്വയംസേവകര്‍ സേവന തല്‍പ്പരരായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുവരികയാണ്. നമ്മുടെ പൊതു സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്വയംസേവകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

ത്യാഗവും സേവനവും ആണ് ഭാരതത്തിന്റെ രണ്ടു മുഖമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് സ്വയംസേവകര്‍ രാഷ്ട്രത്തിനായി ചെയ്യുന്നത്. ഉത്തര കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്താല്‍ നിരന്തരമായ ജാഗ്രതയോടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണാം. നിരവധി തടസ്സങ്ങള്‍ ഇത്തരം സേവനങ്ങളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവയെ ആദര്‍ശത്തില്‍ അടിയുറച്ച പ്രവര്‍ത്തനത്തിലൂടെ തരണം ചെയ്ത് നാം മുന്നോട്ട് പോവുകയായിരുന്നു.

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം അധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, ഖണ്ഡ് സംഘചാലക് എം. അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഴശ്ശിരാജ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ബിജു ഏളക്കുഴി സ്വാഗതവും കെ.പി. സജിത്ത് നന്ദിയും പറഞ്ഞു.

 

Tags: ദത്താത്രേയ ഹൊസബാളെ
ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies