Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍

Nov 28, 2022, 09:00 pm IST

കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളിലും യൂണിവേഴ്സിറ്റി കാര്യങ്ങളിലും ഇടപെട്ടതില്‍ നിയമവിരുദ്ധമായ ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. കേസരി വാരികയുടെ 71ാം സ്ഥാപനദിനാഘോഷത്തിന്റെയും മാധ്യമസെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. ആ നിയമങ്ങളെ താന്‍ തിരുത്തിയിട്ടില്ലെന്നും നിയമങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും വ്യതിചലനങ്ങളെ തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വാര്‍ത്തകള്‍ ഒരു നല്ല ഉപഭോഗ വസ്തുവാണ്. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ദേശീയ താത്പര്യത്തെ അവര്‍ മാറ്റിനിര്‍ത്തുന്നു. ഭാരതം വിശ്വഗുരു എന്ന സ്ഥാനത്തേക്ക് കുതിക്കുന്ന വേളയിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ പലതും കൊളോണിയല്‍ ഹാങ്ഓവര്‍ ഉള്ളവയാണ്. ഇത്തരം മാധ്യമങ്ങള്‍ക്ക് ഒരു വഴികാട്ടിയാവണം കേസരി പോലുള്ള മാധ്യമങ്ങള്‍. കേസരിയുടെ സ്ഥാപക പത്രാധിപരായിരുന്ന പി. പരമേശ്വര്‍ജി ഭാരതീയ മൂല്യങ്ങളെ തിരിച്ചറിയുകയും അവയ്ക്ക് എഴുത്തിലും പ്രവര്‍ത്തനത്തിലും അതിന് പ്രാമുഖ്യം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു. കേരളത്തിന്റെ വൈചാരിക രംഗത്ത് ഫലപ്രദമായ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.

സമൂഹത്തില്‍ എന്തു നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് സത്യസന്ധമായി അറിയാനാണ് മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമധര്‍മ്മമല്ല. മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുക്കുന്നത് സഞ്ജയനാണ്. യുദ്ധത്തില്‍ ഒരു പക്ഷത്തിന്റെ ആളാണ് ധൃതരാഷ്ട്രരെങ്കിലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ സത്യവിരുദ്ധമായ ഒരു വിവരണം പോലും സഞ്ജയന്‍ നടത്തുന്നില്ല എന്നോര്‍ക്കണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടു വളര്‍ന്നവയാണെങ്കിലും ഇന്ന് വാര്‍ത്ത കച്ചവടച്ചരക്കാകുന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ ജനങ്ങള്‍ ദേശീയതയെ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് കേസരി വാരിക ഏറ്റവും പ്രചാരമുള്ള വാരികയാകാന്‍ കാരണമെന്നുൂം ഗവര്‍ണര്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍, എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംബന്ധിച്ചു.

 

Tags: ആരിഫ് മൊഹമ്മദ് ഖാന്‍Arif Mohammed KhanKerala Governorഗവര്‍ണര്‍
Share35TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies