Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

‘ദയാലുവായ സിംഹവും അറിവില്ലാപൈതങ്ങളും’

എ.ശ്രീവത്സന്‍

Print Edition: 12 August 2022

‘കേട്ടില്ലേ.. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനു മുകളില്‍ വെച്ച അശോക സ്തംഭത്തിനെതിരെ കേസ്.. സിംഹങ്ങള്‍ക്ക് ക്രൗര്യം കൂടിപ്പോയത്രേ!’

പത്രവാര്‍ത്ത വായിച്ച ശ്രീമതിയ്ക്ക് സംശയം ‘ഇനിയിപ്പോ അത് മാറ്റേണ്ടി വരുമോ?’

‘നിനക്ക് വല്ല കാറ്റുണ്ടോ.. ഒരു പണീം തൊരോം ഇല്ലാത്ത വക്കീല്‍മാര് പേരെടുക്കാന്‍ കൊടുക്കുന്ന കേസുകളാണ് ഇത്തരം കേസുകള്‍.

സുപ്രീം കോടതിയില്‍ ഒരു ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുമ്പോളാണ് ഇജ്ജാതി കേസുകള്‍..’

അവളുടെ സംശയത്തിന്റെ മുനയൊടിച്ചെങ്കിലും ചോദ്യം ബാക്കി.

‘അല്ല .. രാഷ്ട്രീയ പ്രേരിതമായതുകൊണ്ട് കേസ് വേഗമെടുത്താലോ?’

‘ഹ..ഹ.. അത് ശരിയാ എങ്കിലും സിംഹത്തെ കാണാത്ത ജഡ്ജിമാരുണ്ടാകുമോ? ചിത്രമെങ്കിലും?’

‘കണ്ടിട്ടുണ്ടാകാം.. പക്ഷെ ഇവിടെ സാരനാഥിലെ സിംഹമാണല്ലോ പ്രതിപാദ്യം. അതിന്റെ ട്രൂ കോപ്പി ആവണ്ടേ ഈ പ്രതിമയും?’

‘അല്ലെന്നു ആര് പറഞ്ഞു? അതിനെ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ? അതിനെ ചിത്രത്തിലാക്കിയവരാണ് ചിരിക്കുന്ന പൂച്ചയാക്കിയത്. അശോക ചക്രവര്‍ത്തിയെ പരിഹസിച്ചുകൊണ്ട്. ഇന്നിപ്പോള്‍ അശോക ചക്രവര്‍ത്തി ഈ പ്രതിമ കണ്ടാല്‍ മോദിജിയെ പ്രകീര്‍ത്തിക്കും. യാഥാര്‍ത്ഥ്യ ബോധത്തോടെ നിര്‍മ്മിച്ചതിന്.. ബലേ ഭേഷ് എന്ന് പറയും.’

‘ഹ..ഹ.. ഉവ്വ്’…അവള്‍ ചിരിച്ചു.

‘അല്ല സാരനാഥിലെ സിംഹങ്ങള്‍ ശാന്തിയും സമാധാനവുമുള്ള സിംഹങ്ങളാണ്. ഇത് ദംഷ്ട്രങ്ങള്‍ കാട്ടുന്ന ക്രൂര സിംഹമാണ് എന്നാണല്ലോ വക്കീല്‍ വാദം?’
‘സിംഹം വനത്തിലെ രാജാവാണ്. അത് ശാന്തിയോടും സമാധാനത്തോടും ഇരുന്നല്ല രാജാവായത്. രൗദ്രഭാവത്താലാണ്.

പ്രശസ്തമായ സുഭാഷിതം കേട്ടിട്ടില്ലേ?

‘ന അഭിഷേകോ ന സംസ്‌കാര:
സിംഹസ്യ ക്രിയതേ വനേ
വിക്രമാര്‍ജ്ജിത സിംഹസ്യ
സ്വയമേവ മൃഗേന്ദ്രതാ’

വനത്തിലെ രാജാവാകാന്‍ സിംഹത്തിന് കിരീട ധാരണമോ അഭിഷേകമോ ആചാരക്രിയകളോ ഒന്നും ആരും നടത്തുന്നില്ല. അത് സ്വന്തം ശക്തികൊണ്ടും പരാക്രമം കൊണ്ടും അങ്ങോട്ട് ആവുകയാണ് എന്നര്‍ത്ഥം. ‘സ്വയമേവ മൃഗേന്ദ്രതാ’ കേസരി വാരികയുടെ മുദ്രാവാക്യമാണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
‘ഉവ്വ് .. പക്ഷെ ഈ ശ്ലോകം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.’

‘സിംഹത്തെ സാധുശീലനായി ചിത്രീകരിക്കുന്നവരെ നാം സൂക്ഷിക്കണം. കുറുനരികളായ അവര്‍ക്ക് ദുരുദ്ദേശം കാണും.

ഗുരു ചാണക്യന്‍ സിംഹത്തെ കണ്ടു മനുഷ്യന്‍ ഒരു കാര്യം, സിംഹാദേകം, പഠിക്കണം എന്ന് പറയുന്നു.’ ഇങ്ങനെ:

‘പ്രഭുത്വം കാര്യമല്‍പ്പം വാ
യന്നര: കര്‍തുമിച്ഛതി
സര്‍വ്വാരംഭേണ തത് കാര്യം
സിംഹാദേകം പ്രചക്ഷതേ’

സിംഹം ഒരു കാര്യം ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കിയിരിക്കും.

ഇരയുടെ മേല്‍ സര്‍വ്വശക്തിയും പ്രയോഗിച്ച് ചാടി വീഴുന്നു. കീഴടക്കുന്നത് വരെ അത് വിശ്രമിക്കുന്നില്ല.

ഇതില്‍ നിന്ന് നമുക്കും പഠിക്കാനുണ്ട്. നമ്മുടെ പദ്ധതികളെല്ലാം അതി ശക്തമായിത്തന്നെ മുന്നോട്ട് നീക്കണം. അത് തീരും വരെ അശ്രാന്ത പരിശ്രമവും വേണം എന്ന്.

രാമായണത്തില്‍ നരസിംഹമൂര്‍ത്തി എങ്ങനെയാ വന്നത്? ഗംഭീരമായി ഗര്‍ജ്ജിച്ചുകൊണ്ട് (നിര്‍ഹ്രാദം) വരികള്‍ നോക്കൂ:

‘നിര്‍ഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്‌ളാദനെപ്പരിപാലിച്ചുകൊള്ളുവാന്‍
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യ കശിപുതന്‍
വക്ഷപ്രദേശം പ്രപാടനം ചെയ്തതും…’

വിമര്‍ശകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിംഹം ആയിരുന്നു നരസിംഹ മൂര്‍ത്തിയെങ്കില്‍ ആലോചിച്ചു നോക്കൂ. ഹിരണ്യ കശിപുവിനെ മടിയിലിരുത്തി ഓമനിക്കണം എന്ന് ഇക്കൂട്ടര്‍ പറയില്ലേ?

‘ഹ..ഹ.. അത് ഉറപ്പാ..’

‘ആരോ പറഞ്ഞു പ്രതിമയിലെ നാല് സിംഹങ്ങളല്ല വിമര്‍ശകരുടെ പ്രശ്നം അതിന് മുന്നില്‍ നില്‍ക്കുന്ന സിംഹമാണെന്ന്. ഉദ് ഘാടനത്തിനു ശേഷം പ്രധാനമന്ത്രി അതിനു മുന്നില്‍ നിന്നിരുന്ന ചിത്രം പത്രത്തില്‍ വന്നത് കണ്ടപ്പോള്‍ ഉണ്ടായ ഇണ്ടല്‍ബത.’
‘ഹ.ഹ. അത് തന്നെയാണ് കാര്യം’

‘രാഷ്ട്രപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ചതും വാസ്തവത്തില്‍ ആ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് തന്നെ. കോണ്‍ഗ്രസ്സിന്റെ ഒരു നാരീരത്‌നം ഉണ്ടായിരുന്നല്ലോ വലിയ പ്രതിഭാശാലിയൊന്നും അല്ലാതിരുന്ന ശ്രീമതി പാട്ടീല്‍. അവരെ ആരും അങ്ങനെ വിളിച്ചില്ലല്ലോ. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കലി അടങ്ങുന്നില്ലെങ്കില്‍ അത് അവരുടെ നേതാവിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചോദ്യം ചെയ്യുന്നത് കൊണ്ടല്ലേ?..’

‘ശരിയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റം മഹാ മോശം തന്നെ. ഇത്രയ്ക്ക് അറിവില്ലാത്തവരോ ഇവര്‍ എന്ന് തോന്നും’

‘അതെ.. ജനം ഇതൊക്കെ കാണുന്നുണ്ട് എന്നുള്ളത് ഭരണകക്ഷിയ്ക്ക് നല്ലതല്ലേ?’

‘വെറുതെയല്ലല്ലോ സീറ്റുകള്‍ കുറഞ്ഞ് വരുന്നത്. അറിവില്ലായ്മയുടെ കൂടെ അഹംഭാവവും കൂടിയാല്‍ ഫലം സര്‍വ്വനാശമായിരിക്കും.
ഒരു ഈസോപ്പ് കഥ ഓര്‍മ്മ വരുന്നു:

വനപ്രദേശത്തിനടുത്ത ഗ്രാമത്തിലെ ഒരു കൃഷിക്കാരന്റെ വീട്ടില്‍ ഒരു കഴുതയും പൂവന്‍ കോഴിയും പാര്‍ത്ത് വന്നു. അതിനടുത്ത് വനത്തില്‍ പാര്‍ത്തിരുന്ന സിംഹം കഴുതയെ നോട്ടമിട്ട് വെച്ചിട്ട് കുറച്ചു നാളായിരുന്നു. പക്ഷെ കോഴിയുടെ കൂകല്‍ സിംഹത്തിനു അസഹ്യമായി തോന്നി. അതിനാല്‍ സിംഹം വിട്ടു നിന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ സിംഹം ആ വഴി വന്നപ്പോള്‍ കോഴി കൂകി ബഹളം വെച്ചു. സിംഹം അവിടെ നിന്നും ഓടി മറഞ്ഞു. ഇത് കണ്ട കഴുത ഇങ്ങനെ വിചാരിച്ചു. ഒരു ചെറിയ പക്ഷിയുടെ ശബ്ദം സിംഹത്തിനു ഇത്രയ്ക്ക് അസഹ്യമായി തോന്നുന്നെങ്കില്‍ തന്റെ ശബ്ദം കേട്ടാല്‍ എങ്ങനെയിരിക്കും? സിംഹം ഈ കാട് വിട്ടു തന്നെ ഓടിപ്പോകില്ലേ?.. ആ വിചാരം മൂത്ത് കഴുത സിംഹത്തിന്റെ പിന്നാലെ ഓടി. സിംഹം വനത്തില്‍ മറഞ്ഞു. കഴുത വിട്ടില്ല. ഉള്‍വനത്തില്‍ ചെന്ന് ഉറക്കെ കരഞ്ഞു ശബ്ദമുണ്ടാക്കി. ഒളിച്ചു നിന്നിരുന്ന സിംഹം കഴുതയ്ക്ക് മേല്‍ ചാടി വീണു.
‘സത്യം. അത് തന്നെയാണ് ആ പാര്‍ട്ടിയ്ക്ക് എപ്പോഴും സംഭവിക്കുന്നത്.’

‘അകാലിദളിനെ എതിര്‍ക്കാന്‍ തീവ്രവാദികളായ ഭിന്ദ്രന്‍ വാലയെ പുല്‍കി. ഭവിഷ്യത്ത് എന്തായിരുന്നു എന്ന് നമുക്ക് അറിയില്ലേ?’
‘തമിഴ് പുലികളെ സഹായിക്കാന്‍ പോയിട്ട് ഉണ്ടായതും അത് പോലെ തന്നെയല്ലേ?’
‘ശരിയാണ് .. ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പമാണ്. ഇനി അതും കണ്ടറിയണം’
‘ഭര്‍ത്തൃഹരിയുടെ നീതി ശതകത്തില്‍ ഇങ്ങനെ പറയുന്നു:

ഈ ലോകത്തില്‍ എല്ലാറ്റിനും മറുമരുന്നുണ്ട്. അഗ്‌നിക്ക് ജലം, വെയിലിനു തണല്‍, വിഷത്തിനു മന്ത്രം, രോഗത്തിന് ഔഷധം, ആനയ്ക്ക് ഒരു നോട്ടം, കഴുതയ്‌ക്കൊരു അടി.. അങ്ങനെ സകലതിനും പക്ഷെ മൂര്‍ഖരുടെ മൂര്‍ഖതയ്ക്ക് യാതൊരു വിധ മരുന്നും ഇല്ല…എന്ന്.!’
‘അപ്പൊ പറഞ്ഞു വരുന്നത് ദയാലുവായ സിംഹം അറിവില്ലാപ്പൈതങ്ങളുടെ ആശയം എന്നാണ് അല്ലെ?’

‘അതെ.. എന്താ ഇത്ര സംശയം? ഒരിക്കല്‍ സിംഹം തനിക്ക് വായ്നാറ്റമുണ്ടോ എന്ന് ഒരു ആടിനെ വിളിച്ചു ചോദിച്ചു. ഉണ്ടെന്നു ആട് പറഞ്ഞതും വിഡ്ഢിയായതിന്റെ പേരില്‍ സിംഹം അവന്റെ മേല്‍ ചാടിവീണ് തല കടിച്ചെടുത്തു. പിന്നെ അവന്‍ ചെന്നായയെ വിളിച്ച് ചോദിച്ചു. ഇല്ലെന്ന് ചെന്നായ പറഞ്ഞപ്പോള്‍ മുഖസ്തുതി പറയുന്നോ എന്ന് ചോദിച്ചു സിംഹം അവനെ കടിച്ചു കീറി. അതെല്ലാം കണ്ടു നിന്ന ഒരു കുറുക്കന്‍ ആ വഴി പോയത് കണ്ടു സിംഹം അവനെ വിളിച്ചു ചോദിച്ചു. കുറുക്കന്‍ പറഞ്ഞു ‘ഏമാനെ എനിക്ക് കോവിഡ് ആണ് രുചിയും മണവും തീരെ അറിയാന്‍ പറ്റില്ല’ എന്ന്. ‘കള്ളം പറയുന്നോ?’ എന്ന് ചോദിച്ച് സിംഹം അവന്റെ മേലും ചാടി വീണു.’

‘ഹ ..ഹ ..അത് നന്നായി’ എന്നവള്‍.

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

വിപ്ലവകാരിയായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 13)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies