Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

കേരളത്തിലെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നു: ഭാരതീയ വിചാരകേന്ദ്രം

Print Edition: 18 March 2022
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സഭയുടെ
ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം. ഇതിനെതിരായി ദേശീയ സംഘടനകളും സമാന സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങളും ശരിയായ ഇടപെടല്‍ നടത്തണമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളം ഗുണ്ടാ സംഘങ്ങളുടേയും കൊടും കുറ്റവാളികളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നുവെന്നത് ആശങ്കാജനകമാണ്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പൂച്ചെടി ശാലയിലെ ജീവനക്കാരിയും ഒരു ഹോട്ടല്‍ ജീവനക്കാരനും ദാരുണമായി വധിക്കപ്പെട്ടത് പട്ടാപ്പകല്‍ പോലീസിന്റെ സാന്നിധ്യമുള്ളപ്പോഴാണ്. അതിനും കുറച്ചുനാള്‍ മുന്‍പാണ് അക്രമികള്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തി കാല്‍വെട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്. ബലാല്‍സംഗങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ സംഭവങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവാണ്. മദ്യവില്‍പ്പന സര്‍ക്കാര്‍ ആഭിമുഖ്യത്തിലാണെങ്കില്‍ മയക്കുമരുന്ന് വില്‍പ്പന അന്തര്‍ ദേശീയ കുറ്റവാളി സംഘടനകളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രധാന ഇരകള്‍. വിവാഹങ്ങളിലും, ആഘോഷങ്ങളിലും വരെ ബോംബുപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ നടക്കുന്നു. ഇത് കാണിക്കുന്നത് കേരളീയ സമൂഹത്തിലെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥയെയാണ്.

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും ഭീകരവാദികളും ചേര്‍ന്ന് നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒത്താശ നല്‍കുന്നുവെന്ന ആരോപണമുണ്ട്. കഴിഞ്ഞ 2 മാസത്തിനിടയില്‍തന്നെ നാലിലധികം കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു. ഒട്ടേറെ പെണ്‍കുട്ടി കള്‍ ഈ കെണിയില്‍ വീണ് മനോരോഗികളായതിന്റെയും മയക്കുമരുന്ന് വാഹകരായതിന്റെയും അനേകം ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തില്‍ കാണാം. കഴിഞ്ഞവര്‍ഷം മാത്രം 5.8 ടണ്‍ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

നവകേരളം സ്വപ്‌നം കാണുന്നവര്‍ കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയില്‍ എത്രമാത്രം ഉത്കണ്ഠാകുലരാണെന്ന് വെളിപ്പെടുത്തണമെന്നും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തില്‍ വ്യക്തമാക്കി.

Share3TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies