Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ചൈനീസ്‌ വ്യാളിയെ വളഞ്ഞു പിടിക്കുമ്പോള്‍

ഡോ. സന്തോഷ്‌ മാത്യു

Nov 30, 2021, 12:50 pm IST

‘എ.യു.കെ.യു.എസ്.’ എന്നു പേരിലുള്ള സുരക്ഷാകരാറുമായി ബ്രിട്ടനും യു.എസും ഓസ്‌ട്രേലിയയും മുന്‍പോട്ടു വന്നത് ചൈനയുടെ വെല്ലുവിളിക്ക് പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍,ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍,ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ നടത്തിയ സംയുക്ത വെര്‍ച്വല്‍ പത്രസമ്മളനത്തിലാണ് പുതിയ ചേരി നിലവില്‍ വന്നത്. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ പങ്കാളിത്തമാണ് പ്രധാനലക്ഷ്യം. നിര്‍മിതബുദ്ധി അടക്കമുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതാണ് കരാര്‍. സൈനികശേഷി, സൈബര്‍,ആഴക്കടല്‍ സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്തം എന്നിവയില്‍ കരാര്‍ ഊന്നല്‍ നല്‍കുന്നു. ചൈനയുടെ സൈനികസാന്നിധ്യം ശക്തമായ തന്ത്രപ്രധാനമേഖലയില്‍ ഓസ്ട്രേലിയയെ ആണവശേഷിയുള്ള അന്തര്‍വാഹിനികള്‍ സ്വായത്തമാക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീരാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡിന് പിന്നാലെയാണ്‌ ചൈനയെ ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ. .

ചൈനയ്‌ക്കെതിരെ രൂപീകരിച്ച പുതിയ ത്രികക്ഷി സഖ്യം ഇന്തോ- പസഫിക് മേഖലയുടെ മുഖം മാറ്റുമെന്ന് നിരീക്ഷകര്‍ പറയുന്നു. മധ്യ പൂര്‍വേഷ്യയില്‍നിന്ന് ഇന്തോ- പസഫിക് മേഖലയിലേക്ക് ശ്രദ്ധ മാറ്റണമെന്ന മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്ത് തുടങ്ങിവച്ച ചര്‍ച്ചയാണ് ജോ ബൈഡന്‍ പൂര്‍ത്തീകരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തെ ന്യായീകരിക്കുമ്പോള്‍ അമേരിക്കയുടെ മുഴുവന്‍ വിഭവങ്ങളും ചൈനയെ നേരിടാന്‍ ഉപയോഗിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് ബ്രിട്ടനുമായിമാത്രം ആണവ സാങ്കേതികവിദ്യ പങ്കിട്ടിരുന്ന അമേരിക്ക ഇപ്പോള്‍ ഓസ്ട്രേലിയക്കും സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ബ്രെക്‌സിറ്റിനുശേഷം ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ നിര്‍ണായകസ്ഥാനം തിരികെ പിടിക്കാനുള്ള അവസരമായാണ് ബ്രിട്ടന്‍ പുതിയ നീക്കത്തെ കാണുന്നത്.

പുതിയ സഖ്യത്തിന്റെ പ്രവര്‍ത്തനം സഗൗരവം നിരീക്ഷിക്കുകയാണെന്നും ചൈന പ്രതികരിച്ചു കഴിഞ്ഞിരിക്കയാണ്. പുതിയ സഖ്യം മേഖലയില്‍ ആയുധപന്തയത്തിന് വഴിവെയ്ക്കുമെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാണ് നീക്കമെന്നും ചൈനീസ് വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ശീതയുദ്ധ മനോഭാവമാണ് കരാറിലൂടെ രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും, പ്രദേശത്തെ സമാധാനത്തെയും സ്ഥിരതയയെയും തകര്‍ക്കുന്നതും ആയുധമത്സരത്തിന് ആക്കംകൂട്ടുന്നതുമാണ് ഈ കരാറെന്നും ചൈന പറയുന്നു.

ഇതിനിടെ പുതിയൊരു പോര്‍മുഖം ഫ്രാന്‍സും ഓസ്ട്രേലിയയും തമ്മില്‍ ഉടലെടുത്തിട്ടുണ്ട്. AUKUS (ഓസ്ട്രേലിയ, യുകെ, യുഎസ്) എന്ന് വിളിക്കുന്ന AUKUS ഉടമ്പടി വന്നതോടെ 2016ല്‍ ഓസ്‌ട്രേലിയയുമായി ഒപ്പുവച്ച ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാറിന് തിരശ്ശീല വീണതില്‍ പ്രകോപിതരാണ് ഫ്രാന്‍സ്. ഫ്രാന്‍സില്‍നിന്ന് 12 ഡീസല്‍ അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള കരാര്‍ ഓസ്ട്രേലിയ ഉപേക്ഷിച്ചത് ഫ്രാന്‍സിനെ ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ കരാറിനെതുടര്‍ന്ന് 12 അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ഇടപാടില്‍നിന്ന് ഓസ്‌ട്രേലിയ ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. പിന്നില്‍നിന്നുള്ള കുത്താണിതെന്ന് ഫ്രഞ്ച് വിദേശമന്ത്രി ജീന്‍ വൈവെസ് ലി ദ്രിയന്‍ നടപടിയെ വിശേഷിപ്പിച്ചത്. ത്രിരാഷ്ട്രകരാറനുസരിച്ച് ആസ്‌ട്രേലിയക്ക് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യു.എസ് കൈമാറും.എന്നാല്‍ ആണവായുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള അന്തര്‍വാഹിനികളല്ലെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി. കാരണം ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ഓസ്ട്രേലിയ. അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ എട്ട് അന്തര്‍വാഹിനി സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ഏഴാമത്തെ രാഷ്ട്രമാകും ഓസ്ട്രേലിയ. ലോകത്താകെ 40 ആണവ അന്തര്‍വാഹിനിയാണ് നിലവിലുള്ളത് (അമേരിക്ക- 14, റഷ്യ- 11, ചൈന- ആറ്, ബ്രിട്ടന്‍- നാല്, ഫ്രാന്‍സ്- നാല്, ഇന്ത്യ- ഒന്ന്).

ഓസ്ട്രേലിയയുടെ അയല്‍രാജ്യമായ ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രി ജസിന്ദ ആര്‍ഡന്‍ സഖ്യക്ഷണം പ്രതീക്ഷിച്ചില്ലെന്ന് വ്യക്തമാക്കിയതും ശ്രദ്ധേയം ആയി മാറി. Five Eyes intelligence-എന്ന സഖ്യത്തിലെ അംഗമാണ് ന്യൂസിലാന്‍ഡ്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക,ബ്രിട്ടന്‍,ഓസ്ട്രേലിയ,കാനഡ എന്നിവരാണ് ഈ കൂട്ടായ്മയിലെ സഹകാരികള്‍.

ഒകസ് എന്ന പേരിലുള്ള(AUKUS)കരാറിനെ കുറിച്ച് ധാരണയിലെത്തിയത് മൂന്നു രാജ്യങ്ങളും ചൈനയെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം.

 

Share1TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies