Saturday, June 10, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

നേതാജിയെ ആദ്യം കണ്ട മലയാളി

പായിപ്ര രാധാകൃഷ്ണന്‍

Print Edition: 14 January 2022

മലയാളത്തിലെ ഒരു മുഖ്യദിനപത്രം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജയന്തി അനുസ്മരിച്ചപ്പോള്‍ എം.എന്‍. കാരശ്ശേരിയുള്‍പ്പെടെ എല്ലാവരും നേതാജിയെ ആദ്യം കണ്ട മലയാളിയെ മറന്നു. എണ്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നേതാജിയെ ആദ്യമായി നേരില്‍ കാണുകയും തന്റെ പ്രശസ്തമായ സഞ്ചാരകൃതിയില്‍ അതു രേഖപ്പെടുത്തുകയും ചെയ്ത മിസ്സിസ് സി. കുട്ടന്‍ നായര്‍ എന്ന കെ. കല്യാണിക്കുട്ടിയമ്മയായിരുന്നു ആ മാന്യമഹതി. ‘യൂറോപ്പു കണ്ട ഞാന്‍’ എന്ന് സഞ്ജയന്‍ പരിഹസിച്ച ‘ഞാന്‍ കണ്ട യൂറോപ്പ്’ എന്ന മലയാളത്തിലെ ആദ്യ പെണ്‍സഞ്ചാരകൃതിയുടെ രചയിതാവ്. എസ്.കെ. പൊറ്റെക്കാട്ടിനും ഒരു വ്യാഴവട്ടം മുമ്പ് കപ്പലില്‍ യൂറോപ്യന്‍ പര്യടനം നടത്തിയ വനിത.

വിയന്നയില്‍ ബ്രിസ്റ്റണ്‍ ഹോട്ടലില്‍ രോഗിണിയായി വിശ്രമിക്കുന്ന കമലാനെഹ്രുവിന്റെ മുറിയില്‍ വച്ചാണ് കല്യാണിക്കുട്ടിയമ്മ നേതാജിയെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. വടക്കേ ഇന്ത്യന്‍ മട്ടില്‍ വസ്ത്രധാരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശരീരം വിളറിയും ക്ഷീണിച്ചും കാണപ്പെട്ടിരുന്നു. മാതൃഭൂമിയെപ്പറ്റി പാശ്ചാത്യദേശത്ത് പ്രചരിച്ചിരുന്ന തെറ്റിദ്ധാരണകളെ നീക്കം ചെയ്യുന്നതില്‍ അദ്ദേഹം അതിപ്രയത്‌നം ചെയ്തിരുന്നുവെന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേതാജി പ്രസംഗിക്കുന്ന സദസ്സുകളില്‍ ധാരാളം ജനങ്ങള്‍ തടിച്ചുകൂടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

കല്യാണിക്കുട്ടിയമ്മയെ കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ത്തുവച്ച് ഓര്‍ക്കാനും ഒരിടമുണ്ട്. ‘ഞാന്‍ കണ്ട യൂറോപ്പിന്’ ശേഷം അരനൂറ്റാണ്ടു കഴിഞ്ഞ് ജീവിത സായാഹ്നത്തിലാണ് അവര്‍ തന്റെ രണ്ടാമത്തെ കൃതി- ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ രചിക്കുന്നത് (1991). 1994ല്‍ ഈ കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. അവാര്‍ഡു പ്രഖ്യാപനത്തിന് മുമ്പ് നിര്‍വ്വാഹകസമിതിയില്‍ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊരു സംശയം ആരോ ഉയര്‍ത്തി. പുറത്ത് അവാര്‍ഡ് പ്രഖ്യാപനം കാത്ത് പത്രക്കാര്‍. പ്രസാധകരായ കൈരളിയോട് ഞാന്‍ തിരക്കി. തൊണ്ണൂറിലെത്തിയ ആ മുത്തശ്ശി തൃശ്ശൂര്‍ നഗരത്തില്‍ തന്നെ സ്വന്തം വീടിന്റെ പുറം ചായ്പില്‍ വാടകയ്ക്കു താമസിക്കുന്നുവെന്നറിഞ്ഞു. അക്കാദമി സ്റ്റാഫ് പോളിനേയും കൂട്ടി ഞാനവരുടെ വീടു തേടിപ്പിടിച്ച് നേരില്‍ക്കണ്ടു.

തൊണ്ണൂറിന്റെ പടിവാതിലിലെത്തിയ ആ വന്ദ്യവയോധികയുടെ കണ്ണുകളില്‍ വിധിയുടെ ക്രൂരതകള്‍ വേട്ടയാടിയതിന്റെ ദൈന്യതയുണ്ടായിരുന്നു. അഭിമാനകരമായ യുവത്വവും അധ്യാപന ജീവിതത്തിന്റെ മുപ്പതാണ്ടുകള്‍ നല്‍കിയ ധാര്‍മ്മിക ഗരിമയും അവര്‍ക്ക് ജീവിതാവസാനം വരെ തണലായി ഭവിച്ചില്ല (എം.ലീലാവതി ടീച്ചര്‍ തന്റെ ആത്മകഥാ കഥനത്തില്‍ തന്റെ ഈ അഭിവന്ദ്യഗുരുനാഥയെ അനുസ്മരിക്കുന്നുണ്ട്). സംഘടിത പ്രസ്ഥാനങ്ങള്‍ വ്യക്തികള്‍ക്ക് മുകളില്‍ നടത്തുന്ന അധാര്‍മ്മികമായ വേട്ടയാടലിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി അവര്‍.

അവാര്‍ഡു വാര്‍ത്ത പ്രത്യേകമായ ഒരാഹ്ലാദവും അവരില്‍ ഉണര്‍ത്തിയില്ല. എങ്കിലും ഒന്നവര്‍ പറഞ്ഞു. എന്നെ തടവിനു ശിക്ഷിച്ച അതേ കോടതി മുറിയില്‍ അക്കാദമി എന്നെ സ്വീകരിച്ച് അവാര്‍ഡു തരുന്നു എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. (ഇന്നത്തെ അക്കാദമിക്കെട്ടിടം പഴയ കോടതിയായിരുന്നു)! ഞാന്‍ കണ്ട യൂറോപ്പെന്ന മലയാളത്തിലെ ആദ്യപെണ്‍ സഞ്ചാരകൃതിക്ക് നല്‍കപ്പെടാതെ പോയ ആദരവിന്റെ പ്രായശ്ചിത്തപൂര്‍വ്വകമായ ഒരു പ്രണാമം കൂടിയായി ആ പുരസ്‌കാരസമര്‍പ്പണം.

Tags: AmritMahotsav
Share1TweetSendShare

Related Posts

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

മോദിയുഗത്തിലെ വിദേശനയം

ഇത് ഹിന്ദുരാഷ്ട്രം- സനാതനം അതിന്റെ വിശേഷണം

വികസനമന്ത്രം മുഴങ്ങുന്ന ആദ്ധ്യാത്മിക ഹൃദയപീഠം

അസ്മിയയുടെ മരണം കേരളത്തിന്റെ മനസ്സാക്ഷിയെ ഖബറടക്കി

ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തീ പിടിക്കുന്ന തീവണ്ടികള്‍…

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies